ന്യൂദൽഹി: ദൽഹി സ്‌ഫോടനക്കേസിലെ ചാവേര്‍ ബോംബറെന്ന് സംശയിക്കുന്ന ഡോ. ഉമര്‍ മുഹമ്മദിന്റെ ആദ്യ ചിത്രം മാധ്യമങ്ങളിലൂടെ പുറത്തു വിട്ട് പോലീസ്.തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്‌ക്ക് സമീപം പൊട്ടിത്തെറിച്ച് 9 പേരുടെ മരണത്തിനിടയാക്കിയ വെളുത്ത ഹ്യുണ്ടായ് ഐ20 കാര്‍ ഡോ. ഉമറിന്റെ ഉടമസ്ഥതയിലായിരുന്ന എന്നുമാണ് സൂചനകള്‍. ജമ്മു കശ്മീര്‍, ഹരിയാന പൊലീസ് സംയുക്തമായി പിടികൂടിയ ‘വൈറ്റ് കോളര്‍’ ഭീകരവാദ മൊഡ്യൂളില്‍ തിങ്കളാഴ്ച അറസ്റ്റിലായ രണ്ട് ഡോക്റ്റര്‍മാരായ ഡോ. അദീല്‍ അഹമ്മദ് റാത്തറിന്റെയും ഡോ. മുജമ്മില്‍ ഷക്കീലിന്റെയും സഹായിയായിരുന്നു ഡോ. ഉമര്‍. കൂട്ടാളികളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ഉമര്‍ ഫരീദാബാദില്‍ നിന്ന് രക്ഷപ്പെട്ടു. പരിഭ്രാന്തനാവുകയും സ്‌ഫോടനം നടത്തുകയും ചെയ്തുവെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരം.ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് മുൻപ് തന്നെ ഇയാളെ പൊലീസ് തെരഞ്ഞു വരികയായിരുന്നു.
സ്ഫോടനത്തിന് ഉപയോഗിച്ച കാറിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. അത് ഉമർ മുഹമ്മദിനേതാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഇയാളുടെ ഉമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
കറുത്ത മാസ്ക് ധരിച്ച ഒരാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് പ്രദേശത്ത് നിന്ന് കാർ ഓടിച്ച് പുറത്ത് പോകുന്നതായി സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നു. ഈ വ്യക്തിയാണ് ഉമർ മുഹമ്മദ് ആകാമെന്ന് പൊലീസ് സംശയിക്കുന്നു. കാർ ചെങ്കോട്ടയ്‌ക്ക് മുന്നിൽ ഏകദേശം മൂന്ന് മണിക്കൂറോളം പാർക്ക് ചെയ്തിരുന്നതായും അന്വേഷണം വ്യക്തമാക്കുന്നു.
വാഹനത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശിയായ താരിഖ് ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉടമസ്ഥാവകാശം പലവട്ടം മാറിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡല്‍ഹി സ്വദേശി അമര്‍ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്‌സിന്‍, ബിഹാര്‍ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനില്‍ വിടാന്‍ എത്തിയതായിരുന്നു.എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മ











