തിരുവനന്തപുരം ∙ എറണാകുളം–ബെംഗളൂരു വന്ദേഭാരതി ട്രെയിൻ ഉദ്ഘാടനം ചടങ്ങിൽ വിദ്യാർത്ഥികൾ ആലപിച്ച ദേശഭക്തിഗാനത്തെ ചുറ്റിപ്പറ്റി സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി മുൻ ഇന്ത്യന്‍ സൈനികനും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ അജയകുമാർ ഭാസ്കരൻ നായർ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. “ധൈര്യമായിട്ട് പാടൂ മക്കളേ… നിങ്ങളെ സംരക്ഷിക്കാൻ ഇന്ത്യൻ മിലിട്ടറിയിൽ സേവനമനുഷ്ഠിച്ച ഭാരതാംബയുടെ പുത്രന്മാരുണ്ട്” എന്ന വരികളോടെ അദ്ദേഹം പോസ്റ്റ് ചെയ്തു.
ദക്ഷിണ റെയിൽവേ ദേശഭക്തിഗാനമെന്ന വിശദീകരണത്തോടെ ചടങ്ങിന്റെ ദൃശ്യങ്ങൾ X (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചതോടെയാണ് വിവാദം ഉയർന്നത്. ആർഎസ്‌എസ് ഗാനമാണെന്ന് ചില മാധ്യമങ്ങളും സമൂഹമാധ്യമ പ്രവർത്തകരും ആരോപിച്ചപ്പോൾ, വിമർശനങ്ങൾക്കൊടുവിൽ റെയിൽവേ വീഡിയോ താൽക്കാലികമായി നീക്കം ചെയ്യുകയും ചെയ്തു. രാജ്യസ്നേഹികളുടെയും മുൻസൈനിക സംഘടനകളുടെയും ശക്തമായ ഇടപെടലിനെ തുടർന്ന് വീഡിയോ പാട്ടിന്റെ അർത്ഥസഹിതം വീണ്ടും റീ-പോസ്റ്റ് ചെയ്യുകയായിരുന്നു.
മുൻ പട്ടാളക്കാരൻ എന്ന നിലയിൽ രാജ്യസുരക്ഷയെയും ദേശാഭിമാനത്തെയും കുറിച്ച് നിരന്തരം നിലപാട് വ്യക്തമാക്കുന്ന അജയകുമാർ, ഈ സംഭവത്തെ “ദേശഭക്തിയുടെ രാഷ്‌ട്രീയവത്കരണശ്രമം” എന്ന് വിശേഷിപ്പിച്ചു.
“രാഷ്‌ട്രഭക്തിഗാനം ആർഎസ്‌എസ് പാടുന്നത് കൊണ്ടാണോ പാടരുത് എന്ന് പറയുന്നത്?”
“ഒരു ഗാനം ദേശസ്നേഹം വിളിച്ചോതുന്നുവെങ്കിൽ അത് ഏത് സംഘടന പാടിയാലും ഇന്ത്യയുടെതാണ്.”
“1200 ലധികം ഇസ്റായേലിലെ നിരപരാ ധികളെ കൊന്ന തീവ്രവാദികളെ ആന പ്പുറത്ത് കയറ്റി ഊര് ചുറ്റാം..
ദേശീയ ഗാനത്തിന് പകരം അറബി ഗാനം പാടാം..
ശാസ്ത്ര മേളയ്‌ക്ക് സിറാത്ത് പാലം പ്രദർശിപ്പിക്കാം.
സ്കൂളിൽ ഉംറയുടെ പകർപ്പ് ചെയ്ത് പഠിപ്പിക്കാം..
രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ ഇസ്ലാമാക്കാൻ എന്തൊക്കെ ചെയ്യണ മെന്ന് ആക്ടിവിക്ടി നടത്തിക്കാം..
സദ്ദാമിനെ കൊന്നാൽ ഹർത്താൽ നടത്താം.
കഫിയ ധരിച്ച് പാർട്ടിയുടെ അഖിലേന്ത്യാ സമ്മേളനം നടത്താം..
തീവ്രവാദികൾക്ക് ഐക്യദാർഡ്യം പ്രക ടിപ്പിച്ച് പാർലമെൻ്റിൽ ബാഗ് കൊണ്ടു വന്ന് പ്രദർശിപ്പിക്കാം..
പാകിസ്ഥാനി ക്രിക്കറ്റർ അഫ്രീദിയേയും ഉമർ ഗുള്ളിനേയും ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ ഉടൻ ആദരിക്കാം..
വന്ദേ മാതരം പാടാൻ പാടില്ല .. ദേശീയ ഗാനം പാടാൻ പാടില്ല.. ദേശഭക്തി ഗാനം പാടാൻ പാടില്ല.” വിവാദത്തിലേക്ക് വിരൽ ചൂണ്ടി അദ്ദേഹം ചോദിച്ചു:
വിദേശ തീവ്രവാദ സംഘടനകൾക്കെതിരെ കടുത്ത പ്രതികരണം വരുമ്പോൾ ചില മാധ്യമങ്ങൾ മൗനം പാലിക്കുന്നു
സ്കൂളുകളിലെ മതവൽക്കരണ പ്രവർത്തനങ്ങൾക്കു പ്രതികരിക്കാത്തവർ
ഇന്ത്യൻ സൈനികരെ അപമാനിക്കുന്ന പ്രസ്താവനകളിൽ തിരെക്കാതെ നിൽക്കുന്നവർ
എന്നാൽ, ദേശീയഗാനങ്ങൾക്കോ ദേശഭക്തി ഗാനങ്ങൾക്കോ RSS മുദ്ര കുത്തി തടയാൻ ശ്രമിക്കുന്നു
“ദേശാഭിമാനം രാഷ്‌ട്രീയത്തിന്റെ തടവറയിലാക്കരുത്”“ഇന്ത്യൻ സൈന്യം അതിർത്തിയിൽ ജീവൻ പണയം വെച്ച് നിൽക്കുമ്പോൾ, ഇവിടെ ചിലർക്ക് ദേശഭക്തി പാട്ടാണ് പ്രശ്നം,” എന്ന് അദ്ദേഹം കടുത്ത ഭാഷയിൽ പറഞ്ഞു.
“സഹിക്കാൻ ഒരു പരിധിയുണ്ട്.നാടിനോടുള്ള വിശ്വാസം രാഷ്‌ട്രീയക്കണ്ണാടിയിൽ നിന്നല്ല നോക്കേണ്ടത്.”എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















