Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്രാറ്റുവിറ്റിയും ആനുകൂല്യങ്ങളുമില്ലാതെ വിരമിച്ചവര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക തിരിമറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 09:32 am IST
inKerala

പത്തനംതിട്ട: സ്വര്‍ണ്ണക്കൊള്ളയ്‌ക്ക് കൂട്ടുനിന്നവര്‍ ദേവസ്വം ബോര്‍ഡിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും തടഞ്ഞ് വന്‍ സാമ്പത്തിക തിരിമറി നടത്തി. ആനുകൂല്യങ്ങള്‍ക്ക് വര്‍ഷങ്ങളായി ബോര്‍ഡ് ആസ്ഥാനത്ത് കയറി ഇറങ്ങുന്ന മുന്‍ ജീവനക്കാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു ആനുകൂല്യങ്ങള്‍ തടഞ്ഞത്. എന്നാല്‍ പ്രതിസന്ധി തീര്‍ന്നിട്ടും ആനുകൂല്യം നല്‍കാന്‍ ബോര്‍ഡ് തയാറായിട്ടില്ല.

2019 മുതല്‍ പെന്‍ഷന്‍ പറ്റിയവര്‍ക്കാണ് ഈ ദുര്‍ഗതി. ദേവസ്വം അക്കൗണ്ട്‌സ് ഓഫീസാണ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്.

പെന്‍ഷന്‍കാരുടെ സര്‍വീസ് ബുക്കും അനുബന്ധ രേഖകളും പരിശോധിച്ച് അക്കൗണ്ട്‌സ് ഓഫീസര്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചതായി ജീവനക്കാരെ ഫോണിലൂടെ അറിയിക്കും. തുടര്‍ന്ന് അവരെ വിളിച്ചുവരുത്തി പണം സ്വീകരിച്ചതായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിട്ട് വാങ്ങിയ ശേഷം അന്നുതന്നെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടുകയായിരുന്നു രീതി. പക്ഷേ 2019ന് ശേഷം രേഖകള്‍ ഒപ്പിട്ടു വാങ്ങുന്നതല്ലാതെ ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാറില്ല. എന്നാല്‍ പെന്‍ഷന്‍ തുക അടുത്ത മാസം മുതല്‍ ബാങ്കില്‍ കൃത്യമായി എത്തുന്നുണ്ട്. വിവരം തിരക്കുന്നവരോട് സാമ്പത്തിക പ്രതിസന്ധി മാറുംവരെ കാത്തിരിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് പതിവ്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പലര്‍ക്കും അനുകൂല്യങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി പണം ലഭിക്കാത്തവരും നിരവധി.

അക്കൗണ്ട്‌സ് ഓഫീസര്‍, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ എന്നിവരാണ് ഈ ക്രമക്കേടിന് പിന്നില്‍. എന്നാല്‍ ബാങ്ക് അക്കൗണ്ട്‌സ് രേഖകളില്‍ ദേവസ്വം ബോര്‍ഡിന് വന്‍ കരുതല്‍ നിക്ഷേപം ഉണ്ടെന്ന് വ്യക്തം. കൂടാതെ മാസം തോറും കോടിക്കണക്കിന് രൂപാ ബോര്‍ഡില്‍ നിന്നും അക്കൗണ്ടിലേക്ക് എത്താറുമുണ്ട്.

പരമാവധി ഗ്രാറ്റുവിറ്റി ഇപ്പോള്‍ 14 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ തുകയും പിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യുന്ന തുകയുമാണ് യഥാസമയം വിതരണം ചെയ്യാന്‍ മടിക്കുന്നത്. ദേവസ്വം ഉന്നതര്‍ പണം തിരിമറി നടത്തുന്നതായാണ് പെന്‍ഷന്‍കാര്‍ പറയുന്നത്.

ഭരണസമിതിയുടെ ഒത്താശയോടെ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ മൂന്നു വര്‍ഷം തുടര്‍ന്ന മനു എന്ന ഉദ്യോഗസ്ഥനാണ് ഇതിനു കരുക്കള്‍ നീക്കുന്നത്.

സാധാരണ ഈ തസ്തികയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. സിപിഎമ്മുകാരനായ ഈ ഉദ്യോഗസ്ഥനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് നേരത്തെ ഉയര്‍ന്നിരുന്നു.

ശബരിമല അരവണ വിതരണം പഞ്ചമി പായ്‌ക്ക് എന്ന കമ്പനി ഏറ്റെടുത്തപ്പോള്‍ വിതരണ ചുമതല ഇയാള്‍ക്കായിരുന്നു. കമ്പ്യൂട്ടറില്‍ തിരിമറി നടത്തി വന്‍തുക തട്ടി എന്നായിരുന്നു ആരോപണം. ഇതു സംബന്ധിച്ച അന്വേഷണം എങ്ങും എത്തിയിട്ടില്ല.

Tags: Devaswom BoardFinancial irregularitiesശബരിമല സ്വര്‍ണ്ണക്കൊള്ളgratuity and benefitsപെന്‍ഷന്‍ ആനുകൂല്യങ്ങള്‍സാമ്പത്തിക പ്രതിസന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.