Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കു കളമൊരുക്കാന്‍ എന്‍. വാസുവിന്റെ ദേവസ്വം കമ്മിഷണര്‍ കാലാവധി നീട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 05:41 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കു കളമൊരുക്കാന്‍ എന്‍. വാസുവിന്റെ ദേവസ്വം കമ്മിഷണര്‍ കാലാവധി രണ്ടു മാസം നീട്ടിയതായി രേഖകള്‍. കൊള്ള നടത്തിയത് യുവതീ പ്രവേശ വിഷയം മറയാക്കിയായിരുന്നു.

2017 നവംബറില്‍ അധികാരത്തില്‍ വന്ന എ. പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡിനു മേല്‍ അധിപത്യം ഉറപ്പിക്കാന്‍ 2018 ഫെബ്രുവരി ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യപ്രകാരം എന്‍. വാസുവിനെ രണ്ടാമതും കമ്മിഷണറായി നിയമിച്ചത്. ഒരു വര്‍ഷമാണ് കമ്മിഷണറുടെ കാലാവധി. 2019 ഫെബ്രുവരി ഒന്നിന് വാസു പടിയിറങ്ങേണ്ടതായിരുന്നു. എന്നാല്‍ കൊള്ള ആസൂത്രണം ചെയ്യാന്‍ വാസുവിന് രണ്ടു മാസംകൂടി നീട്ടി നല്‍കി. വാതില്‍ പാളി, കട്ടിളപ്പാളി എന്നിവ കടത്താനുള്ള ആസൂത്രണങ്ങളും നടപടികളും പൂര്‍ത്തിയാക്കി 2019 മാര്‍ച്ച് 31നാണ് വാസു സ്ഥാനമൊഴിഞ്ഞത്.

എട്ടു മാസത്തിന് ശേഷം വാസുവിനെ ദേവസ്വം പ്രസിഡന്റാക്കിയത് സ്വര്‍ണക്കൊള്ള പുറംലോകം അറിയാതെ സൂക്ഷിക്കാനായിരുന്നെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. പ്രസിഡന്റായി വാസുവിന്റെ സ്ഥാനാരോഹണത്തിനുശേഷം 2019 ഡിസംബര്‍ ഒമ്പതിന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കത്ത് പ്രസിഡന്റിന് ഇ- മെയിലായി ലഭിച്ചതും സംശയാസ്പദമാണ്. ദ്വാരപാലക ശില്‍പ പാളികള്‍ സ്വര്‍ണം പൂശിയ ശേഷം അധികമായി വന്ന സ്വര്‍ണം നിര്‍ധന യുവതിയുടെ വിവാഹാവശ്യത്തിന് ഉപയോഗിക്കുന്നതില്‍ അഭിപ്രായം ആരാഞ്ഞായിരുന്നു ഇ- മെയില്‍. വാസുവിന് പകരം മറ്റൊരാളായിരുന്നു പ്രസിഡന്റെങ്കില്‍ ഈ ഇ-മെയിലില്‍ അന്വേഷണം നടത്തുകയും കൊള്ള അന്നേ വെളിച്ചത്താവുകയും ചെയ്യുമായിരുന്നു. ഇത് ഒഴിവാക്കാനാണ് വാസുവിനെ വീണ്ടും പ്രസിഡന്റാക്കിയത്.

ദ്വാരപാലക ശില്‍പ പീഠം സന്നിധാനത്തു നിന്നു കടത്തിയതും വാസു പ്രസിഡന്റായ ശേഷമാണ്. യുവതി പ്രവേശന വിഷയം മറയാക്കി കൊള്ള ആസൂത്രണം ചെയ്തതും വാസുവിന്റെ ബുദ്ധിയാണ്. മാധ്യമശ്രദ്ധ യുവതീ പ്രവേശന വിഷയത്തിലേക്ക് പൂര്‍ണമായും തിരിഞ്ഞെന്ന് ബോധ്യമായതോടെയാണ് വാസു 2019 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സ്വര്‍ണക്കൊള്ളയ്‌ക്ക് കളമൊരുക്കിയത്. ശബരിമല സംബന്ധിച്ച നിരവധി വിവാദ വാര്‍ത്തകള്‍ പുറംലോകത്തെത്തിച്ച മാധ്യമങ്ങള്‍ സ്വര്‍ണക്കൊള്ള അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അറിയാതെ പോയത് പ്രസിഡന്റായ കാലത്ത് വാസു സൃഷ്ടിച്ച മറ മൂലമാണ്.

യഥാര്‍ത്ഥത്തില്‍ ദേവസ്വം കമ്മിഷണറെ നിയമിക്കുന്നത് ഹൈക്കോടതിയാണ്. എന്നാല്‍ അതിനുള്ള പാനല്‍ സമര്‍പ്പിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. പാനല്‍ സമര്‍പ്പിക്കുന്നതു മനപൂര്‍വം വൈകിച്ചാണ് സര്‍ക്കാര്‍ വാസുവിന്റെ കാലാവധി നീട്ടിയത്.

Tags: എന്‍. വാസുDevaswom CommissionerN. VasuSabarimala gold lootശബരിമല സ്വര്‍ണക്കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം
Kerala

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

Kerala

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

Kerala

മുഖം രക്ഷിക്കാന്‍ നടപടിക്ക് നീക്കം; ഒറ്റപ്പെടുത്തിയാല്‍ ദു:ഖിക്കേണ്ടി വരുമെന്ന് പത്മകുമാര്‍

Kerala

കടകംപള്ളിയുടെ പങ്ക് വ്യക്തമാക്കി പോറ്റിയുടെ മൊഴി; സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും നേരിട്ട് പങ്ക്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.