പാട്ന : ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണത്തിന്റെ അവസാന ദിവസമാണ് ഇന്ന്. ബിജെപി, ജെഡിയു, ആർജെഡി, കോൺഗ്രസ് എന്നിവയുൾപ്പെടെ നിരവധി പാർട്ടികളിൽ നിന്നുള്ള മുതിർന്ന നേതാക്കൾ ബീഹാറിലെ വിവിധ ജില്ലകളിൽ ശക്തമായ പ്രചാരണത്തിൽ പങ്കെടുക്കും.
ബിജെപിയിലെ പ്രമുഖർ ഇന്ന് റാലികളിൽ സജീവമായി പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് റാലികളും, ജെ പി നദ്ദ രണ്ട് റാലികളും, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാല് റാലികളും നടത്തും. യുപി മുഖ്യമന്ത്രി യോഗിയും ഇന്ന് നാലിടങ്ങളിൽ പ്രചാരണം നടത്തും.
അതേ സമയം “മേരാ ബൂത്ത് സബ്‌സേ മസ്ബൂത്ത്” പരിപാടിയുടെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ന് ബീഹാറിൽ എൻഡിഎയിലെ വനിതാ ബൂത്ത് പ്രവർത്തകരുമായി പ്രധാനമന്ത്രി മോദി സംവദിക്കും.
















