മുംബൈ: പുതിയ ലേബർ കോഡ് വിഷയത്തിൽ മൂന്നുവർഷമായി രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് എതിർപ്പുകൾ അറിയിക്കാൻ ചർച്ച ചെയ്തിട്ടും മറ്റു തൊഴിലാളി യൂണിയനുകൾ ഒന്നും ചർച്ചയ്‌ക്കു പോലും തയാറാകാഞ്ഞതെന്തുകൊണ്ടാണെനന് ബിഎംഎസ് മുംബൈ സോണൽ ഓർഗനൈസിങ്ങ് സെക്രട്ടി സി.വി. രാജേഷ് ചോദിച്ചു. ലേബർ കോഡുകളെ ബിഎംഎസ് സ്വാഗതം ചെയ്യുന്നതായി രാജേഷ് പ്രസ്താവനയിൽ പറഞ്ഞു.
കോഡിൽ എതിർപ്പുകൾ പരിഹരിക്കുന്നതിന് ബിഎം എസ് നേതൃത്വം കേന്ദ്രസർക്കാറുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു. മറ്റു ലേബർ സംഘടനകൾ ഒന്നും തന്നെ ക്രിയാത്മകമായി ഒരു ചർച്ചയിലും പങ്കെടുക്കുകയോ അഭിപ്രായവ്യത്യാസങ്ങൾ നൽകുകയോ ചെയ്തിട്ടില്ല, രാജേഷ് പറഞ്ഞു.
ബിഎംഎസ് സംസ്ഥാനതലത്തിലും കേന്ദ്ര തലത്തിലും എല്ലാം കരടുകൾ പരിശോധിക്കുകയും അഭിപ്രായവ്യത്യാസങ്ങൾ സർക്കാറിന് സമർപ്പിക്കുകയും അതുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ സംസ്ഥാന, കേന്ദ്രസർക്കാറുമായി നടത്തുകയും ചെയ്തു. 2025 നവംബർ 21 ന് ബിഎംഎസ് നേതൃത്വവും കേന്ദ്ര ലേബർ മിനിസ്റ്ററും മുതിർന്ന ഉദ്യോഗസ്ഥന്മാരും ചേർന്നുള്ള യോഗം നടന്നിരുന്നു. കോഡ് ഓൺ സെക്യൂരിറ്റി 2020, കോഡ് ഓൺ വേജസ് 2019 എന്നീ രണ്ടു കോഡുകൾ ബഎംഎസ് നേരത്തെതന്നെ അംഗീകരിച്ചത് സൂചിപ്പിക്കുകയും സ്വാഗതം ചെയ്യുകയും ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിങ് കണ്ടീഷൻസ് കോഡ് 2020 എന്നിവയിലും ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് 2020 എന്നിവയിൽ ബിഎംഎസ്സിനുള്ള 12 വീതം അഭിപ്രായ വ്യത്യാസങ്ങളും വീണ്ടും ലേബർ മന്ത്രിക്ക് മുമ്പിൽ ഉന്നയിക്കുകയും ചെയ്തു.
ബിഎംഎസ്സിന്റെ അഭിപ്രായ വ്യത്യാസങ്ങൾ സർക്കാർ പരിഗണിക്കുമെന്നും ആവശ്യമായ മാറ്റം വരുത്താം എന്ന് ഉറപ്പുനൽകുകയും ചെയ്തു. കേന്ദ്രസർക്കാർ ന്റെ ഉറപ്പ് ബിഎംഎസ് മുഖവിലക്കെടുത്ത് ലേബർ കോഡുകളെ സ്വാഗതം ചെയ്തു.
സർക്കാരുമായി ബിഎംഎസ് നടത്തിയ ചർച്ചകളുടെ അനുഭവത്തിലാണ് സർക്കാറിൽ പൂർണ്ണ വിശ്വാസം പ്രഖ്യാപിച്ചത്. പുതിയ ലേബർ കോഡുമായി ഒരു തരത്തിലും റോളുകൾ ഇല്ലാത്ത രാഷ്‌ട്രീയപ്പാർട്ടികൾ ഉയർത്തുന്ന എതിർപ്പ് വെറും രാഷ്‌ട്രീയം മാത്രമാണെന്ന് സി.വി. രാജേഷ് പറഞ്ഞു.
ആത്മനിർഭര ഭാരതത്തിലേക്ക് കുതിക്കാൻ ഭാരതത്തിന് ഈ പുതിയ നാല് ലേബർ കോഡുകൾ ഗുണം ചെയ്യുക തന്നെ ചെയ്യും. ബിഎംഎസ് ഈ കോഡുകളെ തികഞ്ഞ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്, പ്രസ്താവന തുടരുന്നു.
















