പട്ന: ആഭ്യന്തരവകുപ്പും ഉപമുഖ്യമന്ത്രി പദവും നേടി ബീഹാറില്‍ വലിയ നേട്ടത്തില്‍ ബിജെപി. ഇതില്‍ ആഭ്യന്തരവകുപ്പ് ഭരിയ്‌ക്കാന്‍ പോകുന്നത് ഭാവിയിലേക്ക് ബിജെപി കരുതിവെച്ച ബീഹാറിലെ മുഖ്യമന്ത്രിയായി അറിയപ്പെടുന്ന കരുത്തനായ സമ്രാട്ട് ചൗധരിയാണ്. ഇതാദ്യമായാണ് ബിജെപിയ്‌ക്ക് ആഭ്യന്തരവകുപ്പ് ലഭിക്കുന്നത്.
മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ബീഹാറില്‍ സത്യപ്രതിജ്ഞ ചെയ്തെങ്കിലും വകുപ്പുതല വിഭജനവും അതിന്റെ വിതരണവും പൂര്‍ത്തിയാക്കിയത് വെള്ളിയാഴ്ചയാണ്. കരുത്തിന്റെ പര്യായപദമാണ് സമ്രാട്ട് ചൗധരി. ബിജെപിയെ ബീഹാറില്‍ വളര്‍ത്തിയതിലും ഈ കരുത്തന് പങ്കുണ്ട്. ഇപ്പോഴിതാ ബീഹാറിന്റെ ക്രമസമാധാനത്തിന്റെ ചുമതലയാണ് സമ്രാട്ട് ചൗധരിക്ക് കൈവന്നിരിക്കുന്നത്. മോദി ഏറെ ഇഷ്ടപ്പെടുന്ന നേതാവ് കൂടിയാണ് സമ്രാട്ട് ചൗധരി. മാത്രമല്ല, ലാലുവിനെയും കടുംപിടുത്തക്കാരനായ മകന്‍ തേജസ്വിയേയും നേരിടാന്‍ കരുത്തുറ്റ ഒരു ആഭ്യന്തരമന്ത്രി ബീഹാറില്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനും അറിയാം. ഇസ്ലാമിക മൗലിക ശക്തികള്‍ കരുത്താര്‍ജ്ജിച്ച ബീഹാറില്‍ ഇരുമ്പുമുഷ്ടികൊണ്ട് തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യേണ്ടിവരും.
ജനകീയ അംഗീകാരം നേടിയ നേതാവാണ് സമ്രാട്ട് ചൗധരി. ഇദ്ദേഹം മത്സരിച്ച താരാപൂര്‍ മണ്ഡലത്തില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ വിഐപി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സുഖല്‍ദേവ് ബീണ്ഡ് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുകയും സമ്രാട്ട് ചൗധരിക്ക് പിന്തുണ നല്‍കുകയും ചെയ്തതത് ഇദ്ദേഹത്തിന്റെ അംഗീകാരത്തിന്റെ തെളിവാണ്.
ജാതിരാഷ്‌ട്രീയത്തെ ഓരത്തിലേക്ക് തള്ളിമാറ്റി താരാപൂരില്‍ വികസനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്ന നേതാവാണ് സമ്രാട്ട് ചൗധരി. സുല്‍ത്താന്‍ഗഞ്ച് മുതല്‍ ദിയോഘര്‍ വരെ…താരാപൂര്‍ മുതല്‍ ബംഗാള്‍ വരെ ഇദ്ദേഹം പണിത രണ്ട് നാലുവരിപ്പാതകള്‍ ബീഹാറിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ നാലുവരിപ്പാതകള്‍ സമ്രാട്ട് ചൗധരിയുടെ താരാപൂര്‍ മണ്ഡലത്തിന്റെ മാത്രമല്ല, ബീഹാറിന്റെ തന്നെ മുഖച്ഛായ മാറ്റി. നിതീഷ് കുമാറിന് ശേഷം എന്‍ഡിഎ കരുത്തനായ ഒരു മുഖ്യമന്ത്രിയെ തേടുമ്പോള്‍ ആ കസേരയ്‌ക്ക് സര്‍വ്വഥാ യോഗ്യനായി അറിയപ്പെടുന്ന നേതാവ് കൂടിയാണ് സമ്രാട്ട് ചൗധരി.
ബിജെപിയുടെ വിജയകുമാര്‍ സിന്‍ഹയാണ് ഉപമുഖ്യമന്ത്രി. ഇദ്ദേഹത്തിന് റവന്യൂ, ഭപരിഷ്കരണ വകുപ്പ് എന്നിവ ലഭിക്കും. ആരോഗ്യ നിയമവകുപ്പുകള്‍ മംഗള്‍ പാണ്ഡെയ്‌ക്കാണ്.
ബീഹാറിലെ ബിജെപിഅധ്യക്ഷന്‍ ദിലീപ് ജയ്സ്വാള്‍ ആണ് വ്യവസായമന്ത്രി. നിതിൻ നബിന് റോഡ് നിർമ്മാണം, നഗരവികസനം, ഭവന നിർമ്മാണ വകുപ്പുകൾ എന്നിവയും നൽകിയിട്ടുണ്ട്. രാം കൃപാൽ യാദവ് കൃഷി മന്ത്രിയായി ചുമതലയേൽക്കും, സഞ്ജയ് ടൈഗർ തൊഴിൽ വിഭവ വകുപ്പിന്റെ ചുമതല വഹിക്കും. അരുൺ ശങ്കർ പ്രസാദിന് കല, സാംസ്കാരികം, യുവജനകാര്യ വകുപ്പാണ് ലഭിച്ചിരിക്കുന്നത്.
ഗസംരക്ഷണം, മത്സ്യബന്ധന വിഭവ വകുപ്പുകൾ സുരേന്ദ്ര മേത്തയും ദുരന്തനിവാരണ വകുപ്പിന്റെ തലവൻ നാരായണ പ്രസാദും ആയിരിക്കും. പിന്നോക്ക, അതി പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിന്റെ മേൽനോട്ടം വഹിക്കാൻ രാമ നിഷാദിന് കഴിയും.പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ ചുമതല ലഖേന്ദ്ര കുമാർ റൗഷനും, ഇൻഫർമേഷൻ ടെക്നോളജി, സ്പോർട്സ് വകുപ്പുകളുടെ ചുമതല ശ്രേയസി സിംഗും വഹിക്കും. പ്രമോദ് കുമാറിന് സഹകരണ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പുകൾ നൽകി.
മൃഗസംരക്ഷണം, മത്സ്യബന്ധന വിഭവ വകുപ്പുകൾ സുരേന്ദ്ര മേത്തയും ദുരന്തനിവാരണ വകുപ്പിന്റെ തലവൻ നാരായണ പ്രസാദും ആയിരിക്കും. പിന്നോക്ക, അതി പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിന്റെ മേൽനോട്ടം വഹിക്കാൻ രാമ നിഷാദിന് കഴിയും.പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ ചുമതല ലഖേന്ദ്ര കുമാർ റൗഷനും, ഇൻഫർമേഷൻ ടെക്നോളജി, സ്പോർട്സ് വകുപ്പുകളുടെ ചുമതല ശ്രേയസി സിംഗും വഹിക്കും. പ്രമോദ് കുമാറിന് സഹകരണ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പുകൾ നൽകി.
















