Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്തെ രാസപരിശോധന; ചെമ്പ് പുതിയതെങ്കില്‍ കേസിന്റെ ഗതി മാറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 07:06 am IST
in Kerala

പത്തനംതിട്ട: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 17-ന് സന്നിധാനത്ത് നടക്കുന്ന രാസപരിശോധനയില്‍ ചെമ്പുപാളികള്‍ പുതിയവ ആണെന്ന് തെളിഞ്ഞാല്‍ കേസിന്റെ ഗതി മാറും. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ് നല്‍കിയ ചെമ്പുപാളികള്‍ കോടികള്‍ വാങ്ങി വിഗ്രഹ ലോബിക്ക് കൈമാറാനുള്ള സാധ്യത സംബന്ധിച്ച ഹൈക്കോടതി നിഗമനം ശരിവയ്‌ക്കുന്ന കണ്ടെത്തലാകും അത്. അങ്ങനെ വന്നാല്‍ കേസ് പുതിയ തലത്തിലേക്ക് മാറുമെന്ന് വിദഗ്ധര്‍ പറയുന്നു.

പെരുംകൊള്ളയിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ കണ്ടെടുക്കേണ്ടത് പ്രത്യേക അന്വേഷണ സംഘത്തിന് വെല്ലുവിളിയാകും.

ദ്വാരപാലക ശില്‍പത്തില്‍ നിന്നും വേര്‍തിരിച്ച സ്വര്‍ണം എന്ന പേരില്‍ ബെല്ലാരി സ്വദേശിയും റോധം ജൂവലറി ഉടമയുമായ ഗോവര്‍ദ്ധന്‍ എസ്‌ഐടിക്ക് കൈമാറിയത് മല്യ പൊതിഞ്ഞു നല്‍കിയ സ്വര്‍ണമല്ലെന്നും വ്യക്തമാകും. ഇതോടെ ഗോവര്‍ദ്ധനും അദ്ദേഹത്തിന് സ്വര്‍ണം എത്തിച്ചുകൊടുത്ത കല്‍പേഷും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സും പ്രതിചേര്‍ക്കപ്പെടും.

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ പാളികള്‍ വിഗ്രഹ ലോബിക്ക് മറിച്ചുവിറ്റു എന്ന് അനുമാനിക്കാന്‍ രണ്ടു കാര്യങ്ങളാണുള്ളത്. 2019 ജൂലൈ 19, 20 തീയതികളിലായി സോപാനത്തു നിന്നും ഇളക്കി എടുത്ത പാളികള്‍ ബെംഗളൂരു, ഹൈദരാബാദ് വഴി ഒരു മാസത്തിന് ശേഷമാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിയത്. എന്തിനായിരുന്നു ഈ കാലതാമസം എന്നതാണ് പ്രധാന ചോദ്യം. ഒരുപക്ഷേ വിജയ് മല്യ സമര്‍പ്പിച്ച സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളുടെ മോള്‍ഡ് തയാറാക്കി അതേ വലിപ്പത്തില്‍ പുതിയ പാളികള്‍ നിര്‍മിക്കാന്‍ വേണ്ടി വന്ന കാലതാമസമാകാം ഇതിന് കാരണമെന്നും സംശയമുണ്ട്.

തങ്ങളുടെ പക്കല്‍ പുത്തന്‍ ചെമ്പുപാളികളാണ് എത്തിയതെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ആദ്യ വെളിപ്പെടുത്തലും ഈ സംശയത്തിന് അടിവരയിടുന്നു. പിന്നീട് പങ്കജ് ഭണ്ഡാരി മൊഴി മാറ്റിയത് ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദം മൂലമാകാം എന്നാണ് അനുമാനം.

ബെല്ലാരി സ്വദേശി ഗോവര്‍ദ്ധന്‍ സ്വര്‍ണ വ്യാപാരി എന്നതിലുപരി സ്വര്‍ണ ഖനി ഉടമകളുമായി ബന്ധമുള്ള വ്യക്തി കൂടിയാണ്. ഇയാള്‍ വിചാരിച്ചാല്‍ ശബരിമലയിലെ ദിവ്യത്വമുള്ള സ്വര്‍ണ കവച പാളികള്‍ കോടിക്കണക്കിന് രൂപയ്‌ക്ക് വില്‍ക്കാന്‍ കഴിയും. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിഹിതം ദേവസ്വം ഉന്നതരിലേക്ക് മാത്രമല്ല സര്‍ക്കാര്‍തലം വരെ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 2019 ല്‍ 40 വര്‍ഷ ഗ്യാരണ്ടിയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് ദ്വാരപാലക പാളികളില്‍ പൂശിയ സ്വര്‍ണത്തിന് എങ്ങനെ അഞ്ചുവര്‍ഷം കൊണ്ടു നിറംമങ്ങി എന്നതും പ്രസക്തമാണ്. പൂശിയത് മാറ്റുകുറഞ്ഞ സ്വര്‍ണമാണെന്ന് ഇത് വ്യക്തമാക്കുന്നു.

ചെമ്പു തെളിഞ്ഞാല്‍ കൊള്ളയുടെ വിവരം പുറത്തറിയാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഒന്നര മാസം മുമ്പ് ദ്വാരപാലക പാളികള്‍ തിടുക്കത്തില്‍ വീണ്ടും അഴിച്ചെടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശി തിരിച്ചു സ്ഥാപിച്ചതെന്നും എസ്‌ഐടി സംശയിക്കുന്നു.

Tags: Kerala High courtസ്വര്‍ണക്കൊള്ള#SabarimalaGoldChemical test at Sannidhanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍: തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

Kerala

409 ക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ മൂന്ന് മാസത്തിനുള്ളില്‍ പദ്ധതി രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

സ്വത്ത് സഹോദരന് തിരികെ ലഭിക്കുമെന്ന വ്യവസ്ഥ അസാധുവെന്ന് ഹൈക്കോടതി

Kerala

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.