Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്വന്‍റി ഫോര്‍ ചാനല്‍ ഹരിയാനയില്‍ പോയി, രാഹുല്‍ ഗാന്ധി പറഞ്ഞത് കള്ളമാണെന്ന് കണ്ടെത്തി

ഹരിയാനയില്‍ 2024ല്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് തിരിമറി നടത്തി വോട്ടുകള്‍ കവര്‍ന്നെടുത്തു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്റെ സത്യാവസ്ഥ തേടി ഹരിയാനയില്‍ പോയ ട്വന്‍റി ഫോര്‍ ചാനല്‍ സംഘം കണ്ടെത്തിയത് രാഹുല്‍ ഗാന്ധി പറഞ്ഞത് കള്ളമാണെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 08:43 pm IST
in India
ഹരിയാനയില്‍ നേരിട്ട് അന്വേഷണം നടത്തിയ ട്വന്‍റി ഫോര്‍ ചാനല്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം കള്ളമാണെന്ന് കണ്ടെത്തി. ആദ്യത്തെ മൂന്ന് സ്ത്രീകളുടെ ചിത്രം ഹരിയാനയിലെ വോട്ടര്‍മാരുടേതാണ്. ഇവര്‍ മൂന്ന് പേരും ജീവിച്ചിരിപ്പുണ്ട്.

ഹരിയാനയില്‍ നേരിട്ട് അന്വേഷണം നടത്തിയ ട്വന്‍റി ഫോര്‍ ചാനല്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം കള്ളമാണെന്ന് കണ്ടെത്തി. ആദ്യത്തെ മൂന്ന് സ്ത്രീകളുടെ ചിത്രം ഹരിയാനയിലെ വോട്ടര്‍മാരുടേതാണ്. ഇവര്‍ മൂന്ന് പേരും ജീവിച്ചിരിപ്പുണ്ട്.

ന്യൂദല്‍ഹി: ഹരിയാനയില്‍ 2024ല്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് തിരിമറി നടത്തി വോട്ടുകള്‍ കവര്‍ന്നെടുത്തു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്റെ സത്യാവസ്ഥ തേടി ഹരിയാനയില്‍ പോയ ട്വന്‍റി ഫോര്‍ ചാനല്‍ സംഘം കണ്ടെത്തിയത് രാഹുല്‍ ഗാന്ധി പറഞ്ഞത് കള്ളമാണെന്നാണ്. ഹരിയാനയിലെ വോട്ടര്‍ ലിസ്റ്റില്‍ 22 തവണ ഒരു ബ്രസീലിലെ മോഡലായ യുവതിയുടെ ചിത്രം ചേര്‍ത്തിരുന്നു. 22 വ്യത്യസ്ത മേല്‍വിലാസങ്ങളിലുള്ള യുവതികളുടെ ചിത്രം എന്ന നിലയ്‌ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത് ഈ മോഡലിന്റെ ചിത്രമായിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞത് ഈ 22 യുവതികളുടെ വോട്ടുകളും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ ബിജെപിക്ക് നല്‍കി എന്നാണ്. ഈ 22 വോട്ടര്‍മാര്‍ ജീവിച്ചിരിക്കുന്നവരാണോ അതോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കാന്‍ വേണ്ടി കൃത്രിമമായി ഉണ്ടാക്കിയതാണോ എന്നറിയാനാണ് ട്വന്‍റിഫോര്‍ ചാനല്‍ സംഘം പോയത്.

രാഹുല്‍ ഗാന്ധിയുടെ ഈ ആരോപണത്തിന്റെ സത്യാവസ്ഥ അറിയാനാണ് ട്വന്‍റി ഫോര്‍ ചാനല്‍ സംഘം ഹരിയാനയിലേക്ക് പോയത്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള 22 വോട്ടര്‍മാരില്‍ മൂന്ന് പേരെ കണ്ടെത്തി സത്യമറിയാന്‍ ശ്രമിച്ച ട്വന്‍റി ഫോര്‍ ചാനല്‍ കണ്ടെത്തിയത് രാഹുല്‍ ഗാന്ധി പറഞ്ഞത് പച്ചക്കള്ളമാണ് എന്നാണ്.

ട്വന്‍റിഫോര്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആദ്യം പോയത് ഹരിയാനയിലെ സോണിപത് ജില്ലയിലെ റായ് മണ്ഡലത്തില്‍ ആണ്. ഇവിടെ എത്തി ട്വന്‍റി ഫോര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ആദ്യം പോയത് അക്ബര്‍പൂര്‍ ബറോട്ട എന്ന ഗ്രാമത്തിലെ പൂനത്തിന്റെ വീട്ടിലാണ്. ഭര്‍ത്താവിന്റെ വീട്ടുകാരുമായുള്ള വഴക്ക് കാരണം സ്വന്തം വീട്ടിലേക്ക് മടങ്ങിയതാണ് പൂനം. ഭര്‍ത്താവ് സൂനവും മക്കളില്‍ ഒരാളും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ വര്‍ഷങ്ങളായി റായി മണ്ഡലത്തിലെ വോട്ടറാണെന്നും കഴിഞ്ഞ വര്‍ഷം വോട്ട് ചെയ്തില്ലെന്നും പൂനം പറഞ്ഞു.

വോട്ടര്‍പട്ടികയിലെ മറ്റ് രണ്ട് പേരെക്കൂടി ട്വന്‍റി ഫോര്‍ ചാനല്‍ നേരിട്ട് പോയി കണ്ടു. ഇവര്‍ രണ്ടു പേരും വോട്ട് ചെയ്തതായി കണ്ടെത്തി.

22 വിവിധ വോട്ടര്‍മാരുടെ മേല്‍വിലാസത്തിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചേര്‍ത്തത് ബ്രസീലിലെ മോഡലിന്റെ ഫോട്ടോ ആയിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞത് ഈ 22 വോട്ടുകളും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോര്‍ത്ത് തട്ടിയെടുത്തു എന്നാണ്. പക്ഷെ ഈ 22 മേല്‍വിലാസത്തിലുള്ളവരും വോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നതാണ് വാസ്തവം.

വിദേശശക്തികളുമായി ചേര്‍ന്ന് ഇന്ത്യയിലെ ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. വോട്ടെടുപ്പിലൂടെ അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ രാഹുല്‍ ഗാന്ധി നേപ്പാള്‍ മോഡലിലൂടെ ജെന്‍ സീ തലമുറയെക്കൊണ്ട് കലാപം നടത്തി അട്ടിമറിയിലൂടെ അധികാരത്തില്‍ എത്താനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് എന്ന പേരിലറിയപ്പെടുന്ന സമാന്തര അധികാരശൃംഖല രാഹുല്‍ ഗാന്ധിയ്‌ക്ക് ഒപ്പമുണ്ട്.

വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കാന്‍ ആദ്യഘട്ടത്തില്‍ ബിഎല്‍ഒ വീട്ടിലേക്ക് പോയപ്പോള്‍ ഇവരുടെ ഫോട്ടോ കിട്ടാത്തതിനാല്‍ ഇന്‍റര്‍നെറ്റില്‍ നിന്നും എടുത്ത ഒരു ഫോട്ടോ ഉപയോഗിക്കുകയായിരുന്നു എന്നതുമാണ് വാസ്തവം. ബ്രസീലിലെ മോഡല്‍ അവരുടെ ഫോട്ടോ സൗജന്യമായി ഉപയോഗിക്കാവുന്ന ഫോട്ടോകള്‍ നല്‍കുന്ന സൈറ്റുകളില്‍ നല്‍കിയിരുന്നു. തല്‍ക്കാലത്തേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഫോട്ടോകള്‍ ഉപയോഗിച്ചത്.

Tags: Rahul GandhiVote ChoriHaryana assembly election 2024Vote chorTwenty four news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.