Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോറ്റി എവിടെ? ഉണ്ണികൃഷ്ണന്‍ പോറ്റിയെ അപായപ്പെടുത്താനും സാധ്യത

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Oct 16, 2025, 10:50 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള സൂത്രധാരന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഒളിവിലോ പോലീസ് കസ്റ്റഡിയിലോയെന്നതില്‍ അഭ്യൂഹങ്ങള്‍ ഏറെ. തിരുവനന്തപുരത്തു നിന്നു മുങ്ങിയ പോറ്റി പാലക്കാട്ട് പൊങ്ങിയശേഷം അപ്രത്യക്ഷനാകുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യേണ്ടത് കേസിന്റെ പുരോഗതിയില്‍ നിര്‍ണായകമാണ്. അതിനാല്‍ പോറ്റിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അതല്ല, ഇയാള്‍ മുങ്ങിയതാണെന്ന് പോലീസില്‍ ചിലര്‍ പറയുന്നെങ്കിലും അക്കാര്യത്തിലും സ്ഥിരീകരണമില്ല. രണ്ടായാലും പോറ്റിയുടെ ജീവന്‍ അപകടത്തിലാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പോറ്റി ജീവിച്ചിരുന്നാല്‍ പല ഉന്നതരുടെയും നെഞ്ചിടിപ്പേറും.

ഇതിനിടെ, സന്നിധാനത്തു നിന്ന് അഴിച്ചെടുത്ത ദ്വാരപാലക പാളികളല്ല തിരിച്ചെത്തിച്ചതെന്നത് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

2019 ജൂലൈ 20ന് സന്നിധാനത്തെ ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് അഴിച്ചെടുത്ത സ്വര്‍ണപ്പാളികള്‍, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യം വഴി ആദ്യം ബെംഗളൂരുവിലേക്കും രണ്ടു ദിവസം കഴിഞ്ഞ് ഹൈദരാബാദിലേക്കും കൊണ്ടുപോയതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഹൈദരാബാദില്‍ സ്റ്റീല്‍, ചെമ്പ്, സ്വര്‍ണപ്പണികള്‍ ചെയ്യുന്ന നാഗേഷിന്റെ സ്ഥാപനത്തിലാണ് പാളികളെത്തിച്ചത്. നാഗേഷിന്റെ സഹായത്തോടെ പാളികളിലെ സ്വര്‍ണം വേര്‍പെടുത്തി, പഴയ പാളിയുടെ മോള്‍ഡ് തയാറാക്കി പുതിയ ചെമ്പുപാളികള്‍ നിര്‍മിച്ചു. ആഗസ്ത് 29ന് ഇത് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ചെന്നാണ് എസ്‌ഐടി നിഗമനം.

ജൂലൈ 20ന് സന്നിധാനത്തു നിന്ന് ഇളക്കി മാറ്റിയ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ചെന്നൈയിലെത്തിക്കാന്‍ 39 ദിവസമെടുത്തത് പുതിയ പാളികള്‍ സൃഷ്ടിക്കുന്നതിലെ താമസം കൊണ്ടാകാമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. തങ്ങളുടെ കൈവശം ലഭിച്ചത് പുതിയ ചെമ്പുപാളികളാണെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ആദ്യമൊഴി ശരിവയ്‌ക്കുന്ന നിഗമനമാണിത്. എന്നാല്‍ പാളികളില്‍ നിന്ന് സ്വര്‍ണം തങ്ങളാണ് മാറ്റിയതെന്ന് വ്യക്തമാക്കി സ്മാര്‍ട്ട് ക്രിയേഷന്‍സ് പിന്നീട് മൊഴി തിരുത്തി. ഇത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സമ്മര്‍ദം മൂലമാകാനാണ് സാധ്യത.

ദ്വാരപാലക ശില്‍പങ്ങള്‍ അഴിച്ചെടുത്ത് സന്നിധാനത്ത് തൂക്കി നോക്കിയപ്പോള്‍ 42.8 കി.ഗ്രാമെന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഒരു മാസത്തിനു ശേഷം ഇത് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനില്‍ തൂക്കിയപ്പോള്‍ 38.25 കിലോഗ്രാമായി കുറഞ്ഞതും അന്വേഷണ സംഘത്തിന്റെ നിഗമനങ്ങള്‍ക്ക് ബലം പകരുന്നു.

അതിനിടെ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് പ്രധാന രേഖകള്‍ അപ്രത്യക്ഷമായെന്നാണ് അറിയുന്നത്. കേരളത്തിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി സ്മാര്‍ട്ട് ക്രിയേഷന്‍സിനു ചോര്‍ന്നുകിട്ടുന്നു എന്നതിന്റെ സൂചനയാണിത്. സ്വര്‍ണക്കൊള്ളയ്‌ക്കു പിന്നിലെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകണമെങ്കില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, നാഗേഷ്, സ്മാര്‍ട്ട് ക്രിയേഷന്‍സ് അധികൃതര്‍ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടി വരും.

 

Tags: Sabarimala Controversyഉണ്ണികൃഷ്ണന്‍ പോറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും ബെംഗളൂരുവിലുമായി പോറ്റിക്ക് 30 കോടിയുടെ ഭൂസ്വത്ത്

Kerala

തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

ശബരിമലയില്‍ 2025ലും കൊള്ളക്ക് ശ്രമം നടന്നു? 1,048 പവന്‍സ്വര്‍ണം പല ഘട്ടങ്ങളിലായി പാളികളില്‍ നിന്നും വേര്‍തിരിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം അവസാനിപ്പിക്കുന്നു; ജാമ്യത്തിനു വഴിയൊരുങ്ങുന്നു

Editorial

സ്വര്‍ണ്ണക്കൊള്ളയിലും ഇന്‍ഡി സഖ്യം

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.