പാറ്റ്‌ന: യുദ്ധം തുടങ്ങി; ഒരുക്കങ്ങളായി. ഒരുപക്ഷം സജ്ജം. എതിർപക്ഷം കുഴങ്ങിനിൽക്കുന്ന്ു. അവിടെ ‘പ്രതിപക്ഷത്ത്’കക്ഷി നേതാക്കന്മാരാണ്. എൻഡിഎ സഖ്യത്തിലെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക കൊടുത്തുതുടങ്ങി. പ്രതിപക്ഷമായ ഇൻഡി സഖ്യം പല ഘടകമായിത്തുടങ്ങി. ബീഹാറിൽ സാമാന്യം വേരോട്ടമുള്ള, നിർണ്ണായക വോട്ടുപിന്തുണയുള്ള ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എൻഡിഎ മുന്നണി വിട്ടു. അവരുടെ തുടക്കത്തിന് തുടർച്ചയായി കൂടുതൽ കക്ഷികൾ വിഘടിക്കുമെന്നാണ് വിവരം.
ഇൻഡി സഖ്യത്തെ കോൺഗ്രസ് നയിക്കുമോ ലല്ലു പ്രസാദിന്റെ ആർജെഡി നയിക്കുമോ എന്നതാണ് തർക്കം. വോട്ടർ ചോരി വിവിദവും പ്രചാരണവും ഇൻഡി സഖ്യത്തിന് എൻഡിഎ സഖ്യത്തിനുേമൽ ആധിപത്യം ഉണ്ടാക്കിക്കൊടുക്കുമെന്നായിരുന്നു രാഷ്‌ട്രീയ നിരീക്ഷകരിൽ ചിലരുടെ വിലയിരുത്തൽ. എന്നാൽ, പ്രചാരണത്തിലൂടെ ഞങ്ങൾ കരുത്തരായി, ജനപിന്തുണയേറി അതിനാൽ ബീഹാറിൽ ഇൻഡി സഖ്യത്തിൽ കോൺഗ്രസിന് ആർജെഡിയേക്കാൾ കൂടുതൽ സീറ്റുവേണം, തെരഞ്ഞെടുപ്പുനയിക്കണം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ മുൻകൂട്ടി പ്രഖ്യാപിക്കാനാവില്ല തുടങ്ങിയ വിഷയങ്ങളാണ് കോൺഗ്രസ് ഉയർത്തുന്നത്. ഇതോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള രണ്ടാം നാൾ ആയിട്ടും ഇൻഡി സഖ്യത്തിന് ഒറ്റക്കെട്ടായി സ്ഥാനാർത്ഥിപ്പട്ടിക കൊടുക്കാൻ പോലുമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജെഎംഎം സ്വന്തമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും മുന്നണിയിലില്ലെന്ന് പ്രഖ്യാപിച്ചതും.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചാണ് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം). ആറ് സീറ്റുകളിൽ ജെഎംഎം സ്വതന്ത്രമായി മത്സരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ അറിയിച്ചത്. ചകായ്, ധംധ, കറ്റോറിയ, പിർപൈന്തി, മണിഹരി, ജമുയി എന്നിവ ഉൾപ്പെടുന്ന സീറ്റുകളിലാണ് ജെഎംഎം ഒറ്റയ്‌ക്ക് മത്സരിക്കുന്നത്.
‘ഞങ്ങൾ മഹാസഖ്യത്തിനൊപ്പം മത്സരിക്കില്ല, പകരം സ്വന്തം ബലിത്തിൽ മത്സരിക്കും’ എന്ന് ഭട്ടാചാര്യ പറഞ്ഞു.
എന്നിട്ടും ആർജെഡി, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവ ഉൾപ്പെടുന്ന മഹാസഖ്യത്തിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകായണ്. സഖ്യത്തിലെ ഘടകകക്ഷികൾ ഏഴ് സീറ്റുകളിൽ ഏറ്റുമുട്ടുന്നു. ഇതിൽ ലാൽഗഞ്ച്, വൈശാലി, രാജപാക്കർ, ബച്വാര, റൊസേര, ബീഹാർ ഷെരീഫ് എന്നിവയാണ് പ്രധാന സീറ്റുകൾ. ഈ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് മഹാസഖ്യത്തിന്റെ ഐക്യമില്ലായ്‌മയുടെ തെളിവായിക്കഴിഞ്ഞു.
സിക്കന്ദ്ര നിയമസഭാ സീറ്റിലേക്ക് കടുത്ത പോരാട്ടം നടക്കും. ഇവിടെ കോൺഗ്രസിലെ വിനോദ് ചൗധരിക്ക് ആദ്യം അനുവദിച്ചിരുന്ന മുൻ സ്പീക്കർ ഉദയ് നാരായൺ ചൗധരി രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) ചിഹ്നത്തിൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇത് സിക്കന്ദ്ര സീറ്റിലും മഹാസഖ്യത്തിന്റെ ഘടകകക്ഷികളെ നേർക്കുനേർ പോരാടുമെന്നാണ് തെളിയിക്കുന്നത്്. ഏഴ് സീറ്റുകളിൽ ഇപ്പോൾ മുന്നണിയിലെ കക്ഷികൾ തമ്മിൽ പോരടിക്കും.
ഇൻഡി സഖ്യത്തിലെ ദേശീയ അഫിലിയേറ്റഡ് പാർട്ടിയായിരുന്നു ഝാർഖണ്ഡ് മുക്തി മോർച്ച. ഇവരുടെ മുന്നണി വിടൽ തീരുമാനം കനത്ത ആഘാതമാണ് പ്രതിപക്ഷത്തിന്.
സ്ഥിതിഗതികൾ ശാന്തമാക്കാൻ മഹാസഖ്യത്തിന്റെ നേതാക്കൾ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അടുക്കുമ്പോൾ സംഘർഷങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
















