Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നസീറിന് പത്മഭൂഷൺ,മധുവിന് കൊലപാതക ബഹുമതി;വീട്ടുജോലിക്കാരനെ നടൻ മധു കൊന്നുവെന്ന വാർത്ത.പിന്നീട് പുറത്തു വന്ന സത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 08:50 am IST
inEntertainment

മലയാള സിനിമയുടെ ജീവിച്ചിരിപ്പുള്ള കാരണവന്മാരിൽ, ഗുരുതുല്യനായ ഒരാൾ ഉണ്ടെങ്കിൽ, അതാണ് നടൻ മധു  അറുപതുകളിലും എഴുപതുകളിലും തുടങ്ങി ന്യൂ ജെൻ വരെ തുടരുന്ന താരങ്ങളുടെ തലതൊട്ടപ്പൻ. അന്നാളിൽ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഗൗരീശപട്ടം എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. ഇന്നത്തെ തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലം. നാഗർകോവിലിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തിരുന്ന മധു, അധ്യാപനം ഉപേക്ഷിച്ച് സിനിമയിലെത്തുകയായിരുന്നു. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠനം നടത്തിയ ശേഷം, രാമു കാര്യാട്ടുമായുള്ള പരിചയം വഴി അദ്ദേഹം ‘മൂടുപടം’ എന്ന സിനിമയുടെ ഭാഗമായി. പിന്നീട് നടന്നത് ചരിത്രം.

 

എന്നാൽ അതിനിടയിൽ എൻ.എൻ പിഷാരടി വഴി ‘നിണമണിഞ്ഞ കാൽപാടുകൾ’ എന്ന ചിത്രത്തിൽ മധു അഭിനയജീവിതത്തിന് തുടക്കമിട്ടു. ‘മൂടുപടം’ രണ്ടാമത് ചിത്രമായി. രാജ്യം പത്മശ്രീ ബഹുമതി നൽകിയാദരിച്ച മധു ആറു പ്രാവശ്യം സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. ഇതിൽ രണ്ടെണ്ണം അദ്ദേഹം സംവിധാനം നിർവഹിച്ച ചിത്രങ്ങൾക്കായിരുന്നു എന്നതും ശ്രദ്ധേയം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി സിനിമകളുള്ള മധു, ആകെ 12 ചിത്രങ്ങൾ സംവിധാനം ചെയ്തു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘പ്രിയ’ മലയാള സിനിമയിലെ ട്രെൻഡ്സെറ്ററായി മാറി

 

സിനിമകൾക്ക് പുറമേ, മധു ഒരു സ്റ്റുഡിയോയുടെ ഉടമ കൂടിയായിരുന്ന വിവരം സിനിമാ സ്നേഹികൾക്കും, സിനിമയെ അറിയുന്നവർക്കുമിടയിൽ പ്രശസ്തമാണ്. തിരുവനന്തപുരം ജില്ലയുടെ തിരക്കൊഴിഞ്ഞ ഭാഗത്തായാണ് 1970ൽ ഈ സ്റ്റുഡിയോ തലയെടുപ്പോടെ ഉയർന്നത്. നിരവധി യുവ പ്രതിഭകൾക്ക് അവസരം നൽകിയ സ്റ്റുഡിയോ ആയിരുന്നു ഇത്. ഉമാ സ്റ്റുഡിയോ ആ പേരിൽ ഇന്നില്ല. മലയാളത്തിൽ സ്വകാര്യ സാറ്റലൈറ്റ് ചാനലുകൾക്ക് തുടക്കമിട്ട ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോ കോംപ്ലെക്സ് ഉയർന്നത് പഴയ ഉമാ സ്റ്റുഡിയോയിലാണ്. അദ്ദേഹം പൂർണമനസോടെ അത്തരമൊരു കൈമാറ്റം നടത്തുകയായിരുന്നു. അക്കാലങ്ങളിൽ സ്വന്തമായി സ്റ്റുഡിയോ ഉള്ള ഒരു നടൻ കൂടിയായിരുന്നു മധു.

 

ഏഷ്യാനെറ്റ് ഈ സ്റ്റുഡിയോ വാങ്ങുമ്പോൾ ഉമാ സ്റ്റുഡിയോയുടെ പ്രവർത്തനം നിലച്ചിരുന്നു. അതിലേക്ക് നയിച്ച കാരണമെന്നോണം, ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് ചലച്ചിത്ര നിരീക്ഷകനും ചലച്ചിത്ര ഗാനഗവേഷകനുമായ രാഹുൽ ഹമ്പിൾ സനൽ പോസ്റ്റുമായി എത്തിച്ചേരുന്നു. വീട്ടിൽ ജോലിക്കു നിന്നിരുന്ന യുവാവിന്റെ തിരോധാനവും, അതേത്തുടർന്ന് നാട്ടുകാർക്കിടയിൽ ഉണ്ടായ കുപ്രചരണവും അക്കാലത്തെ ചലച്ചിത്ര മാസികയിൽ വന്ന കവർ സ്റ്റോറിയും പൊടിതട്ടിയെടുക്കുകയാണ് രാഹുൽ. അന്ന് കാണാതെപോയ യുവാവിന്റെ ചിത്രം സഹിതമാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ്.

 

രാഹുൽ ഹമ്പിൾ സനലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ: “നാട്ടിലുള്ളവർക്ക് ജോലി നൽകാനായി ഭാവാഭിനയ ചക്രവർത്തി മധു സാർ തുടങ്ങിയ ഉമ സ്റ്റുഡിയോ അധികം താമസിയാതെ തന്നെ അദ്ദേഹം വിൽക്കാനുണ്ടായ കാരണം പലരും കേട്ടിട്ടുണ്ടാകും. സംഭവം ഇങ്ങനെയാണ് . അദ്ദേഹത്തിന്റെ വീട്ടിൽ ജോലിക്ക് നിന്ന വിജയൻ എന്ന യുവാവിനെ ഒരു ദിവസം കാണാതായി. നാട്ടുകാർ പറഞ്ഞു മധു അവനെ കൊന്നതാണ് എന്ന്. അങ്ങനെ നാട് മുഴുവൻ മധുവിനെതിരേ പ്രതിഷേധം ഉണ്ടായി.

പക്ഷേ മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും കാണാതായ യുവാവ് നാട്ടിൽ തിരിച്ചെത്തി. മധുവിന്റെ വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പോയ യുവാവ് അവിടെ സാധാരണ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു. ചെയ്യാത്ത കാര്യത്തിന് തന്നെ ‘കൊലപാതകി’ ആക്കിയ നാട്ടുകാരുടെ പ്രവൃത്തിയിൽ മനംനൊന്ത് ആണ് മധു ഉമ സ്റ്റുഡിയോ വിറ്റത്. 1983ലെ നാന സിനിമാ വാരികയുടെ കവർ സ്റ്റോറി ഈ വിഷയം ആയിരുന്നു. ‘നസീറിന് പത്മഭൂഷൺ. എനിക്ക് കൊലപാതക ബഹുമതി’ – മധു. ഈ സംഭവത്തെ പറ്റി പലരും കേട്ടിരിക്കാമെങ്കിലും മധുവിന്റെ വീട്ടിലെ ജോലിക്കാരന്റെ ചിത്രം അധികം ആരും കണ്ടിരിക്കാനിടയില്ല” എന്ന് കുറിച്ച് ആ ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നു.

Tags: crimeMalayalam MovieActor MadhuNazeerGossip
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

New Release

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

New Release

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

Kerala

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

പുതിയ വാര്‍ത്തകള്‍

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.