Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതു സര്‍ക്കാരിന് ഇടിത്തീയായി പത്മകുമാറിന്റെ അറസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 07:00 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റോടെ പിണറായി സര്‍ക്കാര്‍ പ്രതിരോധത്തില്‍. തെരഞ്ഞെടുപ്പ് വേളയിലെ അറസ്റ്റിനു രാഷ്‌ട്രീയ പ്രാധാന്യവും ഏറെ. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ തലമുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പത്മകുമാര്‍ ആറന്മുള വിമാനത്താവള സമരാനന്തരം പിണറായി വിജയന്റെ അതിവിശ്വസ്തനുമായിരുന്നു എന്നതിനാല്‍ ഈ അറസ്റ്റ് സിപിഎമ്മിനു വന്‍ തിരിച്ചടിയാകും.

ഡിവൈഎഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം, മുന്‍ എംഎല്‍എ, കര്‍ഷക സംഘം മുന്‍ സംസ്ഥാന നേതാവ്, സിപിഎം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, നിലവില്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണ് പത്മകുമാര്‍. എന്‍. വാസുവിന്റെ അറസ്റ്റോടെ പ്രതിരോധത്തിലായ പാര്‍ട്ടിയെ കൂടുതല്‍ കുരുക്കിലാക്കുകയാണ് ഈ അറസ്റ്റ്.

കേസില്‍ പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചിരുന്നു. നേരത്തെ അറസ്റ്റിലായ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ ദേവസ്വം കമ്മിഷണര്‍ ബൈജു അടക്കമുള്ള പ്രതികള്‍ പോറ്റി വശം പാളികള്‍ കൊടുത്തയയ്‌ക്കാന്‍ നിര്‍ദേശിച്ചത് പത്മകുമാറാണെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

സ്വര്‍ണം പൊതിഞ്ഞ പാളികളെ ചെമ്പ് എന്ന് വിശേഷിപ്പിച്ച് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു സമര്‍പ്പിച്ച ശിപാര്‍ശ കത്തില്‍ പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡ് യാതൊരു മാറ്റവും വരുത്താതെയാണ് ഉത്തരവിറക്കിയത്. ഇത്തരത്തില്‍ കത്ത് നല്‍കാന്‍ പത്മകുമാര്‍ നിര്‍ദേശിച്ചിരുന്നതായുള്ള വാസുവിന്റെ മൊഴിയും തെളിവായി എസ്‌ഐടി സ്വീകരിച്ചു. കേസിലെ ഒന്നാം പ്രതി പോറ്റിക്ക് പൂര്‍ണ സ്വാതന്ത്ര്യമാണ് പത്മകുമാര്‍ നല്‍കിയത്. പോറ്റിയുടെ ബന്ധുക്കള്‍ ദര്‍ശനത്തിനെത്തുമ്പോള്‍, പത്മകുമാര്‍ തന്റെ മുറി അവര്‍ക്കു വേണ്ടി ഒഴിഞ്ഞു കൊടുത്തിരുന്നു എന്ന ജീവനക്കാരുടെ മൊഴികളും പ്രധാന തെളിവുകളാണ്.

കേസിന്റെ തുടക്കം മുതല്‍ മാധ്യമങ്ങളോട് പത്മകുമാര്‍ പ്രതികരിച്ച രീതിയും എസ്‌ഐടി നിരീക്ഷിച്ചിരുന്നു. ശബരിമല ശ്രീകോവിലില്‍ നിന്നും ഇളക്കിയത് സ്വര്‍ണം പൊതിഞ്ഞ പാളികള്‍ അല്ലെന്നും അത് ചെമ്പാണെന്നും ആദ്യം പ്രതികരിച്ചത് പത്മകുമാര്‍ ആയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കര്‍ണാടക ജലഹള്ളിയിലുള്ള അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ശബരിമലയില്‍ എത്തിച്ചത് ആരെന്ന് അന്വേഷിക്കണമെന്നും 2018-19 കാലത്തിന് മുമ്പേ പോറ്റിയുടെ സാന്നിധ്യം സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നും പറഞ്ഞ പത്മകുമാര്‍ പോറ്റിയുമായി അടുത്ത ബന്ധം എപ്പോഴും മറച്ചുവയ്‌ക്കുകയും ചെയ്തു.

എന്നാല്‍ കട്ടിളപ്പാളികള്‍ ചെമ്പ് എന്ന് രേഖപ്പെടുത്തി 2019 മാര്‍ച്ച് 19 ന് പോറ്റി വശം ചെന്നൈക്ക് കൊടുത്തു വിടാന്‍ തയാറാക്കിയ ഒരു പേപ്പറിലും പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാര്‍ ഒപ്പിട്ടിരുന്നില്ല. എന്നെങ്കിലും പിടിക്കപ്പെട്ടാല്‍ നിരപരാധിത്തം വ്യക്തമാക്കാന്‍ മനപൂര്‍വ്വം ഒപ്പിടാതെ ഒഴിഞ്ഞുമാറിയതാണെന്നാണ് എസ്‌ഐടിയുടെ നിഗമനം.

Tags: left governmentശബരിമല സ്വര്‍ണക്കൊള്ളA. Padmakumar's arrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി സമ്മതിച്ചു: മദ്യ നിരോധനം നടപ്പാക്കുമെന്ന് അവകാശപ്പെട്ട ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ നിലവിലുള്ളത് 1442 മദ്യശാലകള്‍

Kerala

മുഖം രക്ഷിക്കാന്‍ നടപടിക്ക് നീക്കം; ഒറ്റപ്പെടുത്തിയാല്‍ ദു:ഖിക്കേണ്ടി വരുമെന്ന് പത്മകുമാര്‍

Kerala

കടകംപള്ളിയുടെ പങ്ക് വ്യക്തമാക്കി പോറ്റിയുടെ മൊഴി; സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും നേരിട്ട് പങ്ക്

Kerala

ഇടതുസര്‍ക്കാര്‍ കേരളത്തെ മദ്യശാലകളുടെ പെരുംപ്രളയത്തിലാക്കിയെന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ ബിഷപ്പ്‌സ് കൗണ്‍സില്‍

Kerala

സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.