ന്യൂദൽഹി: കമ്മ്യൂണിസ്റ്റുകാർക്ക് ക്ഷേത്രങ്ങൾ എടിഎം മെഷീനുകളാണ്. ആദ്യം അവർ ക്ഷേത്ര സ്വർണ്ണം കൊള്ളയടിച്ചു, ഇപ്പോൾ തീർത്ഥാടകർക്ക് വെള്ളമോ ശുചിത്വമോ അടിസ്ഥാന സുരക്ഷയോ ഒരുക്കാതെ അവരെ ബുദ്ധിമുട്ടിക്കുന്നു. എല്ലാ വർഷവും ശബരിമല ക്രമീകരണങ്ങൾ കൂടുതൽ വഷളാകുന്നു, എന്നാൽ ഈ വർഷം ഭയാനകമായ സ്ഥിതിയാണുള്ളതെന്ന് ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി പറഞ്ഞു.
ദർശനത്തിനായി പതിനഞ്ച് മണിക്കൂ റുകളാണ് ഭക്തർ ക്യൂ നിൽക്കുന്നത്. ഒരു സ്ഥലത്തും വൃത്തിയില്ല. എല്ലായിടവും വൃത്തികേടായി കിടക്കുന്നു. യാതൊരു സുരക്ഷയുമില്ലാതെ ഇലക്ട്രിക് കേബിളുകൾ നിലത്ത് കിടക്കുന്നു. തീർത്ഥാടകരുടെ മധ്യത്തിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി ഇതൊന്നും കാണുന്നില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറ്റപ്പെടുത്തി.
Every year Sabarimala arrangements get worse, but this year was a new low:
⏩ No drinking water for devotees
⏩ No cleanliness – filth everywhere
⏩ Live electric cables lying on the floor
⏩ KSEB work right in the middle of pilgrim movement
⏩ 15+ hour queuesFor Communists,… pic.twitter.com/J7UHAiSoGa
— Anoop Antony Joseph (@AnoopKaippalli) November 18, 2025
വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. തിരക്ക് ക്രമാധീതമായി വർദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല. ശബരിമല ദർശനം ലഭിക്കാതെ നിരവധി ഭക്തർ ഇന്ന് രാവിലെ മുതൽ പന്തളം വലിയ കോയിക്കൽ ക്ഷേത്ര ത്തിൽ എത്തി ദർശനം നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്. പമ്പയിലെ നടപ്പന്തലും നിറഞ്ഞുകവിഞ്ഞു. നിലയ്‌ക്കലിൽ വൈകിട്ടോടെ 7 സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ സ്ഥാപിക്കും.
മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
















