Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗദ് ഗുരു സ്വാമി ഈശ: സമ്പൂര്‍ണ വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവും പ്രയോക്താവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 06:10 am IST
in Samskriti

അനുദിനം വര്‍ധിച്ചുവരുന്ന ഭൗതികപുരോഗതിക്കും ആത്മീയശൂന്യതയ്‌ക്കുമിടയില്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തില്‍ പ്രകാശസാന്നിധ്യമായി നിലകൊള്ളുന്ന ആത്മീയഗുരുവാണ് ജഗദ് ഗുരുസ്വാമി ഈശ.വിജ്ഞാനവും ജ്ഞാനവും, ശാസ്ത്രവും ആത്മീയതയും തമ്മിലുള്ള സമന്വയം മനുഷ്യരാശിയുടെ മനസ്സില്‍ പുനഃസ്ഥാപിക്കാന്‍ ജീവിതം സമര്‍പ്പിച്ച കര്‍മ്മയോഗി.

തന്റെ ജീവിതവും ഉപദേശങ്ങളും വഴി സ്വാമി ഈശ പ്രാചീനഭാരതത്തിന്റെ ഋഷിപാരമ്പര്യത്തെ മുന്നോട്ടു നയിക്കുകയും അതിന്റെ അതുല്യപ്രകാശം സമൂഹത്തില്‍ പരത്തുകയും ചെയ്യുന്നു.അദ്ദേഹത്തിന്റെ 71-ാമത് ജന്മദിനം ഒരു ആഘോഷാവസരം മാത്രമല്ല, ലോകത്തിന്റെ പരിവര്‍ത്തനം ആരംഭിക്കുന്നത് ആത്മാവിന്റെ പരിവര്‍ത്തനത്തോടെയാണ് എന്നഅദ്ദേഹത്തിന്റെ ജീവിതസന്ദേശത്തെ ആഴത്തില്‍ ധ്യാനിക്കുന്നതിനുള്ള അവസരം കൂടിയാണ്.

”തത് ത്വം അസി” എന്നഉപനിഷദ് സത്യമാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും തത്ത്വചിന്തയുടെയും കാതല്‍. ബാഹ്യലോകം, അതിന്റെ എല്ലാ രൂപങ്ങളും പ്രതിഭാസങ്ങളും ഉള്‍പ്പെടെ, ഒരു ആന്തരിക യാഥാര്‍ത്ഥ്യമാണെന്നുംഅത് ഒരു തുടര്‍ച്ചയായബോധപ്രവാഹമാണെന്നുംഅദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

വിദ്യാഭ്യാസം സമ്പൂര്‍ണബോധത്തിന് (Education for Total Consciounsess) എന്ന അദ്ദേഹത്തിന്റെ ആശയവും ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റ് എന്ന ആഗോള സംരംഭവും അവയുടെ അടിസ്ഥാനമായ ഐ-തിയറിയും അജ്ഞതയില്‍ നിന്നു ബോധത്തിലേക്കും വിഭജനത്തില്‍ നിന്ന് ഏകതയിലേക്കുമുള്ള മനുഷ്യവികാസത്തിന്റെ മാര്‍ഗരേഖകളാണ്.
മനുഷ്യജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ആത്മബോധമെന്ന സത്യത്തെ ഊട്ടിയുറപ്പിക്കുന്ന സ്വാമിയുടെ ആ മഹാസങ്കല്‍പം ഭൗതികവും ആത്മീയവുമായി എല്ലാ മേഖലയെയും ഐക്യപ്പെടുത്തുന്ന സമഗ്രമായ വിദ്യാഭ്യാസദര്‍ശനമായി മാറിയിരിക്കുന്നു.

സ്വാമിയുടെ ദര്‍ശനത്താല്‍ പ്രചോദനം ഉള്‍ക്കൊണ്ടു് പ്രവര്‍ത്തിക്കുന്നഈശവിശ്വപ്രജ്ഞാന ട്രസ്റ്റും ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റുംആഗോളതലത്തില്‍ബോധോദയത്തിന്റെ ജ്വാല തെളിച്ചിരിക്കുന്നു. ശാസ്ത്രത്തെയും ആത്മീയതയെയും സംയോജിപ്പിച്ച് മനുഷ്യനും പ്രകൃതിയും സമന്വയത്തോടെ സഹവസിക്കാനുള്ള മാര്‍ഗ്ഗം സ്വാമിജി കാണിച്ചുതന്നിരിക്കുന്നു.

ആത്മീയതയും ഭൗതികതയും തമ്മിലുള്ള പാലം

ആധുനികലോകം ഭൗതികസമ്പാദനത്തിനും സാക്ഷാത്കാരത്തിനും ഇടയിലുള്ള ആശയക്കുഴപ്പത്തില്‍, സ്വാമി ഈശ സന്തുലിതാവസ്ഥയുടെ ഗുരുവായി ഉയര്‍ന്നുവന്നിരിക്കുന്നു. ആത്മീയവും ഭൗതികവും പരസ്പരവിരുദ്ധമായ പാതകളല്ല, മറിച്ച് അസ്തിത്വത്തിന്റെ പരസ്പരപൂരക ഊര്‍ജ്ജങ്ങളാണെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിക്കുന്നു. ഭൗതികത ആത്മീയതയുടെ ബാഹ്യ അസ്തിത്വവും ആത്മീയത ഭൗതികതയുടെ ആന്തരിക അസ്തിത്വത്തിന്റെ പൂര്‍ത്തീകരണവുമാണ്.

പൂര്‍ണ്ണബോധത്തിനായുള്ള വിദ്യാഭ്യാസം

പുരാതന ഗുരുകുലങ്ങള്‍ അറിവിനെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കില്‍ പൂര്‍ണ്ണ ബോധത്തിനായുള്ള വിദ്യാഭ്യാസം’ എന്ന വിപ്ലവകരമായ ആശയത്തിലൂടെ സ്വാമി ഈശ ആ ശാശ്വത തത്വത്തിന് ആനുകാലിക പ്രസക്തി പകര്‍ന്നു.

അദ്ദേഹത്തിന്റെ വീക്ഷണത്തില്‍, വിദ്യാഭ്യാസം വിവരങ്ങളുടെ ശേഖരണമല്ല, മറിച്ച് ബോധത്തിലേക്കുള്ള യാത്രയാണ്. യഥാര്‍ത്ഥ പഠനം, ഒരു വ്യക്തിയുടെ ശരീരം, മനസ്സ്, ബുദ്ധി, ബോധം, അഹങ്കാരം, അജ്ഞത, ബോധം എന്നീ തലങ്ങളെയും ഉണര്‍ത്തണമെന്ന് അദ്ദേഹം പറയുന്നു. വിദ്യാഭ്യാസം ആന്തരികജീവിതത്തെ അവഗണിക്കുമ്പോള്‍, അത് അപൂര്‍ണ്ണരായ മനുഷ്യരെ സൃഷ്ടിക്കുന്നു: കേവലമായ അറിവിലൂടെ ഒരാള്‍ വിവരമുള്ളവനും ബുദ്ധിമാനും, അതേസമയം അസ്വസ്ഥനും ശരിയായ ദിശാബോധമില്ലാത്തവനുമാകുന്നു. .
സ്വത്വത്തെക്കുറിച്ചുള്ള അജ്ഞതയോടെ ലോകത്തെക്കുറിച്ചുള്ള പഠനം ആധുനിക നാഗരികതയുടെ ഏറ്റവും വലിയ ദുരന്തമാണെന്ന് സ്വാമിജി പലപ്പോഴും നമ്മെ ഓര്‍മ്മിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ വിദ്യാഭ്യാസ മാതൃക ആരംഭിക്കുന്നത് അറിവിന്റെ ആദ്യ കവാടങ്ങളായ കേള്‍വി, കാഴ്ച, മണം, രുചി, സ്പര്‍ശനം എന്നീ അഞ്ച് ഇന്ദ്രിയങ്ങളിലൂടെയാണ്. എന്നാല്‍ അത് അവിടെ അവസാനിക്കുന്നില്ല. ഓരോ ഇന്ദ്രിയാനുഭവവും യുക്തിയിലൂടെ ഉയര്‍ത്തപ്പെടണം, ബുദ്ധിയിലൂടെ ഏകീകരിക്കണം, മനസ്സിലൂടെ ശുദ്ധീകരിക്കണം , ബോധത്തിലൂടെ പ്രകാശിതമാകണം. അതാണ് സ്വാമിയുടെ ദര്ശനം.

അധ്യാപകനും വിദ്യാര്‍ത്ഥിയും, അറിവും അനുഭവവും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാകുമ്പോള്‍ പഠനം ബോധസാക്ഷാത്കാരമാകുന്നു; ക്ലാസ് മുറി ജാഗ്രതയുടെ ക്ഷേത്രമാകുന്നു. ഇതാണ് സ്വാമി ഈശ ലോകത്തിനു നല്‍കുന്ന സമ്പൂര്‍ണബോധദര്‍ശനം. മനുഷ്യനെ സമതുലിതനും കരുണയുള്ളവനുമായി മാറ്റുന്ന സമഗ്ര വിദ്യാഭ്യാസ സമ്പ്രദായം.

ആത്മീയ ഊര്‍ജത്തിന്റെ ആഗോളവേദി

സ്വാമിജിയുടെ വിദ്യാഭ്യാസദര്‍ശനത്തെ നയിക്കുന്ന സമഗ്രമായ കാഴ്ചപ്പാടാണ് ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റിനും (ഏഋജ) പ്രചോദനമായത്. ഈശ വിശ്വപ്രജ്ഞാന ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജി.ഇ.പി. ഒരു ചര്‍ച്ചാവേദി മാത്രമല്ല – ലോകത്തിന്റെ സാമൂഹിക, ശാസ്ത്രീയ, രാഷ്‌ട്രീയ, ആത്മീയ ഊര്‍ജ്ജങ്ങളെ ഏകതയില്‍ എത്തിക്കുന്ന പ്രബോധന പ്രസ്ഥാനമാണ്.ഈ മഹത്തായ ശ്രമത്തെ ഐക്യരാഷ്‌ട്രസഭ ‘കണ്‍സള്‍ട്ടേറ്റീവ് സ്റ്റാറ്റസ്’ നല്‍കി അംഗീകരിച്ചു,. ശാസ്ത്രജ്ഞരും പണ്ഡിതരും നേതാക്കളും യുവജനങ്ങളും ഒന്നിച്ചുചേര്‍ന്ന് ലോകത്തിന്റെ ഊര്‍ജ്ജം ബോധപൂര്‍വം ഉപയോഗിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇവിടെ തേടുന്നു.വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യപരിപാലനം, ഭരണനയങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സ്വാമിജിയുടെ ദര്‍ശനം പ്രായോഗികമാക്കാനുള്ള ഗവേഷണങ്ങളും സമ്മേളനങ്ങളും ഏഋജ മുഖേന നടന്നു വരുന്നു.

സ്വാമി ഈശ ഉദ്‌ബോധിപ്പിക്കുന്നതുപോലെ, ഊര്‍ജ്ജം വെറും വൈദ്യുതിയല്ല, ഇന്ധനമല്ല; അത് വികാരത്തിന്റെയും ചിന്തയുടെയും ആത്മീയതയുടെയും ശക്തിയാണ്. ഈ എല്ലാ ഊര്‍ജ്ജങ്ങള്‍ക്കും സമത്വം ലഭിക്കുമ്പോഴാണ് ഭൂമി സംപുഷ്ടമാകുന്നത്.

ഉണര്‍വിന്റെ തിളക്കമുള്ള ജീവിതം

ആന്തരികസമാധാനം കൈവരിക്കുമ്പോള്‍, ബാഹ്യസമാധാനം സ്വാഭാവികമായും പിന്തുടരുന്നു. സ്വാമിജിയുടെ ഈ വാക്കുകള്‍ യുദ്ധത്തിന്റെ വിപത്തില്‍ നിന്ന് ഭാവിതലമുറകളെ രക്ഷിക്കുക എന്ന ഐക്യരാഷ്‌ട്രസഭയുടെ തന്നെ ദൗത്യദര്‍ശനത്തെ പ്രതിധ്വനിപ്പിക്കുന്നു – രാഷ്‌ട്രീയത്തിലൂടെയോ അധികാരത്തിലൂടെയോ അല്ല, മറിച്ച് സ്വയം അച്ചടക്കത്തിലൂടെയും ആന്തരിക കണ്ടെത്തലിലൂടെയും.

വാര്‍ഷികസമ്മേളനങ്ങളിലൂടെയും അന്താരാഷ്‌ട്ര ഇടപെടലുകളിലൂടെയും വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, മാനുഷിക മൂല്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിവിധ രാജ്യങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നുമുള്ള ആളുകളെ GEP ഒരുമിച്ചുകൊണ്ടുവന്നിട്ടുണ്ട്. സമഗ്ര അവബോധത്തിന്റെ ഏകീകൃത ദര്‍ശനത്താല്‍, വിഘടിച്ച ചിന്തയില്‍ നിന്ന് സംയോജിത അവബോധത്തിലേക്കും, മത്സരത്തില്‍ നിന്ന് സഹകരണത്തിലേക്കും, സംഘര്‍ഷത്തില്‍ നിന്ന് അനുകമ്പയിലേക്കുമുള്ള ഈ മാറ്റത്തെ ആശ്രയിച്ചിരിക്കും മനുഷ്യരാശിയുടെ വിധി എന്ന് സ്വാമി ഈശ വിശ്വസിക്കുന്നു.

ശുഭകരമായ ഈ 71-ാം ജന്മവാര്‍ഷികത്തില്‍, ലോകം മുഴുവന്‍ സ്വാമി ഈശയെ ആദരവോടെ വണങ്ങുമ്പോള്‍, ശാസ്ത്രത്തിന്റെയും വേഗതയുടെയും ഈ യുഗത്തിനായി ശാശ്വതസത്യങ്ങളെ പുനര്‍വ്യാഖ്യാനിച്ച ഋഷിപരമ്പരയുടെ തുടര്‍ച്ചയാണ് നമുക്ക് അദ്ദേഹത്തില്‍ കാണാന്‍ കഴിയുന്നത്.
അദ്ദേഹം ജ്വലിപ്പിച്ച പൂര്‍ണ്ണബോധത്തിന്റെ ജ്വാല മനസ്സുകളെ പ്രകാശിപ്പിക്കുകയും മനുഷ്യരാശിയെ ഏകത്വത്തിലേക്ക് നയിക്കുകയും ചെയ്യട്ടെ.

 

Tags: Jagad Guru Swami IshaEducation for Total Consciounsess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.