ന്യൂദൽഹി : ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്ഫോടനത്തിന് ബെംഗളൂരു വിമാനത്താവളത്തിലെ കൂട്ടനിസ്ക്കാരവുമായും, ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിലെ ഭീകരൻ ജുഹാദ് ഹമീദ് ഷക്കീൽ മന്നയുമായും ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഭീകര സംഘടനയായ ഐഎസിലെ കുപ്രസിദ്ധ റിക്രൂട്ടർ ജുഹാദ് ഹമീദ് ഷക്കീൽ മന്ന നിരവധി ഉയർന്ന അപകടസാധ്യതയുള്ള തടവുകാരെ പാർപ്പിക്കുന്ന പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ രണ്ട് ദിവസം മുൻപാണ് പുറത്ത് വന്നത് . മന്ന എത്രനാളായി ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം അന്വേഷിക്കണമെന്നും കർണാടക ബിജെപി നേതാവ് അശോക് പറഞ്ഞു.
‘ പരപ്പന അഗ്രഹാരയിലെ ഭീകരനെ എൻഐഎ അറസ്റ്റ് ചെയ്യണം. അന്വേഷണത്തിലൂടെ അത് വെളിപ്പെടുത്തണം. മുൻകാലങ്ങളിൽ, അവർ ദരിദ്രർക്ക് പണം നൽകുകയും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ, തീവ്രവാദികൾ പുതിയ സംവിധാനത്തിലേക്ക്, ഹൈടെക് സംവിധാനത്തിലേക്ക് വന്നിരിക്കുന്നു. നഗര നക്സലുകളെപ്പോലെ, ഇപ്പോൾ അവരും ഹൈടെക് തീവ്രവാദികളാണ്. ഹൈടെക് കാരണം ഈ ഭീകരരെ പിടികൂടാൻ പ്രയാസമാണ്. ‘ അശോക് പറഞ്ഞു.
മാത്രമല്ല ഇത്രയേറെ സുരക്ഷാ സന്നാഹങ്ങളുള്ള വിമാനത്താവളത്തിൽ നിസ്ക്കാരം നടന്നതും അന്വേഷണവിധേയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
















