തിരുവനന്തപുരം: പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിഷയത്തിൽ ഒരിക്കൽക്കൂടി മലക്കം മറിഞ്ഞ്, വീണ്ടും സർക്കാർ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഒരിക്കൽ തീർത്ത വിഷയത്തിൽ സ്‌കൂൾ മാനേജ്‌മെന്റും അവരുടെ നിയമോപദേശകരും പ്രതികരിച്ചത് രാഷ്‌ട്രീയമായാണ്. സർക്കാരിനേയും വിദ്യാഭ്യാസവകുപ്പിനേയും കുറ്റപ്പെടുത്തുന്ന തരത്തിലാണ് പ്രതികരിച്ചത്. പ്രത്യേക അജണ്ടയിലാണ് പ്രവർത്തിക്കുന്നത്. ഒരു വെല്ലുവിളിയും ഇങ്ങോട്ടുവേണ്ട. നിയമം നിയമത്തിന്റെ വഴിക്കു പോകും. വിദ്യാലയങ്ങൾ പ്രവർത്തിക്കേണ്ടത് നാടിന്റെ നിയമമനുസരിച്ചായിരിക്കണം. ലംഘിച്ചാൽ ഇടപെടാൻ വിദ്യാഭ്യാസ വകുപ്പിന് അവകാശമുണ്ട്. സർക്കാർ വിശദീകരണം ചോദിച്ചാൽ വക്കീലും പിടിഐയുമല്ല. സ്‌കൂളിന്റെ സമാധാനഅന്തരീക്ഷം തകർക്കുന്ന പ്രകോപനപരമായ നടപടികളിൽനിന്നു പിൻമാറണം. ഈ കാര്യത്തിൽ ചെയ്യാവുന്നതെല്ലാം ചർച്ച ചെയ്യും. പ്രശ്‌നം പരിഹരിച്ചശേഷം പത്രസമ്മേളനം നടത്താൻ പാടില്ല.
















