Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നസീറിന് പത്മഭൂഷൺ,മധുവിന് കൊലപാതക ബഹുമതി;വീട്ടുജോലിക്കാരനെ നടൻ മധു കൊന്നുവെന്ന വാർത്ത.പിന്നീട് പുറത്തു വന്ന സത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 08:50 am IST
in Entertainment

മലയാള സിനിമയുടെ ജീവിച്ചിരിപ്പുള്ള കാരണവന്മാരിൽ, ഗുരുതുല്യനായ ഒരാൾ ഉണ്ടെങ്കിൽ, അതാണ് നടൻ മധു  അറുപതുകളിലും എഴുപതുകളിലും തുടങ്ങി ന്യൂ ജെൻ വരെ തുടരുന്ന താരങ്ങളുടെ തലതൊട്ടപ്പൻ. അന്നാളിൽ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഗൗരീശപട്ടം എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. ഇന്നത്തെ തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലം. നാഗർകോവിലിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തിരുന്ന മധു, അധ്യാപനം ഉപേക്ഷിച്ച് സിനിമയിലെത്തുകയായിരുന്നു. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠനം നടത്തിയ ശേഷം, രാമു കാര്യാട്ടുമായുള്ള പരിചയം വഴി അദ്ദേഹം ‘മൂടുപടം’ എന്ന സിനിമയുടെ ഭാഗമായി. പിന്നീട് നടന്നത് ചരിത്രം.

 

എന്നാൽ അതിനിടയിൽ എൻ.എൻ പിഷാരടി വഴി ‘നിണമണിഞ്ഞ കാൽപാടുകൾ’ എന്ന ചിത്രത്തിൽ മധു അഭിനയജീവിതത്തിന് തുടക്കമിട്ടു. ‘മൂടുപടം’ രണ്ടാമത് ചിത്രമായി. രാജ്യം പത്മശ്രീ ബഹുമതി നൽകിയാദരിച്ച മധു ആറു പ്രാവശ്യം സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. ഇതിൽ രണ്ടെണ്ണം അദ്ദേഹം സംവിധാനം നിർവഹിച്ച ചിത്രങ്ങൾക്കായിരുന്നു എന്നതും ശ്രദ്ധേയം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി സിനിമകളുള്ള മധു, ആകെ 12 ചിത്രങ്ങൾ സംവിധാനം ചെയ്തു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘പ്രിയ’ മലയാള സിനിമയിലെ ട്രെൻഡ്സെറ്ററായി മാറി

 

സിനിമകൾക്ക് പുറമേ, മധു ഒരു സ്റ്റുഡിയോയുടെ ഉടമ കൂടിയായിരുന്ന വിവരം സിനിമാ സ്നേഹികൾക്കും, സിനിമയെ അറിയുന്നവർക്കുമിടയിൽ പ്രശസ്തമാണ്. തിരുവനന്തപുരം ജില്ലയുടെ തിരക്കൊഴിഞ്ഞ ഭാഗത്തായാണ് 1970ൽ ഈ സ്റ്റുഡിയോ തലയെടുപ്പോടെ ഉയർന്നത്. നിരവധി യുവ പ്രതിഭകൾക്ക് അവസരം നൽകിയ സ്റ്റുഡിയോ ആയിരുന്നു ഇത്. ഉമാ സ്റ്റുഡിയോ ആ പേരിൽ ഇന്നില്ല. മലയാളത്തിൽ സ്വകാര്യ സാറ്റലൈറ്റ് ചാനലുകൾക്ക് തുടക്കമിട്ട ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോ കോംപ്ലെക്സ് ഉയർന്നത് പഴയ ഉമാ സ്റ്റുഡിയോയിലാണ്. അദ്ദേഹം പൂർണമനസോടെ അത്തരമൊരു കൈമാറ്റം നടത്തുകയായിരുന്നു. അക്കാലങ്ങളിൽ സ്വന്തമായി സ്റ്റുഡിയോ ഉള്ള ഒരു നടൻ കൂടിയായിരുന്നു മധു.

 

ഏഷ്യാനെറ്റ് ഈ സ്റ്റുഡിയോ വാങ്ങുമ്പോൾ ഉമാ സ്റ്റുഡിയോയുടെ പ്രവർത്തനം നിലച്ചിരുന്നു. അതിലേക്ക് നയിച്ച കാരണമെന്നോണം, ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് ചലച്ചിത്ര നിരീക്ഷകനും ചലച്ചിത്ര ഗാനഗവേഷകനുമായ രാഹുൽ ഹമ്പിൾ സനൽ പോസ്റ്റുമായി എത്തിച്ചേരുന്നു. വീട്ടിൽ ജോലിക്കു നിന്നിരുന്ന യുവാവിന്റെ തിരോധാനവും, അതേത്തുടർന്ന് നാട്ടുകാർക്കിടയിൽ ഉണ്ടായ കുപ്രചരണവും അക്കാലത്തെ ചലച്ചിത്ര മാസികയിൽ വന്ന കവർ സ്റ്റോറിയും പൊടിതട്ടിയെടുക്കുകയാണ് രാഹുൽ. അന്ന് കാണാതെപോയ യുവാവിന്റെ ചിത്രം സഹിതമാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ്.

 

രാഹുൽ ഹമ്പിൾ സനലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ: “നാട്ടിലുള്ളവർക്ക് ജോലി നൽകാനായി ഭാവാഭിനയ ചക്രവർത്തി മധു സാർ തുടങ്ങിയ ഉമ സ്റ്റുഡിയോ അധികം താമസിയാതെ തന്നെ അദ്ദേഹം വിൽക്കാനുണ്ടായ കാരണം പലരും കേട്ടിട്ടുണ്ടാകും. സംഭവം ഇങ്ങനെയാണ് . അദ്ദേഹത്തിന്റെ വീട്ടിൽ ജോലിക്ക് നിന്ന വിജയൻ എന്ന യുവാവിനെ ഒരു ദിവസം കാണാതായി. നാട്ടുകാർ പറഞ്ഞു മധു അവനെ കൊന്നതാണ് എന്ന്. അങ്ങനെ നാട് മുഴുവൻ മധുവിനെതിരേ പ്രതിഷേധം ഉണ്ടായി.

പക്ഷേ മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും കാണാതായ യുവാവ് നാട്ടിൽ തിരിച്ചെത്തി. മധുവിന്റെ വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പോയ യുവാവ് അവിടെ സാധാരണ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു. ചെയ്യാത്ത കാര്യത്തിന് തന്നെ ‘കൊലപാതകി’ ആക്കിയ നാട്ടുകാരുടെ പ്രവൃത്തിയിൽ മനംനൊന്ത് ആണ് മധു ഉമ സ്റ്റുഡിയോ വിറ്റത്. 1983ലെ നാന സിനിമാ വാരികയുടെ കവർ സ്റ്റോറി ഈ വിഷയം ആയിരുന്നു. ‘നസീറിന് പത്മഭൂഷൺ. എനിക്ക് കൊലപാതക ബഹുമതി’ – മധു. ഈ സംഭവത്തെ പറ്റി പലരും കേട്ടിരിക്കാമെങ്കിലും മധുവിന്റെ വീട്ടിലെ ജോലിക്കാരന്റെ ചിത്രം അധികം ആരും കണ്ടിരിക്കാനിടയില്ല” എന്ന് കുറിച്ച് ആ ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നു.

Tags: crimeMalayalam MovieActor MadhuNazeerGossip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ മോചിതയായ സൗമ്യയെ വിടാതെ പിന്തുടർന്ന് ശല്യം ചെയ്ത വൃദ്ധൻ പോക്സോ കേസിലും പ്രതി: ഒല്ലൂരിലെ അരുംകൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

New Release

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

Entertainment

മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം

India

സുഖ ജീവിതത്തിന് മകൻ വിലങ്ങുതടി ; അഭിഭാഷകനും രണ്ടാം ഭാര്യയും ചേർന്ന് അഞ്ച് വയസുകാരനെ കൊലപ്പെടുത്തി ; പ്രതികൾക്ക് നാട്ടുകാരുടെ വക മർദ്ദനം

Entertainment

പത്തനാപുരത്തെ വീട്ടിൽ ആരോ ആഭിചാരം ചെയ്‌തിട്ടുണ്ട്‌;ഗണേഷിന് ഒരുപാട് സ്ത്രീകളുമായി സൗഹൃദം ഉണ്ടായിരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.