കൊച്ചി : പാലസ്തീൻ എന്ന മുസ്ലീം വിഷയമാക്കി ആർ എസ് എസും , കാസയും മാറ്റിയെന്ന നടി ലാലിയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ക്രിസ്ത്യൻ സംഘടനയായ കാസ. ലാലിക്ക് കാസയെയും സംഘപരിവാറിനെയും മാത്രമല്ല രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെയും ആഭ്യന്തരവകുപ്പ് മന്ത്രിയെയും അങ്ങനെയുള്ള ആരെയും ധൈര്യമായി വിമർശിക്കാമെന്നും അതിന്റെ പേരിൽ ആക്രമിക്കപ്പെടില്ലെന്ന് ലാലിയ്‌ക്ക് തന്നെ ബോധ്യമാണെന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പക്ഷേ സ്വന്തം നാട്ടിൽ നടക്കുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരെ പ്രതികരിച്ചാൽ ലാലിയും മകളും ഫീൽഡ് ഔട്ട് ആകും എന്ന് മാത്രമല്ല ചിലപ്പോൾ കയ്യും തലയും സ്ഥാനത്ത് ഉണ്ടാവുകയുമില്ല എന്നും കൂടി ലാലിക്കറിയാമെന്നും കാസ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
ലാലി ഭയക്കേണ്ടതില്ല ധൈര്യമായി പ്രതികരിച്ചോളു !
ലാലിയുടെ ഗാസയിലെ ഇസ്ലാമിക ഭീകരവാദികൾക്ക് വേണ്ടിയുള്ള ആ അന്നത്തെ കള്ളക്കരച്ചിൽ അത് അഭിനയം ആണെന്ന് നിനക്കു മാത്രമല്ല ഞങ്ങളെല്ലാവർക്കുമറിയാം……… നീ കരഞ്ഞത് നിന്റെയും മകളുടെയും നിലനിൽപ്പിനു വേണ്ടി മാത്രമാണ് അതല്ലാ നിൻറെ ആ കണ്ണീര് മനുഷ്യത്വം മൂലമായിരുന്നെങ്കിൽ നീ നൈജീരിയയ്‌ക്കും സുഡാനും വേണ്ടി കരയണമായിരുന്നു പോട്ടെ സ്വന്തം നാട്ടിൽ ഇസ്ലാമിക ഭീകരവാദികൾ നടത്തിയ നരനായാട്ടിൽ കൊല്ലപ്പെട്ട പെഹൽഗാമിലെ നിരപരാധികൾക്ക് വേണ്ടിയും ഡൽഹിയിൽ പൊട്ടിച്ചിതറിയ ആ 12 മനുഷ്യർക്ക് വേണ്ടിയും കരയണമായിരുന്നു !
കരഞ്ഞോ ഇല്ലല്ലോ …….. നിനക്കതിനാവില്ല !
കാരണം ലാലിക്ക് കാസയെയും സംഘപരിവാറിനെയും മാത്രമല്ല രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെയും ആഭ്യന്തരവകുപ്പ് മന്ത്രിയെയും അങ്ങനെയുള്ള ആരെയും ലാലിക്ക് ധൈര്യമായി വിമർശിക്കാം , കാരണം ലാലിക്കറിയാം അതിന്റെ പേരിൽ താൻ ആക്രമിക്കപ്പെടുകയോ തൊഴിൽപരമായി താനോ തന്റെ മകളോ ഇരയാക്കപ്പെടുകയില്ലെന്നും ഒറ്റപ്പെടുകയില്ലന്നും ലാലിക്ക് നന്നായറിയാം പക്ഷേ സ്വന്തം നാട്ടിൽ നടക്കുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരെ പ്രതികരിച്ചാൽ ലാലിയും മകളും ഫീൽഡ് ഔട്ട് ആകും എന്ന് മാത്രമല്ല ചിലപ്പോൾ കയ്യും തലയും സ്ഥാനത്ത് ഉണ്ടാവുകയുമില്ല എന്നും കൂടി ലാലിക്കറിയാം.
അതുകൊണ്ടുതന്നെ നിന്റെയൊക്കെ ചാരിത്ര പ്രസംഗത്തെ പുച്ഛത്തോടെ ഞങ്ങൾ തള്ളിക്കളയുന്നു.
Team CASA
















