Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കൊള്ളയിലെ ‘ചെമ്പു തെളിഞ്ഞു’; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ കടല്‍ കടത്തി

സജിത് പരമേശ്വരന്‍ by സജിത് പരമേശ്വരന്‍
Nov 26, 2025, 06:55 am IST
in Kerala

പത്തനംതിട്ട: ശബരിമലയില്‍ ഇപ്പോഴുള്ളത് പുതിയ ദ്വാരപാലക ശില്‍പ പാളികള്‍. ഒരാഴ്ച മുമ്പ് പ്രത്യേക അന്വേഷണ സംഘം ശ്രീകോവിലില്‍ നിന്നു സ്വര്‍ണപ്പാളികള്‍ ഇളക്കി മാറ്റി ശേഖരിച്ച സാമ്പിളുകളുടെ പ്രാരംഭ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. രാസ പരിശോധനാഫലം വന്നിട്ടില്ല. അതുകൂടി ലഭിക്കുന്ന മുറയ്‌ക്കേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്കൂ. അതോടെ സ്വര്‍ണക്കൊള്ള കേസിന്റെ ഗതിയും വ്യാപ്തിയും മാറും.

നേരത്തേ ഹൈക്കോടതി നടത്തിയ നിരീക്ഷണം ശരിവയ്‌ക്കുന്ന രീതിയിലാണ് അന്വേഷണ സംഘത്തിനു ലഭിച്ച പ്രാഥമിക പരിശോധനാഫലം. ഇതോടെ, 2019ല്‍ കവര്‍ന്ന സ്വര്‍ണത്തോടൊപ്പം യഥാര്‍ത്ഥ ശില്‍പ പാളികളും പുരാവസ്തുക്കള്ളക്കടത്തുകാര്‍ക്കു മറിച്ചു വിറ്റെന്ന നിഗമനം ശരിവയ്‌ക്കപ്പെടുകയാണ്. പഴയ പാളികളുടെ മോള്‍ഡ് നിര്‍മിച്ച് അതേ രൂപത്തില്‍ പുതിയ ചെമ്പുപാളികളില്‍ തയാറാക്കിയ ദ്വാരപാലക രൂപങ്ങളിലാണ് സ്വര്‍ണം പൂശി സന്നിധാനത്തു സമര്‍പ്പിച്ചതെന്നും വ്യക്തമാകുന്നു. 2019ലെ സമാനതകളില്ലാത്ത മോഷണം പുറത്തറിയാതിരിക്കാനാണ് ഈ വര്‍ഷം സപ്തംബര്‍ ഏഴിന് ദ്വാരപാലക ശില്‍പത്തില്‍ നിന്ന് അതീവ രഹസ്യമായി വീണ്ടും പാളികള്‍ ഇളക്കി ചെന്നൈയിലെത്തിച്ചു സ്വര്‍ണം പൂശിയതെന്നും വ്യക്തം.

ഒക്ടോബര്‍ 24ന് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തപ്പോഴാണ് ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ 460 ഗ്രാം സ്വര്‍ണം താന്‍ കര്‍ണാടക ബെല്ലാരിയിലുള്ള റോധം ജൂവലറി ഉടമ ഗോവര്‍ദ്ധന് മറിച്ചുവിറ്റതായി വെളിപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തെളിവെടുപ്പിനൊടുവില്‍ ബെല്ലാരിയിലെ ജൂവലറിയില്‍ നിന്ന് ഈ സ്വര്‍ണം എസ്‌ഐടി കണ്ടെത്തുകയും ചെയ്തു. വിഗ്രഹ ലോബിക്കു സ്വര്‍ണം പൊതിഞ്ഞ പാളികള്‍ മറിച്ചുവിറ്റതു മറയ്‌ക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് എസ്‌ഐടിക്ക് സംശയമുയര്‍ന്നത് 2020ല്‍ ഗോവര്‍ദ്ധന് കൈമാറിയതായി പറയുന്ന സ്വര്‍ണം അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് ആഭരണമാക്കി വിറ്റില്ല എന്നതിലാണ്.

കേസുമായി ബന്ധപ്പെട്ടു നാഗേഷ്, കല്‍പേഷ് എന്നീ പേരുകള്‍ പോറ്റി വളരെ നേരത്തേ വെളിപ്പെടുത്തിയതും ദ്വാരപാലക ശില്‍പ പാളികളില്‍ നിന്നു വേര്‍പെടുത്തിയ സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നു വാങ്ങി ബെല്ലാരിയിലെ ഗോവര്‍ദ്ധന്റെ റോധം ജൂവലറിയിലെത്തിച്ചതും താനാണെന്ന വെളിപ്പെടുത്തലുമായി പിന്നീട് കല്‍പേഷ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയതും എസ്‌ഐടിയുടെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്കറിയില്ലെന്നു കല്‍പേഷ് മാധ്യമങ്ങളോടു പറയുകയും ചെയ്തു. ഇതെല്ലാം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമെന്ന നിഗമനത്തിലാണ് എസ്‌ഐടി.

സന്നിധാനത്തു നിന്ന് എസ്‌ഐടി ശേഖരിച്ച പാളികളുടെ സാമ്പിള്‍ പരിശോധനാ ഫലം ഔദ്യോഗികമായി ലഭിച്ച ശേഷം ഗോവര്‍ദ്ധന്‍ അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയുന്നു.

Tags: ശബരിമല സ്വര്‍ണക്കൊള്ളCopper' in gold heist revealedDwarpalaka layersDwarapalaka sculptures
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.