പാട്യാല: പഞ്ചാബിലെ റോപ്പർ ജില്ലയിലെ ആനന്ദ്പൂർ സാഹിബിന് സമീപം വിവാഹച്ചടങ്ങിനിടെ ഉണ്ടായ റിയൽ എസ്‌റ്റേറ്റിടപാട് തർക്കതത്തിൽ ആം ആദ്മി പാർട്ടി നേതാവിനെ പഞ്ചാബ് മുൻ ഡിഎസ്പി വെടിവെച്ചു. ഇയാൾ അപകടനിലയിലാണ്. തലയൽ റിവോൾവർ വെച്ച് വെടിയുതിർക്കുകയായിരുന്നു.
ചണ്ഡീഗഡ് പോലീസിൽനിന്ന് വിരമിച്ച ഡിഎസ്പി ദിൽഷേർ സിംഗാണ് ആം ആദ്മി പാർട്ടി യുടെ സ്ഥാനാർത്ഥിയായി മത്സരിച്ച നിതിൻ നന്ദയെ വെടിവച്ചത്.
നിതിന്റെ തലയ്‌ക്ക് പിന്നിൽ വെടിയേറ്റു, 80 കിലോമീറ്റർ അകലെയുള്ള പിജിഐ ചണ്ഡീഗഢിലേക്ക് കൊണ്ടുപോയി. ദിൽഷേറിനും മറ്റ് രണ്ട് പേർക്കുമെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. ഇവർ സംഭവം കഴിഞ്ഞയുടൻ രക്ഷപ്പെട്ടിട്ടുണ്ട്.
ദീർഘകാലമായി നിലനിൽക്കുന്ന വസ്തു-സ്വത്ത് തർക്കമാണ് വെടിവയ്‌പ്പിന് കാരണം.
ആനന്ദ്പൂർ സാഹിബിലും ഹിമാചൽ പ്രദേശിലും കല്ല് ക്രഷറുകൾ നടത്തുന്ന നന്ദ, 2017, 2022 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായും എസ്എഡി (ബി)ബിഎസ്പി ടിക്കറ്റിലും മത്സരിച്ച് പരാജയപ്പെട്ടു. 2024 മെയ് മാസത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സാന്നിധ്യത്തിൽ അദ്ദേഹം ആം ആദ്മിയിൽ ചേർന്നു.
ദിൽഷേറും എസ്എസ്പി ഗുൽനീത് സിംഗ് ഖുറാനയും തമ്മിൽ 15 വർഷം പഴക്കമുള്ള തർക്കമുണ്ട്. നന്ദ മുമ്പ് ശിവസേന പ്രവർത്തകനുമായിരുന്നു. പിന്നീട് എഎപിയിൽ ചേർന്നു. 20 ഏക്കർ സ്ഥലമിടപാടാണ് തർക്കത്തിന്റെ കേന്ദ്രബിന്ദു എന്ന് വൃത്തങ്ങൾ പറയുന്നു. കേസ് ഇപ്പോൾ കോടതിയിലാണ്. മുൻ ഡിഎസ്പി തന്റെ ലൈസൻസുള്ള പിസ്റ്റളിൽ നിന്നാണ് വെടിയുതിർത്തത്.












