കൊച്ചി : ഹരിയാനയില്‍ 2024ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ കള്ളവോട്ടുകളും കൃത്രിമവും നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ നിശിതമായി പരിഹസിച്ച് ബിജെപി യുവ നേതാവ് സന്ദീപ് വാചസ്പതി. രണ്ട് ബൂത്തിലായി ഒരാൾ 223 തവണ വോട്ട് ചെയ്തെന്ന പരാമർശത്തെ ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വിമർശനം ഉന്നയിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :
” എന്തു കൊണ്ടാണ് രാജ്യത്ത് കോൺഗ്രസ് ഉപ്പ് വെച്ച കലം പോലെ ആയത് എന്ന് മനസ്സിലായല്ലോ? രണ്ട് ബൂത്തിലായി ഒരാൾ 223 തവണ വോട്ട് ചെയ്തു എന്നൊക്കെ പറയണമെങ്കിൽ എത്ര മാത്രം വകതിരിവില്ലായ്‌മ ഉണ്ടായിരിക്കണം. രാഹുലിന്റെ ഉപദേശകർ ബിജെപി പേ റോളിൽ ഉള്ളവരാണോ എന്ന് ആരെങ്കിലും ചിന്തിച്ചാൽ പോലും അവരെ കുറ്റം പറയാൻ ആവില്ല. ” – സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
















