ബെംഗളൂരു ; ചിറ്റാപൂരിൽ ആർ എസ് എസ് പഥസനഞ്ചലനം അടുത്ത മാസം രണ്ടാം തീയതി നടത്താൻ ദിവസങ്ങൾക്ക് മുൻപാണ് കർണാടക ഹൈക്കോടതി നിർദേശം നൽകിയത് . എല്ലാവരുടെയും വികാരങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യവും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നേരത്തെ ഒക്ടോബർ 19 നാണ് ആർ എസ് എസ് ചിറ്റാപൂരിൽ പഥ
സഞ്ചലനം നടത്താൻ തീരുമാനിച്ചിരുന്നത് . പഥസഞ്ചലനത്തിന് തഹസിൽദാർ നാഗയ്യ ഹിരേമത്ത് അനുമതി നിഷേധിച്ചിരുന്നു. അതിനു പിന്നാലെയാണ് ആർ എസ് എസ് കോടതിയെ സമീപിച്ചത്.
അന്ന് മറ്റൊരു സംഘടന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഭീം ആർമിയും ദളിത് പാന്തേഴ്‌സും പ്രതിഷേധത്തിന് അനുമതി തേടിയിട്ടുണ്ട്. ക്രമസമാധാന നില കണക്കിലെടുത്ത് അനുമതി നൽകിയിട്ടില്ലെന്നാണ് അന്ന് സർക്കാർ വാദിച്ചത് . എന്നാൽ ഇപ്പോഴിതാ ആർ എസ് എസ് പഥസഞ്ചലനത്തിന് അനുമതി നൽകിയ അതേ നവംബർ 2 ന് വീണ്ടും പ്രതിഷേധത്തിന് അനുമതി തേടിയിരിക്കുകയാണ് ഭീം ആർമി . ഇത് ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണെന്ന റിപ്പോർട്ടുകളുമുണ്ട് .
കലബുറഗി ഹൈക്കോടതി ബെഞ്ചിന്റെ നിർദ്ദേശപ്രകാരം, നവംബർ 2 ന് ചിറ്റാപൂരിൽ ആർ എസ് എസ് പഥസഞ്ചലനം നടത്തുന്നതിനുള്ള അനുമതിക്കായി ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നേരിട്ടും, ഇമെയിൽ വഴിയും വാട്ട്‌സ്ആപ്പ് വഴിയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട് . നിലവിൽ, ജില്ലാ ഭരണകൂടത്തിന്റെ അടുത്ത ഉത്തരവിനായി ആർഎസ്എസ് കാത്തിരിക്കുകയാണ്.
എന്നാൽ ആർ എസ് എസിനെ പ്രതിരോധിക്കാൻ തങ്ങളും മാർച്ച് നടത്തുമെന്നാണ് ഭീം ആർമി സംഘടനയുടെ പരാമർശം . നവംബർ 2 ന് ചിറ്റാപൂർ നഗരത്തിലെ പ്രധാന റോഡുകളിൽ മാർച്ച് നടത്താൻ അനുമതിക്കായി അവർ അപേക്ഷിച്ചിട്ടുണ്ട്. ‘ ആർ എസ് എസിന്റെ ദണ്ഡ പോലെ
വടികൾ പിടിച്ച് ഞങ്ങൾ ഒരു മാർച്ച് നടത്തും ‘ എന്നാണ് ഭീം ആർമിയുടെ നിലപാട് . ഇത്തരം നൂറുകണക്കിന് ഖാർഗെകളെ നേരിടാൻ ആർഎസ്‌എസിന് ശക്തിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് പറഞ്ഞു.
















