ടോക്കിയോ: ജപ്പാനിലെ മുസ്ലിം സമുദായത്തിന്റെ ഖബർസ്ഥാനം സ്ഥാപിക്കാനുള്ള ആവശ്യം ജപ്പാനിലെ ജനപ്രതിനിധി സഭ തള്ളി. ഇനി രാജ്യത്ത് പുതിയ സെമിത്തേരികൾ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി. ജപ്പാനിലെ പ്രാദേശിക സംസ്കാരത്തിന്റെ അനുസൃതമായ ശവസംസ്കാരരീതി പാലിക്കേണ്ടതാണെന്നും, എല്ലാ രാഷ്‌ട്രീയ പ്രതിനിധികളും ഇതേ നിലപാട് സ്വീകരിച്ചതിനാൽ മുസ്ലിം സംഘടനയുടെ ആവശ്യം തള്ളി. ജപ്പാനിൽ ദഹനം പരമ്പരാഗതമായ ശവസംസ്കാരരീതിയാണ്. ഇത് പ്രകൃതിക്ക് സൗഹൃദപരവും ശുചിത്വപരവുമാണ്, അതു മാറ്റാനാവില്ലെന്ന് രാഷ്‌ട്രീയ നേതാക്കൾ ഉറപ്പിച്ചു.
രാജ്യത്ത് 99 ശതമാനത്തോളം മരിച്ചവരെ ദഹിപ്പിക്കാറുണ്ട്, ഇത് ജപ്പാനിലെ ശുചിത്വവും പരിസ്ഥിതിയുമായുള്ള കാഴ്ചപ്പാടിൽ അനുയോജ്യമായ രീതിയാണെന്ന് അവിടെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ജപ്പാനിലെ ഏകദേശം 2,30,000 മുസ്ലിങ്ങൾക്ക് സ്വന്തം മതപരമായ രീതിയിൽ ശവസംസ്കാരം നടത്താനാവാതെ വന്നിരിക്കുകയാണ്. , ഇസ്ലാമിക രീതിയിൽ മരിച്ചവരെ സംസ്‌കരിക്കാൻ അവരുടെ ജന്മനാട്ടിലേക്കു മൃതദേഹങ്ങളെ അയക്കേണ്ടിവരുന്നു.
ജപ്പാൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 8,20,000 വിദേശപൗരന്മാരെ തൊഴിൽ ആവശ്യത്തിനായി ആകർഷിക്കേണ്ടതുണ്ട്. എന്നാൽ, ഖബർസ്ഥാനം ഇല്ലാത്തതിനാൽ, മുസ്ലിം സമുദായം ജപ്പാനിലേക്ക് കുടിയേറുന്നതിൽ മിതവ്യവസ്ഥ പാലിക്കുന്നു.
















