Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുനര്‍ജന്മം എന്ന സത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 05:19 am IST
in Samskriti

പുനര്‍ജന്മം ഒരു സത്യമാണ്. അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങള്‍ക്കും പുനര്‍ജനിക്കേണ്ടതാണ്. ഇത് വിശ്വ മഹാ നാടകത്തിലെ കര്‍മ്മനിയോഗങ്ങളുടെ അനിവാര്യതയാണ്. പ്രപഞ്ച നിലനില്‍പ്പിന്റെ താളാത്മകതയുടെ ഭാഗമാണ്.

എന്തുകൊണ്ടാണ് പുനര്‍ജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത്? ഞാന്‍ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോള്‍ ഈ ജന്മത്തിനു മുന്‍പും ശേഷവും ഞാന്‍ നിലനില്‍ക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാന്‍ ഒരു ശരീരത്തില്‍ നിന്നു വേര്‍പ്പെട്ടു പോകുമ്പോള്‍ സംസ്‌കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക.

പൂര്‍വ്വജന്മങ്ങളിലെ സംസ്‌കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോള്‍ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ? നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ ജന്മനാല്‍ തന്നെ അംഗവൈകല്യമുള്ളവരായും, അനാഥരായും, ദരിദ്രരായും നീതിനിഷേധിക്കപ്പെട്ടവരായും എന്തുകൊണ്ട് ജന്മമെടുക്കുന്നു?

ചില കുട്ടികളില്‍ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങള്‍ കാണപ്പെടുന്നതെന്തുകൊണ്ട്? ഒരമ്മയുടെത്തന്നെ മക്കള്‍, ഒരേ സാഹചര്യത്തില്‍ വളര്‍ന്നവര്‍, ഒരേ വിദ്യാഭ്യാസം നേടിയവര്‍ എന്നിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട്?

ഓരോരുത്തരുടേയും ഡിഎന്‍എ പരിപൂര്‍ണമായും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട്? ഈ ചോദ്യങ്ങളെല്ലാം പുനര്‍ജന്മംഎന്ന ഒറ്റ ഉത്തരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു.

ജനനം, വളര്‍ച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങള്‍ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. കേവലം അഭിനേതാവായ ആത്മാവ് ഒരു രംഗത്തില്‍ നിന്ന് മറ്റൊരു രംഗത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്.

പുനര്‍ജന്മത്തെ കുറിച്ച് വ്യക്തമായി മനസിലാക്കുന്നതിലൂടെ തന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങള്‍ക്ക് കാരണമെന്തെന്ന് മനസിലാകുന്നതായിരിക്കും.

ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളില്‍ ചിന്തിതരായും ജീവിക്കാതെ വര്‍ത്തമാനസമയത്തില്‍ ജീവിക്കുവാന്‍ പുനര്‍ജന്മത്തെ മനസിലാക്കിയവര്‍ക്ക് സാധിക്കുന്നു.

മരണമെന്നത് ഭൗതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തില്‍ വ്യാപിപ്പിച്ചു വച്ചിരിക്കുന്ന ജീവോര്‍ജ്ജത്തെ ആത്മാവ് പിന്‍വലിച്ച് മരണസമയത്ത് ഭൃകുടിയില്‍ നിന്ന് പുറത്തിറങ്ങുന്നു. തന്റെ യോഗ്യതയ്‌ക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന ഒരു മാതൃഗര്‍ഭത്തിലേക്ക് പ്രവേശിക്കുന്നു.

മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാന്‍ കഴിയൂ. അതിനാല്‍ മൃഗങ്ങളുടെ ഗര്‍ഭത്തിലേക്ക് പ്രവേശിക്കുകയില്ല. ഒരു ജന്മത്തില്‍ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്റെ ബോധതലത്തിലുള്ള അറിവുകളും കര്‍മവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു.

എന്നാല്‍ പുതിയ ജന്മത്തിലെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ സംസ്‌കാര രൂപത്തില്‍ അവ തിരിച്ചെത്തും. എന്നാല്‍ പൂര്‍വ്വജന്മത്തിലെ സ്മൃതികള്‍ അലട്ടുകയില്ല. സംഭവങ്ങളുടെ സ്മൃതികള്‍ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തില്‍ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കുന്നതാണ്.

ആത്മാവ് തിരഞ്ഞെടുക്കുന്ന തന്റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകര്‍ന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ തന്റെ പുതിയ ശരീരത്തിന്റെ രൂപവുംഭാവവും എല്ലാം. ശരീരത്തിന്റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങള്‍ ഇവയെല്ലാം ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടേക്കാം.

എന്നാല്‍ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്‌ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകര്‍ന്നുകിട്ടുന്നവയല്ല പൂര്‍വജന്മങ്ങളില്‍ നിന്ന് സമാഹരിച്ചവയാണ്.

ബന്ധങ്ങള്‍
മനുഷ്യജീവിതത്തില്‍ ബന്ധങ്ങള്‍ക്കു വലിയ വിലയാണുള്ളത്. ചില ബന്ധങ്ങള്‍ സുഖം നല്‍കുന്നവയും മറ്റു ചിലത് ദുഃഖം നല്‍കുന്നവയുമാകുന്നു. ഇന്നലെ സുഖദായകമായിരുന്ന ബന്ധങ്ങള്‍ ഇന്ന് ദുഃഖദായകമാകുന്നു. ഇന്നലത്തെ മിത്രങ്ങള്‍ ഇന്നത്തെ ശത്രുക്കളാകുന്നു.

ഇന്നലെ ഒരു പരിചയമില്ലാതിരുന്നവര്‍ ഇന്നെന്റെ ബന്ധുക്കളാകുന്നു. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവര്‍ പിരിഞ്ഞുപോകുന്നു. നമ്മള്‍ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിച്ചിരിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലില്‍ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ് ? ഉത്തരം ഒന്ന് മാത്രം ഇവയെല്ലാം പൂര്‍വജന്മത്തിലെ തുടര്‍ച്ചയാണ്.

ഓരോരോ ജന്മങ്ങള്‍ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങള്‍ തീരുമ്പോള്‍ ചില കണക്കുകള്‍ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു. ഈ കണക്കുകള്‍ക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാല്‍ വിധിയുടെ വിധാതാവ് നമ്മള്‍ തന്നെയാണ്. ഇതില്‍ ഈശ്വരന് ഉത്തരവാദിത്തമില്ല.

ഉദാഃ ഒരു കുട്ടി സമസ്ത സൗഭാഗ്യങ്ങളുടെയും ഇടയില്‍ ജനിക്കുന്നുവെങ്കില്‍ ഈശ്വരകടാക്ഷം കൊണ്ടാണെന്ന് പറയുവാന്‍ സാധിക്കുകയില്ല. കര്‍മഫലം കൊണ്ടാണെന്ന് പറയേണ്ടിവരും. ധനികന്റെ വീട്ടില്‍ ജന്മമെടുക്കുവാനുള്ളത്ര സദ്കര്‍മങ്ങളുടെ ശേഖരണം കൊണ്ട് ഒരാത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുകയാണ്.

പുനര്‍ജന്മത്തെകുറിച്ചുള്ള തിരിച്ചറിവ് ലഭിക്കുമ്പോള്‍ മനസ്സ് ശാന്തമാകുന്നു. തന്റെ അനാദിയായ അസ്തിത്ത്വത്തെ തിരിച്ചറിയുന്നു. മനസ്സ് സ്വാഭാവികമായി ധ്യാനനിരതമാകുന്നു. ഭയം, ഉത്കണ്ഠ, സങ്കുചിതഭാവം എന്നിവക്കുള്ള ഉത്തമമായ മരുന്നാണ് പുനര്‍ജന്മ ജ്ഞാനം.

Tags: HinduismSamskritiThe truth of reincarnation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

Samskriti

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

Samskriti

കുണ്ഡലിനി ശക്തിയെക്കുറിച്ചറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.