Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിയുടെ പടിയിറക്കം സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം: എംപ്ലോയീസ് സംഘ്

കോളേജിന്റെ മുന്നില്‍നിന്നു തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വിശദീകരിച്ച് വിദ്യാര്‍ത്ഥി പുറത്തുവിട്ട വീഡിയോയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റായ പ്രചരണത്തിന്റെ ഭാഗമാണെന്ന് എംപ്ലോയീസ് സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 09:23 pm IST
in Kerala, Thiruvananthapuram

തൃശൂര്‍:ഫീസ് വര്‍ദ്ധനയുടെ പേരില്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് പഠനം അവസാനിപ്പിച്ചു എന്ന് പറയുന്ന വിദ്യാര്‍ത്ഥിയുടെ നടപടി വാസ്തവവിരുദ്ധമാണെന്നും സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്‌ട്രീയ ശ്രമത്തിന്റെ ഭാഗമാണെന്നും കാര്‍ഷിക സര്‍വകലാശാല എംപ്ലോയീസ് സംഘ് ആരോപിച്ചു.

താമരശേരി സ്വദേശിയായ വിദ്യാര്‍ത്ഥി ഫീസ് വര്‍ദ്ധനവ് താങ്ങാനാവാത്തതിന്റെ പേരില്‍ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ പഠനം അവസാനിപ്പിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വീഡിയോ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കോളേജിന്റെ മുന്നില്‍നിന്നു തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വിശദീകരിച്ച് വിദ്യാര്‍ത്ഥി പുറത്തുവിട്ട വീഡിയോയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റായ പ്രചരണത്തിന്റെ ഭാഗമാണെന്ന് എംപ്ലോയീസ് സംഘ് വ്യക്തമാക്കി.

”ഫീസ് വര്‍ദ്ധന യാഥാര്‍ത്ഥ്യമാണെങ്കിലും അതിന് പ്രധാന കാരണം സര്‍ക്കാര്‍ കൃത്യമായി ഗ്രാന്റ് അനുവദിക്കാത്തതാണ്. കൊറോണയ്‌ക്കു ശേഷമുള്ള വര്‍ഷങ്ങളില്‍ സര്‍വകലാശാലയ്‌ക്ക് ലഭിക്കേണ്ട അനുദാനങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായി നല്‍കിയിട്ടില്ല. വര്‍ഷാവര്‍ഷം 10 ശതമാനം വര്‍ദ്ധനവ് വരുത്തേണ്ട സ്ഥാനത്ത് ഈ വര്‍ഷം വെറും 0.99 ശതമാനം മാത്രമാണ് വര്‍ദ്ധനവ്,” എന്നാണ് സംഘ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

വിദ്യാര്‍ത്ഥി വെറ്റിനറി സര്‍വകലാശാലയില്‍ അഡ്മിഷന്‍ ലഭിക്കാത്തതിനാല്‍ 2025-26 അദ്ധ്യാന വര്‍ഷം കാര്‍ഷിക സര്‍വ്വകലാശാലയില്‍ ചില്‍ഡ്രന്‍ ഓഫ് അഗ്രികള്‍ച്ചറിസ്റ്റ് എന്ന പ്രത്യേക സംവരണ വിഭാഗത്തില്‍ പെട്ടതുകൊണ്ട് മാത്രം പ്രവേശനം ലഭിച്ച് സര്‍വ്വകലാശാലയില്‍ ചേര്‍ന്നതാണെന്നും,ഈഗ്രാന്റ് ഉള്‍പ്പെടെ ഫീസ് ഇളവ് ലഭിക്കുന്ന വിഭാഗത്തില്‍ പെടുന്ന ആളുമാണെന്നും സംഘിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി സര്‍വ്വകലാശാലയുടെ നിലവിലെ വൈസ് ചാന്‍സലര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കിയ പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതി യില്‍ അപേക്ഷിക്കാന്‍ അര്‍ഹനായ വിദ്യാര്‍ത്ഥി കൂടിയാണ്. അതുകൊണ്ടുതന്നെ നിലവിലെ ഫീസ് വര്‍ദ്ധനവ് യാതൊരു തരത്തിലും പ്രസ്തുത വിദ്യാര്‍ഥിയെ ബാധിക്കുന്നതുമല്ല. കൂടാതെ, വിദ്യാര്‍ത്ഥിയുടെ തുടര്‍ പഠനച്ചെലവ് ഏറ്റെടുക്കാന്‍ സര്‍വ്വകലാശാല അലുമിനി സംഘടന മുന്നോട്ട് വന്നതായി അറിയുന്നുവെന്നും എന്നാല്‍ അതും നിരസിച്ചതായും സംഘ് ആരോപിച്ചു.

”ചില ഇടത്-വലത് വിദ്യാര്‍ത്ഥി സംഘടനകളുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രചാരണം. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാല്‍ അത്തരം രാഷ്‌ട്രീയ മുതലെടുപ്പിനുള്ള നാടകങ്ങള്‍ അവസാനിപ്പിക്കണം,” എന്നും സംഘ് സംസ്ഥാന പ്രസിഡന്റ് അജി വി എന്‍ ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള എന്നിവര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ഷികവൃത്തിയില്‍ പ്രവര്‍ത്തിക്കുന്ന മാതാപിതാക്കളോട് ആത്മാര്‍ത്ഥത പുലര്‍ത്തി വസ്തുത തിരിച്ചറിഞ്ഞ് വിദ്യാര്‍ത്ഥി വീണ്ടും പഠനത്തിനായി മടങ്ങിയെത്തണമെന്ന് എംപ്ലോയീസ് സംഘ് അഭ്യര്‍ത്ഥിച്ചു.

 

Tags: financeAgricultural UniversityEmplioyees Sanghstudentfees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.