Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് യൂറോപ്പിനും യുഎസിനും വെല്ലുവിളി; ഇത് അസാധാരണനീക്കമെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍

റഷ്യ-ഉക്രൈന്‍ യുദ്ധം അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കെ, പുടിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പരസ്യമായി രംഗത്ത് വരികയും റഷ്യ യൂറോപ്പില്‍ നിക്ഷേപിച്ച 16200 കോടി ഡോളര്‍ സൗജന്യമായി ഉക്രൈന് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തതിനിടയ്‌ക്ക് റഷ്യന്‍ പ്രസിഡന്‍റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച മോദിയുടെ നീക്കം അസാധാരണ ധീരതയെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 10:41 pm IST
in World

വാഷിംഗ്ടണ്‍: റഷ്യ-ഉക്രൈന്‍ യുദ്ധം അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കെ, പുടിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പരസ്യമായി രംഗത്ത് വരികയും റഷ്യ യൂറോപ്പില്‍ നിക്ഷേപിച്ച 16200 കോടി ഡോളര്‍ സൗജന്യമായി ഉക്രൈന് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തതിനിടയ്‌ക്ക് റഷ്യന്‍ പ്രസിഡന്‍റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച മോദിയുടെ നീക്കം അസാധാരണ ധീരതയെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍. സാമ്പത്തികശക്തിയോടൊപ്പം ആയുധശക്തിയും ചേരുന്ന പുതിയ ആഗോളക്കരുത്തായി ഇന്ത്യ ഉയര്‍ന്നുവരുന്നതിന്റെ വിളംബരം കൂടിയാണ് ഈ ചങ്കൂറ്റമെന്നും വിലയിരുത്തപ്പെടുന്നു. റഷ്യയിലെ പ്രമുഖ എണ്ണക്കമ്പനികളായ ലൂക്കോയില്‍, റോസ് നെഫ്റ്റ് എന്നിവയുടെ എണ്ണവില്‍പനയ്‌ക്ക് യുഎസ് ഉപരോധം പ്രഖ്യാപിച്ചിരിക്കെ പുടിന് ഇന്ത്യയില്‍ വിരുന്നൊരുക്കാന്‍ ശക്തനായ ഒരു നേതാവിനേ കഴിയൂ എന്നും അതാണ് മോദിയെന്നും വിദേശമാധ്യമങ്ങളിലെ ചില ലേഖകര്‍ സ്തുതിയ്‌ക്കുകയും ചെയ്യുന്നുണ്ട്.

എന്തായാലും യൂറോപ്പും യുഎസും റഷ്യയ്‌ക്കും പുടിനും എതിരെ ആക്രമണോത്സുകമായ നീക്കം നടത്തുന്നതിടയിലുള്ള ഇന്ത്യ-റഷ്യ ഉച്ചകോടിക്ക് പുടിനെ ഇന്ത്യയിലെത്തിച്ചത് അപ്രതീക്ഷിത നയതന്ത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2023ല്‍ അന്താരാഷ്ട ക്രിമിനല്‍ കോടതി (ഐസിസി) പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കെ, കടുത്ത സമ്മര്‍ദ്ദത്തിനിടെ തന്നെയാണ് ദല്‍ഹിയില്‍ പുടിനെ എത്തിക്കുന്നത്. മാത്രമല്ല, പുടിനെതിരെ 32 നേറ്റോ രാജ്യങ്ങളും ശക്തമായ നീക്കങ്ങള്‍ നടത്തുന്നതിനാല്‍ പുടിന്റെ സന്ദര്‍ശനം അങ്ങേയറ്റം തലവേദനയുള്ള ഉത്തരവാദിത്വമാണ്. ശക്തമായ സുരക്ഷാവലയമാണ് പുടിന് വേണ്ടി ഇന്ത്യ തീര്‍ക്കേണ്ടിവരുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് പുടിന്റെ സന്ദര്‍ശനമെന്നത് ഇന്ത്യയുടെ രണ്ടും കല്‍പിച്ചുള്ള ശക്തിപ്രഖ്യാപനമായി കരുതപ്പെടുന്നു.

ഒരു വശത്ത് അമേരിക്ക, യുറോപ്യന്‍ യൂണിയന്‍ (European Union) അനുകൂല മാധ്യമങ്ങള്‍ റഷ്യന്‍ നേതാവിനെ ഈ സമയത്ത് വിരുന്ന് വിളിച്ചതില്‍ ശക്തമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുകയാണ്. ഇന്ത്യയില്‍ ജോലി ചെയ്യുന്ന വിദേശരാജ്യങ്ങളിലെ മൂന്ന് നയതന്ത്രപ്രതിനിധികള്‍ പുടിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെതിരെ പരസ്യമായാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ ലേഖനം എഴുതിയത്. ഈ ലേഖനം എഴുതിയ ഫ്രഞ്ച് അംബാസഡറായ തിയറി മത്തു, ജര്‍മ്മനിയുടെ ഹൈകമ്മീഷണറായ ഫിലിപ്പ് അകര്‍മാന്‍, യുകെ ഹൈകമ്മീഷണറായ ലിന്‍ഡി കാമറൂണ്‍ എന്നിവര്‍ക്ക് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം വ്യക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. മൂന്നാമത് ഒരു രാജ്യവുമായി ഇന്ത്യ ഏത് തരം ബന്ധമുണ്ടാക്കണം എന്നതിനെക്കുറിച്ച് വിദേശത്തുനിന്നും ഇന്ത്യയില്‍ പണിയെടുക്കാന്‍ എത്തിയ വിദേശനയതന്ത്ര ഉദ്യോഗസ്ഥര്‍ തീരുമാനിക്കേണ്ടെന്ന താക്കീതാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം നല്‍കിയിരിക്കുന്നത്. ഈ സന്ദേശം തന്നെയാണ് പുടിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലൂടെ മോദി ലോകത്തിന് നല്‍കുന്നത്. ദല്‍ഹിയില്‍ ചുവപ്പുപരവതാനി വിരിക്കുക വഴി യുഎസിന്റെയും യൂറോപ്പിന്റെയും കളിപ്പാവയല്ല ഇന്ത്യ എന്നതിന്റെ വിളംബരം തന്നെയാണ് ഇന്ത്യ നടത്തുന്നത്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും എണ്ണയും ഗ്യാസും വാങ്ങിക്കൊണ്ടിരിക്കെയാണ് റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ യുഎസ് സമ്മര്‍ദ്ദം ചെലുത്തിയത് എന്നോര്‍ക്കണം. അതുപോലെ ഇന്ത്യയിലെ പഹല്‍ഗാമില്‍ പട്ടാപ്പകല്‍ ഇന്ത്യന്‍ ടൂറിസ്റ്റുകളെ പാകിസ്ഥാന്‍ ഭീകരര്‍ വെടിവെച്ച് കൊന്നപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോ യുഎസോ പാകിസ്ഥാന്റെ ഭീകരവാദത്തെ അപലപിച്ചില്ല. ഈ ഇരട്ടത്താപ്പുകള്‍ ഇന്ത്യയ്‌ക്ക് സഹിയ്‌ക്കാവുന്നതിലും അപ്പുറമാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാകിസ്ഥാനും ബംഗ്ലാദേശും തുര്‍ക്കിയും അടിയന്തരഭീഷണികളാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന പങ്കാളികളെ തന്നെയാണ് ഇന്ത്യ മുന്‍ഗണന നല്‍കുക. അവിടെത്തന്നെയാണ് പുടിന്റെ പ്രസക്തിയും.

Tags: modiTrumpVladimir PutinPUtinIndia Russia summitPutin India visitIndia Russia defence partnership
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

India

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

News

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

India

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

World

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’ : ട്രംപ് പരിപാടിയിലെ വെടിവയ്‌പ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.