Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോറ്റി എവിടെ? ഉണ്ണികൃഷ്ണന്‍ പോറ്റിയെ അപായപ്പെടുത്താനും സാധ്യത

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Oct 16, 2025, 10:50 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള സൂത്രധാരന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഒളിവിലോ പോലീസ് കസ്റ്റഡിയിലോയെന്നതില്‍ അഭ്യൂഹങ്ങള്‍ ഏറെ. തിരുവനന്തപുരത്തു നിന്നു മുങ്ങിയ പോറ്റി പാലക്കാട്ട് പൊങ്ങിയശേഷം അപ്രത്യക്ഷനാകുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യേണ്ടത് കേസിന്റെ പുരോഗതിയില്‍ നിര്‍ണായകമാണ്. അതിനാല്‍ പോറ്റിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അതല്ല, ഇയാള്‍ മുങ്ങിയതാണെന്ന് പോലീസില്‍ ചിലര്‍ പറയുന്നെങ്കിലും അക്കാര്യത്തിലും സ്ഥിരീകരണമില്ല. രണ്ടായാലും പോറ്റിയുടെ ജീവന്‍ അപകടത്തിലാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പോറ്റി ജീവിച്ചിരുന്നാല്‍ പല ഉന്നതരുടെയും നെഞ്ചിടിപ്പേറും.

ഇതിനിടെ, സന്നിധാനത്തു നിന്ന് അഴിച്ചെടുത്ത ദ്വാരപാലക പാളികളല്ല തിരിച്ചെത്തിച്ചതെന്നത് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

2019 ജൂലൈ 20ന് സന്നിധാനത്തെ ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് അഴിച്ചെടുത്ത സ്വര്‍ണപ്പാളികള്‍, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യം വഴി ആദ്യം ബെംഗളൂരുവിലേക്കും രണ്ടു ദിവസം കഴിഞ്ഞ് ഹൈദരാബാദിലേക്കും കൊണ്ടുപോയതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഹൈദരാബാദില്‍ സ്റ്റീല്‍, ചെമ്പ്, സ്വര്‍ണപ്പണികള്‍ ചെയ്യുന്ന നാഗേഷിന്റെ സ്ഥാപനത്തിലാണ് പാളികളെത്തിച്ചത്. നാഗേഷിന്റെ സഹായത്തോടെ പാളികളിലെ സ്വര്‍ണം വേര്‍പെടുത്തി, പഴയ പാളിയുടെ മോള്‍ഡ് തയാറാക്കി പുതിയ ചെമ്പുപാളികള്‍ നിര്‍മിച്ചു. ആഗസ്ത് 29ന് ഇത് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ചെന്നാണ് എസ്‌ഐടി നിഗമനം.

ജൂലൈ 20ന് സന്നിധാനത്തു നിന്ന് ഇളക്കി മാറ്റിയ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ചെന്നൈയിലെത്തിക്കാന്‍ 39 ദിവസമെടുത്തത് പുതിയ പാളികള്‍ സൃഷ്ടിക്കുന്നതിലെ താമസം കൊണ്ടാകാമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. തങ്ങളുടെ കൈവശം ലഭിച്ചത് പുതിയ ചെമ്പുപാളികളാണെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ആദ്യമൊഴി ശരിവയ്‌ക്കുന്ന നിഗമനമാണിത്. എന്നാല്‍ പാളികളില്‍ നിന്ന് സ്വര്‍ണം തങ്ങളാണ് മാറ്റിയതെന്ന് വ്യക്തമാക്കി സ്മാര്‍ട്ട് ക്രിയേഷന്‍സ് പിന്നീട് മൊഴി തിരുത്തി. ഇത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സമ്മര്‍ദം മൂലമാകാനാണ് സാധ്യത.

ദ്വാരപാലക ശില്‍പങ്ങള്‍ അഴിച്ചെടുത്ത് സന്നിധാനത്ത് തൂക്കി നോക്കിയപ്പോള്‍ 42.8 കി.ഗ്രാമെന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഒരു മാസത്തിനു ശേഷം ഇത് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനില്‍ തൂക്കിയപ്പോള്‍ 38.25 കിലോഗ്രാമായി കുറഞ്ഞതും അന്വേഷണ സംഘത്തിന്റെ നിഗമനങ്ങള്‍ക്ക് ബലം പകരുന്നു.

അതിനിടെ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് പ്രധാന രേഖകള്‍ അപ്രത്യക്ഷമായെന്നാണ് അറിയുന്നത്. കേരളത്തിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി സ്മാര്‍ട്ട് ക്രിയേഷന്‍സിനു ചോര്‍ന്നുകിട്ടുന്നു എന്നതിന്റെ സൂചനയാണിത്. സ്വര്‍ണക്കൊള്ളയ്‌ക്കു പിന്നിലെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകണമെങ്കില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, നാഗേഷ്, സ്മാര്‍ട്ട് ക്രിയേഷന്‍സ് അധികൃതര്‍ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടി വരും.

 

Tags: Sabarimala Controversyഉണ്ണികൃഷ്ണന്‍ പോറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും ബെംഗളൂരുവിലുമായി പോറ്റിക്ക് 30 കോടിയുടെ ഭൂസ്വത്ത്

Kerala

തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

ശബരിമലയില്‍ 2025ലും കൊള്ളക്ക് ശ്രമം നടന്നു? 1,048 പവന്‍സ്വര്‍ണം പല ഘട്ടങ്ങളിലായി പാളികളില്‍ നിന്നും വേര്‍തിരിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം അവസാനിപ്പിക്കുന്നു; ജാമ്യത്തിനു വഴിയൊരുങ്ങുന്നു

Editorial

സ്വര്‍ണ്ണക്കൊള്ളയിലും ഇന്‍ഡി സഖ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.