ബീജിംഗ്:ചൈനീസ് സൈന്യത്തിലെ തലവന്മാരിൽ ഒൻപത് ജനറൽ റാങ്ക് ഉദ്യോഗസ്ഥരെ പുറത്താക്കിയ വൻ അഴിച്ചുപണി ലോക മാധ്യമങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. സെൻട്രൽ മിലിറ്ററി കമ്മീഷൻ (CMC)VICE ചെയർമാൻ ഹി വീഡോങ്, രാഷ്‌ട്രീയ വകുപ്പ് ഡയറക്ടർ മിയാവോ ഹുവ, നാവികസേനാ രാഷ്‌ട്രീയ കമ്മീഷണർ യുവാൻ ഹുവാഷി എന്നിവർക്കു ഉൾപ്പെടെ വിവിധ ജനറലുകൾ സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടു. ചൈനീസ് പ്രതിരോധ മന്ത്രാലയം ഇത് അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമാണെന്ന് വ്യക്തമാക്കി. എന്നാൽ വിദഗ്ധർ ഇത് രാഷ്‌ട്രീയ ശുദ്ധീകരണമായും വിലയിരുത്തുന്നു.
പാർട്ടി പ്ലീൻ, സാമ്പത്തിക വികസന പദ്ധതി, സൈനിക നിയമനങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെടുന്ന സമയത്ത് ഇതു നടന്നത് ചൈന സൈന്യത്തെ നിശ്ചിത നിയന്ത്രണത്തിൽ വെക്കാനുള്ള ശ്രമമായിരിക്കാം. പതിറ്റാണ്ടുകളായി ചൈനീസ് സൈന്യത്തിന്റെ തലവന്മാരെ സംബന്ധിച്ച ഏറ്റവും വലിയ അഴിച്ചുപണിയാണിതെന്ന് വിശകലനം ചെയ്യപ്പെടുന്നു.
ഇന്ത്യയുടെ കാഴ്ചപ്പാടിൽ, ഈ സംഭവത്തിന് നിരവധി പാഠങ്ങൾ ഉണ്ട്. ചൈന സൈന്യത്തിലെ ഉന്നത തലത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ അതിന്റെ സൈനിക തന്ത്രങ്ങളും, അതിർത്തി നിയന്ത്രണങ്ങൾക്കും, പ്രദേശിക സമാധാനത്തെയും ബാധിക്കുമെന്നത് വ്യക്തമാക്കുന്നു. ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷ സാധ്യതകൾ, സൈനിക സജ്ജത, നയതന്ത്ര പ്രതിസന്ധികൾ എന്നിവ കൂടി വിലയിരുത്തേണ്ടതുണ്ട്.
രാജ്യാന്തര തലത്തിൽ ചൈന സൈന്യത്തെ ശക്തമായി നിയന്ത്രിക്കുന്നതിലൂടെ പ്രദേശിക രാജ്യങ്ങളെ ബാധിക്കുന്ന രീതിയിലാണ് നീക്കം. ഇന്ത്യയ്‌ക്ക് ഇത് മുന്നറിയിപ്പായി കാണുന്നു. അതിർത്തി സുരക്ഷ, സൈനിക ശക്തി, പ്രതിരോധ സജ്ജത എന്നിവ ശക്തമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഇപ്പോഴത്തെ ആവശ്യമാണ്.
ചൈനയുടെ സൈനിക അഴിച്ചുപണിയിൽ വ്യക്തമായ ഉദ്ദേശവും സൈനിക നിയന്ത്രണവും കാണുന്നിടത്ത്, ഇന്ത്യക്കു മുന്നിൽ നന്നായ പഠനാവസരവും, തന്ത്രപരമായ തയ്യാറെടുപ്പുകളും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ പ്രതിരോധ, നയതന്ത്ര നീക്കങ്ങൾ കൂടുതൽ നിശ്ചിതവും സജീവവുമായിരിക്കേണ്ടത് അനിവാര്യമാണ്.
ഹി വീഡോങ് — സെൻട്രൽ മിലിട്ടറി കമ്മീഷൻ (സിഎംസി) വൈസ് ചെയർമാൻ, മിയാവോ ഹുവ — സിഎംസിയുടെ രാഷ്‌ട്രീയ പ്രവർത്തന വകുപ്പിന്റെ ഡയറക്ടർ,
ഹെ ഹോങ്‌ജുൻ — സിഎംസിയുടെ രാഷ്‌ട്രീയ പ്രവർത്തന വകുപ്പിന്റെ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടർ, വാങ് സിയുബിൻ — സിഎംസിയുടെ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടർ, ലിൻ സിയാങ്‌യാങ് — കിഴക്കൻ തിയേറ്റർ കമാൻഡർ, ക്വിൻ ഷുട്ടോങ് — സൈന്യത്തിന്റെ രാഷ്‌ട്രീയ കമ്മീഷണർ, യുവാൻ ഹുവാഷി — നാവികസേനയുടെ രാഷ്‌ട്രീയ കമ്മീഷണർ, വാങ് ഹൂബിൻ — റോക്കറ്റ് ഫോഴ്‌സ് കമാൻഡർ, വാങ് ചുന്നിംഗ് — സായുധ പൊലീസ് സേന കമാൻഡർ എന്നിവരെയാണ് പിരിച്ചുവിട്ടത്.
















