കൊച്ചി: യാതൊരു പ്രകോപനവുമില്ലാതെ എല്ലാവരുംപതിവായി സ്കൂള്‍ യൂണിഫോം ധരിച്ചുവരുന്ന സ്കൂളിലേക്ക് ഒരു ദിവസം ഒരു പെണ്‍കുട്ടി ഹിജാബ് ധരിച്ചെത്തുന്നു. കേരളഹൈക്കോടതി ഉള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ച യൂണിഫോം നിയമം പിന്തുടര്‍ന്ന് ശാന്തമായി പ്രവര്‍ത്തിക്കുകയായിരുന്ന പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിനെ വിവാദത്തിലേക്ക് കൊണ്ടുപോയത്.
ഹിജാബ് ധരിച്ചുവന്ന തന്നെ സ്കൂള്‍ അധികൃതര്‍ പുറത്ത് നിര്‍ത്തി എന്നായിരുന്നു അന്ന് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇതാണ് പെണ്‍കുട്ടിയുടെ പിതാവിനെയും എസ് ഡിപിഐ സംഘത്തേയും പ്രകോപിതരാക്കിയത്. അവര്‍ സ്കൂളിലെ സെക്യൂരിറ്റിയോടും മറ്റ് സ്റ്റാഫുകളോടും കയര്‍ത്തു സംസാരിച്ചത് ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിച്ചതിന് ശേഷം വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് നല്‍കിയ മൊഴിയും പെണ്‍കുട്ടിയെ സ്കൂള്‍ അധികൃതര്‍ പുറത്താക്കി എന്നതായിരുന്നു. സ്കൂള്‍ അധികൃതരുടെ വിശദീകരണത്തിന് ചെവികൊടുക്കാത്ത വിദ്യാഭ്യാസമന്ത്രി ഈ ഏകപക്ഷീയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ രംഗത്ത് വരികയായിരുന്നു. പിന്നീട് സ്കൂള്‍ അധികൃതരും അവരുടെ അഭിഭാഷകയും ശക്തമായി രംഗത്ത് വന്നു. കുട്ടിയുടെ മൊഴിയില്‍ തകരാറുള്ളതായി കണ്ടെത്തുകയായിരുന്നു. ഹിജാബ് ധരിച്ചുവന്നതുകൊണ്ട് കുട്ടിയെ പുറത്തുനിര്‍ത്തിയില്ലെന്ന് തെളിവ് സഹിതമാണ് സ്കൂള്‍ അധികൃതര്‍ തെളിയിച്ചത്. അഭിഭാഷകയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഇതോടെ അടുത്ത ദിവസം മുതല്‍ സ്കൂള്‍ യൂണിഫോം ധരിച്ച് കുട്ടിയെ പറഞ്ഞയക്കാമെന്ന് പിതാവ് സമ്മതിച്ചതാണ്. പൊടുന്നനെയാണ് പെണ്‍കുട്ടി ഇനി സ്കൂളില്‍ വരുന്നില്ലെന്ന വിശദീകരണവുമായി പിതാവ് രംഗത്തെത്തിയത്. വേദനയുണ്ടാക്കുന്നതായിരുന്നു ഈ തീരുമാനം.
അനാവശ്യവിവാദത്തിന്റെ പേരില്‍ ഒരു കുട്ടിയുടെ സ്വസ്ഥമായി പഠിക്കാനുള്ള മാനസികാന്തരീക്ഷമാണ് ഇല്ലാതായത്. ഇപ്പോള്‍ കുട്ടിതന്നെ മനോവിഷമം കാരണം സ്കൂളിലേക്ക് വരുന്നില്ലെന്നും ഈ സ്കൂളിലെ പഠനം നിര്‍ത്തുകയാണെന്നും ഉള്ള പ്രസ്താവന പുറത്തുവന്നിരിക്കുകയാണ്. ആരാണ് ഈ കുട്ടിയെ ഒരു ദിവസം പൊടുന്ന ഹിജാബ് ധരിച്ച് സ്കൂളിലേക്ക് പറഞ്ഞയച്ചത്? ഇപ്പോള്‍ കൂട്ടിയെ സ്കൂളിലേക്ക് പറഞ്ഞയക്കേണ്ടെന്ന് തീരുമാനിച്ചത് ആരാണ് ? അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ ഈ ശക്തികളെ തുറന്നുകാണിച്ചാലേ ഭാവിയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാകൂ.
















