പുട്ടപർത്തി (ആന്ധ്രപ്രദേശ്): ആത്മീയ പുരുഷൻ സത്യസായിബാബയുടെ ജനന- അന്ത്യവിശ്രമ സ്ഥലമായ പുട്ടപർത്തിയിൽ ബാബയുടെ സമാധി ആരാധനയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് ആയിരക്കണക്കിന് വിശ്വാസികൾ എത്തിക്കൊണ്ടിരിക്കുന്നു. നവംബർ 13 മുതൽ 24 വരെയാണ് സമാധി പൂജകളും ആരാധനകളും പരിപാടികളും. സമാധിയുടെ 14 ാം വർഷമാണ് ഇത്.
‘ഈ ആശ്രമത്തിൽ വരുമ്പോൾ, എന്റെ വീട്ടിലേക്ക് തിരിച്ചെത്തിയതുപോലെയാണ് എനിക്ക് തോന്നുന്നത്. ബാബയുടെ ജന്മദിനത്തിനായി ഞാൻ ഏകദേശം ഒരു മാസമായി ഇവിടെയുണ്ട്,’ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ചിത്രാവതി നദിയുടെ തീരത്തുള്ള ആത്മീയ നഗരത്തിൽ എത്തിയ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള എലീന പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
നവംബർ 13 മുതൽ 24 വരെ സത്യസായി ബാബയുടെ പ്രധാന ആശ്രമവും സമാധി മന്ദിരവുമായ പുട്ടപർത്തിയിലെ പ്രശാന്തി നിലയത്തിൽ തങ്ങളുടെ ആത്മീയ ഗുരുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഒത്തുകൂടാൻ തുടങ്ങിയ നിരവധി ഭക്തരും അനുയായികളും ഈ വികാരത്തിലാണ്.
സമാധിക്ക് 14 വർഷങ്ങൾക്ക് ശേഷവും, സായി ബാബയുടെ സാർവത്രിക ആത്മീയ ഉപദേശങ്ങളും ‘സേവന’ എന്ന സന്ദേശവും, രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ആളുകളെ പുട്ടപർത്തിയിലേക്ക് ആകർഷിക്കുന്നു. രാജ്യവ്യാപകമായി സത്യസായി വിശ്വാസികൾ പ്രാദേശികമായും ആശ്രമങ്ങൾ കേന്ദ്രീകരിച്ചും സമാധി ആരാധനകൾ നടത്തുന്നുണ്ട്.
















