പാട്ന : ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രാരംഭ വോട്ടെണ്ണൽ ട്രെൻഡുകൾ സൂചിപ്പിക്കുന്നത് എൻഡിഎ വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ്. ഇത്തവണ സംസ്ഥാനത്തെ രഘുനാഥ്പൂർ നിയമസഭാ സീറ്റ് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ബീഹാറിലെ ശക്തനായ ഷഹാബുദ്ദീന്റെ മകൻ ഒസാമയെയാണ് ആർജെഡി മത്സരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഒന്നാമയ്‌ക്കും കാലിടറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. രഘുനാഥ്പൂർ നിയമസഭാ സീറ്റിൽ ഷഹാബുദ്ദീന്റെ മകൻ ഒസാമ പിന്നിലാണ്.
ആദ്യ റൗണ്ടിൽ ഒസാമ മുന്നിലായിരുന്നു, പക്ഷേ രണ്ടാം റൗണ്ടിൽ പിന്നിലായി. രണ്ടാം റൗണ്ടിന് ശേഷം ജെഡിയുവിന്റെ വികാസ് കുമാർ സിങ്ങിന് 7,536 വോട്ടുകളും ഒസാമ സാഹബിന് 7,491 വോട്ടുകളും സ്വതന്ത്രനായ ഉപേന്ദ്ര സിംഗ് 303 വോട്ടുകളും നേടി മൂന്നാം സ്ഥാനത്തെത്തി. ഇവിടെയും എൻഡിഎ സ്ഥാനാർത്ഥി വിജയിക്കുമെന്നാണ് പ്രതീക്ഷ.
















