Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎം ശ്രീക്ക് പിന്നാലെ ലേബര്‍ കോഡും കരട് ചട്ടം പുറത്തായപ്പോള്‍ മലക്കംമറിഞ്ഞ് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 04:43 am IST
in Kerala

തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പിട്ടതിന് സാമാനമായി കേന്ദ്ര ലേബര്‍ കോഡിലും ഘടകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തി സിപിഎം. 2021ല്‍ത്തന്നെ കരട് ചട്ടമുണ്ടാക്കി വിജ്ഞാപനമിറക്കി. പിന്നില്‍ സിഐടിയുവിന്റെ മൗനാനുവാദവും. കള്ളക്കളി പുറത്തായതോടെ മലക്കംമറിഞ്ഞ് തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി.

2021 ഡിസംബര്‍ 14ന് ‘കേരള കോഡ് ഓണ്‍ വേജസ് റൂള്‍സ് 2021’ എന്ന പേരിലാണ് വിജ്ഞാപനമിറക്കിയത്. 10 അധ്യായങ്ങളിലായി 55 ഖണ്ഡികകളുള്ള കരടാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. പൊതുജനത്തിന് ആക്ഷേപമറിയിക്കാന്‍ 45 ദിവസത്തെ സമയം ഉള്‍പ്പെടെയായിരുന്നു വിജ്ഞാപനം. ഇതെല്ലാം മറച്ചുവച്ച ശേഷമാണ് ലേബര്‍ കോഡ് വിഷയത്തില്‍ തൊഴില്‍ മന്ത്രി ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയത്. 2025 ജൂലൈ 8ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായാണ് നടത്തിയത്. സിഐടിയു, എഐടിയുസി അടക്കമുള്ള ഇടത് യൂണിയനുകളടക്കം കടുത്ത പ്രതിഷേധവും നടത്തിയിരുന്നു. ഈ സമയമെല്ലാം സംസ്ഥാനത്ത് ലേബര്‍ കോഡിന് കരട് വിജ്ഞാപനമിറക്കിയത് മന്ത്രിയും സിഐടിയുവും മറച്ചുവച്ചു.

എന്നാല്‍ കരട് വിജ്ഞാപനം പുറത്ത് വന്നതോടെ മന്ത്രി കുടുങ്ങി. ഉദ്യോഗസ്ഥതലത്തില്‍ മാത്രം രൂപീകരിച്ചതാണ് കരട് ചട്ടമെന്ന് പറഞ്ഞ് ശിവന്‍കുട്ടി മലക്കം മറിഞ്ഞു. 2021ല്‍ കേന്ദ്ര തൊഴില്‍ വകുപ്പ് സെക്രട്ടറി സംസ്ഥാന തൊഴില്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചെന്നും അതിന്റെ തീരുമാനപ്രകാരം ഉദ്യോഗസ്ഥര്‍ കരട് ചട്ടം തയാറാക്കിയെന്നുമാണ് ന്യായീകരണം. എന്നാല്‍ മന്ത്രി അറിയാതെ 45 ദിവസത്തെ പൊതുജന അഭിപ്രായം തേടിക്കൊണ്ട് വിജ്ഞാപനം ഇറക്കാനാകുമോ എന്ന ചോദ്യത്തിന് മറുപടിയില്ല.

മന്ത്രിസഭായോഗത്തില്‍ സിപിഐ ഉള്‍പ്പെടെ എതിര്‍ത്തിട്ടും ഘടക കക്ഷികളെ തള്ളിക്കളഞ്ഞ് പിഎം ശ്രീയില്‍ സംസ്ഥാനസര്‍ക്കാര്‍ ഒപ്പിട്ടിരുന്നു. സമാനരീതിയിലാണ് ലേബര്‍കോഡിലും എല്‍ഡിഎഫിനെ ഒന്നടങ്കം ഇരുട്ടില്‍ നിര്‍ത്തി സര്‍ക്കാര്‍ കരട്‌വിജ്ഞാപനം ഇറക്കിയത്. ഈ മാസം 21ന് ലേബര്‍ കോഡ് അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കുകയും സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും വീരവാദം മുഴക്കുകയും ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ തകര്‍ത്തുകൊണ്ട് ജംഗിള്‍രാജ് നടപ്പാക്കാനാണ് ലേബര്‍കോഡിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്നാണ് സിപിഎം പൊളിറ്റ്ബ്യൂറോ കഴിഞ്ഞദിവസം പ്രസ്താവന പുറപ്പെടുവിച്ചത്. അപ്പോഴെല്ലാം കരട് വിജ്ഞാപനം ഇറക്കിയതിനെ കുറിച്ച് മന്ത്രി മിണ്ടിയില്ല.

കരട് വിജ്ഞാപനം ഇറക്കിയതിനെതിരെ എഐടിയുസി രംഗത്ത് എത്തി. മന്ത്രിമാര്‍ അറിയാതെ ചട്ടം രൂപീകരിച്ച ഉേദ്യാഗസ്ഥര്‍ക്കെതിരെ അടുത്ത നടപടി വേണമെന്നാണ് എഐടിയുസിയുടെആവശ്യം. കള്ളിവെളിച്ചത്തായതോടെ സിഐടിയും പേരിന് വേണ്ടി എതിര്‍പ്പുന്നയിച്ചു. സംഭവം വിവാദമായതോടെ കരട് വിജ്ഞാപനം മരവിപ്പിച്ചെന്നും അന്തിമ വിജ്ഞാപനത്തിലേക്കു പോയില്ലെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. ശിവന്‍കുട്ടിയുടെ ഇരട്ടത്താപ്പിനെതിരെ എല്‍ഡിഎഫില്‍ വീണ്ടും ഭിന്നത രൂക്ഷമായിട്ടുണ്ട്.

Tags: India's new labor codesKerala GovernmentPM Shri SchemeMINISTER V SIVANKUTTY
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എന്‍ഡിപിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം

Kerala

സ്ഥാനങ്ങള്‍ക്കായി ലീഗ് സമ്മര്‍ദം; ഉപമുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും; ഉറപ്പിക്കാന്‍ മുസ്ലിം ലീഗ്

Kerala

പുറം ചട്ടയ്‌ക്ക് പോലും പേപ്പര്‍ നല്‍കാതെ പടിയിറങ്ങി പിണറായി സര്‍ക്കാര്‍; സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച മാത്രം, പുസ്തകം അച്ചടി മുടങ്ങി

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

പുതിയ വാര്‍ത്തകള്‍

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.