തിരുവനന്തപുരം:മനോരമ പാലക്കാട്ട് കോട്ടമൈതാനത്ത് നടത്തിയ ചര്‍ച്ചയില്‍ ബിജെപി യുവനേതാവ് പ്രശാന്ത് ശിവന്‍ എസ് എഫ് ഐ നേതാവിന്റെ പരിപ്പിളക്കിയിട്ടുണ്ടെങ്കില്‍ അത് അനാവശ്യമായ സഖാവിന്റെ എടാപോടാ വിളിയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കമന്‍റുകള്‍. തല്ലിയില്ല, പരസ്പരം പോര്‍വിളിച്ചേയുള്ളൂവെന്നും മറ്റ് ചിലര്‍ പറയുന്നു.
പക്ഷെ ആര്‍ഷോയെ എടുത്തിട്ട് പൂശി എന്ന രീതിയിലാണ് മറുനാടന്‍ മലയാളി ഉള്‍പ്പെടെയുള്ള പല യൂട്യൂബ് ചാനലുകളും അവകാശപ്പെടുന്നത്. എന്തായാലും കൂടുതല്‍ ജനശ്രദ്ധ നേടാന്‍ ടിവി ചാനലുകള്‍ നടത്തുന്ന ഇത്തരം ആരോഗ്യകരമല്ലാത്ത ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്. ചര്‍ച്ചയ്‌ക്ക് പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളുള്ള രണ്ടു പേരെ വിളിക്കുമ്പോള്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളില്ല. റേറ്റിങ് ഉയര്‍ത്താന്‍ ഇത്തരം വഴിവിട്ട ചര്‍ച്ചാരീതികള്‍ പിന്തുടരുന്നത് ശരിയല്ലെന്നാണ് പലരും ഉപദേശിക്കുന്നത്.
പാലക്കാട് തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില്‍ 53 സീറ്റുകളില്‍ പത്ത് സീറ്റുപോലും സിപിഎമ്മിന് കിട്ടില്ലെന്നാണ് പ്രശാന്ത് ശിവന്‍ ചര്‍ച്ചയില്‍ വെല്ലുവിളിച്ചത്. പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്താണ്. എന്നാല്‍ പത്ത് സീറ്റ് നേടും എന്നായിരുന്നു ആര്‍ഷോ തിരിച്ചടിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ഒരുഘട്ടത്തില്‍ തന്റെ ഗുണ്ടായിസം ബീജെപി ഓഫീസില്‍ വെച്ചാല്‍ മതിയെന്ന് വെല്ലുവിളിച്ച ആര്‍ഷോ എടാ പോടാ വിളിച്ചപ്പോഴാണ് പ്രശാന്ത് ശിവന്റെ നിയന്ത്രണം പോയത്. അണികള്‍ തമ്മിലും കയ്യേറ്റമുണ്ടായി എന്ന് പറയുന്നു. ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഗുണ്ടായിസത്തിന്റെയും നേതാവാണ് ആര്‍ഷോ. എഴുതാത്ത പരീക്ഷയ്‌ക്ക് മാര്‍ക്ക് ലിസ്റ്റ് വരെ സംഘടിപ്പിക്കുന്ന നേതാവ്.
രണ്ട് യുവനേതാക്കളെ ഉപയോഗിച്ച് മനോരമ നടത്തിയ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചയില്‍ ഇരുപക്ഷത്തെയും നേതാക്കളുടെ അനുയായികളും ഉണ്ടായിരുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. മനോരമയുടെ അവതാരകനാകട്ടെ ഈ രണ്ട് യുവനേതാക്കളെ നിയന്ത്രിക്കാനുമായില്ല. ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നു.
















