കണ്ണൂർ: കണ്ണൂർ: പാലത്തായി പോക്‌സോ കേസ് വിധിയിൽ സിപിഎം നേതാവ് കെ.കെ.ശൈലജയെ വിമർശിച്ച് കോടതി. പീഡനത്തിനിരയായ കുട്ടിയെ കൗൺസിലിങ് ചെയ്തവർക്കെതിരായ പരാതിയിൽ മന്ത്രിയെന്ന നിലയിൽ കെ.കെ. ശൈലജ നടപടി സ്വീകരിച്ചില്ലെന്ന് വിധിന്യായത്തിൽ കുറ്റപ്പെടുത്തുന്നു. പെൺകുട്ടിയുടെ അമ്മയായിരുന്നു കൗൺസിലർമാർക്കെതിരേ പരാതി നൽകിയിരുന്നത്.
കൗൺസിലിങ്ങിന്റെ പേരിൽ സാമൂഹിക നീതി വകുപ്പിലെ കൗൺസിലർമാർ കുട്ടിയോട് അപമര‍്യാദയായി പെരുമാറിയതായും മാനസികമായി പീഡിപ്പിച്ചെന്നും അവർ ജോലിയിൽ തുടരാൻ അർഹരല്ലെന്നും വിധിന‍്യായത്തിൽ പറയുന്നു. അവരെ പിരിച്ചുവിടണമെന്നും കോടതി ഉത്തരവിൽ പറയുന്നു. അതേസമയം, കേസിലെ പ്രതിയായ കെ. പത്മരാജനെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മരണം വരെ ജീവപര‍്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു.
2020 ലാണ് സംഭവം നടന്നുവെന്ന് പറയുന്നത്. 2019 ലെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് അധ്യാപകന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഒരു വിഭാഗം വലിയ പ്രതിഷേധം നടത്തിയിരുന്നു. അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നും അല്ലെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ അയക്കില്ലെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിര്‍ബന്ധത്തില്‍ അധ്യാപകന്‍ പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റിട്ടതിന്റെ വൈരാഗ്യത്തിലാണ് കേസ് കെട്ടിച്ചമച്ചത്.
മന്ത്രിയായിരുന്ന ശൈലജയുടെ ഭാഗത്ത് നിന്നും ഇടപെടലുകൾ ഉണ്ടായെന്ന് അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു. പീഡന വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടിയില്‍നിന്നുതന്നെ ഉയര്‍ന്നു. സംഭവസമയം പ്രതി സ്‌കൂളില്‍ ഹാജരായില്ലെന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍വെച്ച് പോലീസ് വ്യക്തമാക്കിയിരുന്നു. കുട്ടി സ്‌കൂളില്‍ ഹാജരാവാത്ത ദിവസം ഹാജര്‍ രേഖപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തിയിരുന്നു.
അതിജീവിത പറയുന്നത് കള്ളമാണെന്ന് അന്നത്തെ ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തും വ്യക്തമാക്കിയിരുന്നു. പോലീസിലെ മൂന്ന് വിഭാഗങ്ങള്‍ അന്വേഷിച്ചിട്ടും കണ്ടെത്താത്ത തെളിവുകള്‍ അവസാനമായി ഡിവൈഎസ്പി ആയിരുന്ന ടി.കെ. രത്നകുമാര്‍ കണ്ടെത്തിയെന്നാണ് പറയുന്നത് . അദ്ദേഹം വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍ ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ സിപി എം സ്ഥനാര്‍ത്ഥിയായി മത്സരിക്കുകയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, എസ്ഡിപി ഐ, ജമാത്തെ ഇസ്ലാമി എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയാണ് കേസ്.











