Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎം ശ്രീക്ക് പിന്നാലെ ലേബര്‍ കോഡും കരട് ചട്ടം പുറത്തായപ്പോള്‍ മലക്കംമറിഞ്ഞ് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 04:43 am IST
inKerala

തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പിട്ടതിന് സാമാനമായി കേന്ദ്ര ലേബര്‍ കോഡിലും ഘടകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തി സിപിഎം. 2021ല്‍ത്തന്നെ കരട് ചട്ടമുണ്ടാക്കി വിജ്ഞാപനമിറക്കി. പിന്നില്‍ സിഐടിയുവിന്റെ മൗനാനുവാദവും. കള്ളക്കളി പുറത്തായതോടെ മലക്കംമറിഞ്ഞ് തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി.

2021 ഡിസംബര്‍ 14ന് ‘കേരള കോഡ് ഓണ്‍ വേജസ് റൂള്‍സ് 2021’ എന്ന പേരിലാണ് വിജ്ഞാപനമിറക്കിയത്. 10 അധ്യായങ്ങളിലായി 55 ഖണ്ഡികകളുള്ള കരടാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. പൊതുജനത്തിന് ആക്ഷേപമറിയിക്കാന്‍ 45 ദിവസത്തെ സമയം ഉള്‍പ്പെടെയായിരുന്നു വിജ്ഞാപനം. ഇതെല്ലാം മറച്ചുവച്ച ശേഷമാണ് ലേബര്‍ കോഡ് വിഷയത്തില്‍ തൊഴില്‍ മന്ത്രി ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയത്. 2025 ജൂലൈ 8ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായാണ് നടത്തിയത്. സിഐടിയു, എഐടിയുസി അടക്കമുള്ള ഇടത് യൂണിയനുകളടക്കം കടുത്ത പ്രതിഷേധവും നടത്തിയിരുന്നു. ഈ സമയമെല്ലാം സംസ്ഥാനത്ത് ലേബര്‍ കോഡിന് കരട് വിജ്ഞാപനമിറക്കിയത് മന്ത്രിയും സിഐടിയുവും മറച്ചുവച്ചു.

എന്നാല്‍ കരട് വിജ്ഞാപനം പുറത്ത് വന്നതോടെ മന്ത്രി കുടുങ്ങി. ഉദ്യോഗസ്ഥതലത്തില്‍ മാത്രം രൂപീകരിച്ചതാണ് കരട് ചട്ടമെന്ന് പറഞ്ഞ് ശിവന്‍കുട്ടി മലക്കം മറിഞ്ഞു. 2021ല്‍ കേന്ദ്ര തൊഴില്‍ വകുപ്പ് സെക്രട്ടറി സംസ്ഥാന തൊഴില്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചെന്നും അതിന്റെ തീരുമാനപ്രകാരം ഉദ്യോഗസ്ഥര്‍ കരട് ചട്ടം തയാറാക്കിയെന്നുമാണ് ന്യായീകരണം. എന്നാല്‍ മന്ത്രി അറിയാതെ 45 ദിവസത്തെ പൊതുജന അഭിപ്രായം തേടിക്കൊണ്ട് വിജ്ഞാപനം ഇറക്കാനാകുമോ എന്ന ചോദ്യത്തിന് മറുപടിയില്ല.

മന്ത്രിസഭായോഗത്തില്‍ സിപിഐ ഉള്‍പ്പെടെ എതിര്‍ത്തിട്ടും ഘടക കക്ഷികളെ തള്ളിക്കളഞ്ഞ് പിഎം ശ്രീയില്‍ സംസ്ഥാനസര്‍ക്കാര്‍ ഒപ്പിട്ടിരുന്നു. സമാനരീതിയിലാണ് ലേബര്‍കോഡിലും എല്‍ഡിഎഫിനെ ഒന്നടങ്കം ഇരുട്ടില്‍ നിര്‍ത്തി സര്‍ക്കാര്‍ കരട്‌വിജ്ഞാപനം ഇറക്കിയത്. ഈ മാസം 21ന് ലേബര്‍ കോഡ് അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കുകയും സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും വീരവാദം മുഴക്കുകയും ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ തകര്‍ത്തുകൊണ്ട് ജംഗിള്‍രാജ് നടപ്പാക്കാനാണ് ലേബര്‍കോഡിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്നാണ് സിപിഎം പൊളിറ്റ്ബ്യൂറോ കഴിഞ്ഞദിവസം പ്രസ്താവന പുറപ്പെടുവിച്ചത്. അപ്പോഴെല്ലാം കരട് വിജ്ഞാപനം ഇറക്കിയതിനെ കുറിച്ച് മന്ത്രി മിണ്ടിയില്ല.

കരട് വിജ്ഞാപനം ഇറക്കിയതിനെതിരെ എഐടിയുസി രംഗത്ത് എത്തി. മന്ത്രിമാര്‍ അറിയാതെ ചട്ടം രൂപീകരിച്ച ഉേദ്യാഗസ്ഥര്‍ക്കെതിരെ അടുത്ത നടപടി വേണമെന്നാണ് എഐടിയുസിയുടെആവശ്യം. കള്ളിവെളിച്ചത്തായതോടെ സിഐടിയും പേരിന് വേണ്ടി എതിര്‍പ്പുന്നയിച്ചു. സംഭവം വിവാദമായതോടെ കരട് വിജ്ഞാപനം മരവിപ്പിച്ചെന്നും അന്തിമ വിജ്ഞാപനത്തിലേക്കു പോയില്ലെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. ശിവന്‍കുട്ടിയുടെ ഇരട്ടത്താപ്പിനെതിരെ എല്‍ഡിഎഫില്‍ വീണ്ടും ഭിന്നത രൂക്ഷമായിട്ടുണ്ട്.

Tags: Kerala GovernmentPM Shri SchemeMINISTER V SIVANKUTTYIndia's new labor codes
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.