ശബരിമല സ്വർണക്കൊള്ളയിൽ മുൻ തിരുവാഭരണം കമ്മിഷണർ കെ എസ് ബൈജു അറസ്റ്റിലായതോടെ ശബരിമലയിലെ സ്വത്തിന്റെ സുരക്ഷയിൽ ആശങ്കയിലാവുകയാണ് ഭക്തർ. കള്ളനെ തന്നെ കാവൽ ഏൽപ്പിച്ചതിന് തുല്യമാണ് ഇപ്പോൾ പുറത്തുവരുന്ന അഴിമതി കഥകൾ. ദേവസ്വം ബോർഡിൽ സ്വർണ്ണം ഉൾപ്പടെയുള്ള അമൂല്യ വസ്തുക്കളുടെ പൂർണ ചുമതല തിരുവാഭരണം കമ്മിഷണർക്കാണ്. സ്വര്‍ണപാളികള്‍ ശബരിമലയില്‍ നിന്നും കൊണ്ടുപോകുമ്പോള്‍ ചുമതലയുണ്ടായിരുന്ന തിരുവാഭരണ കമ്മിഷണര്‍ കെഎസ് ബൈജു അന്ന് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതില്‍ ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തൂക്കമുള്‍പ്പെടെ രേഖപ്പെടുത്തി കൃത്യമായ രേഖകള്‍ തയ്യാറാക്കേണ്ടിയിരുന്ന കെഎസ് ബൈജു ഗുരുതര വീഴ്ച വരുത്തിയതായായിരുന്നു കണ്ടെത്തല്‍.ദ്വാരപാലക കേസില്‍ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചു വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്‌ഐടി നിഗമനം. 2019ല്‍ കെ എസ് ബൈജു ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു. തിരുവാഭരണം കമ്മീഷണറുടെ ഓഫീസ് 2019ല്‍ പൂര്‍ണമായും സംശയത്തിന്റെ നിഴലിലാണ്.
















