Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊടൈക്കനാലിലെ അമ്പൂര്‍ ബിരിയാണി ഹോട്ടലില്‍ കണ്ടത് ‘ആട്’ സിനിമയുടെ അതേ സെറ്റപ്പ്…പണിക്കാരായി നിന്നത് പോപ്പുലര്‍ ഫ്രണ്ടുകാര്‍…

ആട് എന്ന ജയസൂര്യ സിനിമയില്‍ കണ്ടതാണ്. ക്രിമിനലുകളായവര്‍ തമിഴ്നാട്ടിലെ ഒരു ബിരിയാണി ഹോട്ടലില്‍ പണിക്കാരായി നില്‍ക്കുന്നു. ഒരു സംശയവും ആര്‍ക്കുമില്ല. കള്ളനോട്ടടിക്കലാണ് ലക്ഷ്യം. അതിന് തത്തുല്ല്യമായ കാഴ്ചയാണ് എന്‍ഐഎ ആഗസ്തില്‍ കൊടൈക്കനാലിലെ അമ്പൂര്‍ ബിരിയാണി ഹോട്ടലില്‍ എത്തിയപ്പോള്‍ കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 10:21 pm IST
inIndia

കോയമ്പത്തൂര്‍ : ആട് എന്ന ജയസൂര്യ സിനിമയില്‍ കണ്ടതാണ്. ക്രിമിനലുകളായവര്‍ തമിഴ്നാട്ടിലെ ഒരു ബിരിയാണി ഹോട്ടലില്‍ പണിക്കാരായി നില്‍ക്കുന്നു. ഒരു സംശയവും ആര്‍ക്കുമില്ല. കള്ളനോട്ടടിക്കലാണ് ലക്ഷ്യം. അതിന് തത്തുല്ല്യമായ കാഴ്ചയാണ് എന്‍ഐഎ ആഗസ്തില്‍ കൊടൈക്കനാലിലെ അമ്പൂര്‍ ബിരിയാണി ഹോട്ടലില്‍ എത്തിയപ്പോള്‍ കണ്ടത്.

കൊടൈക്കനാലിലെ പ്രസിദ്ധമായ അമ്പൂര്‍ ബിരിയാണി ഹോട്ടലിന്റെ ഉടമ ഇംതാതുള്ള അറിഞ്ഞുകൊണ്ട് തന്നെ മൂന്ന് കൊലപാതകികളെ പണിക്കാരായി പാര്‍പ്പിച്ചിരിക്കുകയാണ്. പണി ചെയ്യുന്ന അവര്‍ക്ക് വൈകുന്നേരം കൂലി കൊടുക്കും. പക്ഷെ ഈ മൂന്ന് പേര്‍ ആരാണെന്നോ? 2019ല്‍ പിഎംകെ പാര്‍ട്ടിയുടെ നേതാവായ വി. രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തിയ മൂന്ന് പേര്‍. തഞ്ചാവൂര്‍ ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളെ ആസൂത്രിതമായി മതപരിവര്‍ത്തനം നടത്തുന്നതറിഞ്ഞ് അതിനെതിരെ പ്രതികരിച്ചതാണ് രാമലിംഗത്തിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. പാവപ്പെട്ട ഹിന്ദുക്കളെയാണ് മതപരിവര്‍ത്തനം നടത്തിയിരുന്നത്. ഇതിനെ ചോദ്യം ചെയ്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് രാമലിംഗത്തെ ആസൂത്രിതമായി കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്.

അതില്‍ പ്രതികളെ രണ്ടു പേരായ അബ്ദുള്‍ മജീദ്, ഷാഹുല്‍ ഹമീദ് എന്നിവരെ അവിടെ വെച്ച് പിടികൂടി. മൂന്നാമന്‍ മുഹമ്മദ് അലി ജിന്ന അവിടെ നിന്നും മുങ്ങി.

2021 മുതല്‍ ഇവിടെ ഹോട്ടല്‍ പണിക്കാരായി ഒളിച്ചുകഴിയുന്ന അവരുടെ കയ്യില്‍ എന്‍ഐഎ വിലങ്ങണിയിക്കുന്നത് നാല് വര്‍ഷം കഴിഞ്ഞ് 2025 ആഗസ്തിലാണ്. എത്ര രഹസ്യമായാണ് ഈ ശൃംഖല പ്രവര്‍ത്തിക്കുന്നത് എന്ന സൂചനയാണ് ഈ സംഭവം നല്‍കുന്നത്. സാധാരണ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ശക്തമായതും അവര്‍ ഒളിവില്‍ പാര്‍ക്കാന്‍ സാധ്യതയുമുള്ള ദിണ്ടിഗല്‍, തെങ്കാശി ജില്ലകളില്‍ അരിച്ചുപെറുക്കിയിട്ടും ഒരാളെപ്പോലും പിടിക്കാന്‍ എന്‍ഐഎയ്‌ക്ക് കഴിഞ്ഞില്ല. നിരാശരായ അവര്‍ ഒരു സവിശേഷമായ രഹസ്യടിപ്പില്‍ വെറും കൊടൈക്കനാലിലെ അമ്പൂര്‍ ബിരിയാണി ഹോട്ടലില്‍ ഒരു ബിരിയാണിയും കഴിച്ച് ഇരിക്കുമ്പോഴാണ് പ്രതികള്‍ ഓരോരുത്തരായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ചെറുകിട ബിസിനസിന്റെ വന്‍ ശൃംഖലയ്‌ക്കുള്ളില്‍ കൊലപാതകികളെ ഒളിപ്പിച്ചാല്‍ കണ്ടെത്തുന്ന എളുപ്പമല്ല എന്നതാണ് പല കൊലപാതകങ്ങളിലും എന്‍ ഐഎ ഉദ്യോഗസ്ഥരെ കുഴക്കുന്നത്. രണ്ടാമത്തേത് കൊലപാതകികള്‍ കള്ളരേഖകളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒളിച്ചുകടക്കുന്ന രീതിയാണ്. ഇവിടെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ഏറെ പാടുപെടാറുണ്ട്.

2019 മാര്‍ച്ചില്‍ ആണ് തമിഴ്നാട് പൊലീസില്‍ നിന്നും എന്‍ഐഎ കേസന്വേഷണം ഏറ്റെടുത്തത്. 18 പ്രതികളെയാണ് ലിസ്റ്റില്‍ പെടുത്തിയത്. അതില്‍ 12 പേരെ പിടികൂടി. ആറ് പേര്‍ ഒളിവില്‍ പോയി. ഈ ആറില്‍ ഒരാളായ റഹ്മാന്‍ സാദിഖിനെ 2021ല്‍ എന്‍ഐഎ പിടികൂടി. അബ്ദുള്‍ മജീദിനെയും ഷാഹുല്‍ ഹമീദിനെയും കൊടൈക്കനാലിലെ പൂമ്പാറയിലെ അമ്പൂര്‍ ബിരിയാണി ഹോട്ടലില്‍ നിന്നും പൊക്കി. പ്രതികളെ ഒളിപ്പിക്കുന്ന വിദഗ്ധനായ മുഹമ്മദ് അലി ജിന്ന, സ്ഥിരം ഒളിവില്‍പോകുന്ന വിദഗ്ധരായ ബുര്‍ഹാനുദ്ദീന്‍, നഫീല്‍ ഹസന്‍ എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം വീതം ഇനാം പ്രഖ്യാപിച്ചിരുന്നു.

ജോസഫ് മാഷുടെ കൈവെട്ടിയ സവാദിനെ പിടിച്ചത് 13 വര്‍ഷത്തിന് ശേഷം

ആക്ഷനില്‍ പങ്കെടുക്കുന്നവരെ വിദഗ്ധമായി ഒളിപ്പിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് രീതിയുടെ മറ്റൊരു ഉദാഹരണമാണ് തൊടുപുഴയിലെ ജോസഫ് മാഷ്ടെ കൈവെട്ടിയ കേസിലെ‍ പ്രതി സവാദിന്റെ സവിശേഷമായ ഒളിവിലിരിക്കല്‍ രീതി. 2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ച്[3] തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായിരുന്ന ടി.ജെ. ജോസഫിൻറെ വലത് കൈപ്പത്തി, മതനിന്ദയെന്ന കുറ്റം ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ പ്രവർത്തകർ വെട്ടിമാറ്റുകയുണ്ടായി.

ഭാര്യക്കും, മാതാവിനും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിർമലമാതാ പള്ളിയിൽനിന്ന് പരിശുദ്ധ കുർബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു അദ്ദേഹത്തിനു നേരേയുള്ള തീവ്രവാദികളുടെ ഈ നീചമായ ആക്രമണം. ഈ സംഘത്തിലെ ഒരാൾ മഴു ഉപയോഗിച്ച് പ്രൊഫസറുടെ വാഹനത്തിന്റെ ഗ്ലാസ് തകർക്കുകയായിരുന്നു. വാനിൽനിന്ന് അദ്ദേഹത്തെ വലിച്ചിറക്കുകയും റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി സംഘത്തിലെ മറ്റു രണ്ടുപേർ ചേർന്ന് അധ്യാപകൻറെ കൈപ്പത്തി റോഡിൽ അമർത്തിപ്പിടിച്ചപ്പോൾ ഒന്നാം പ്രതിയായ സവാദ് കയ്യിൽ കരിതിയിരുന്നു മഴു ഉപയോഗിച്ച് കൈക്കുഴയ്‌ക്ക് വെട്ടുകയും ഒറ്റ വെട്ടിന് അറ്റുപോയ കൈപ്പത്തി സമീപത്തെ പറമ്പിലേയ്‌ക്ക് വലിച്ചെറിയുകയും ചെയ്തു. അധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന്‌ ആരോപിച്ചായിരുന്നു ഈ ആക്രമണം.

കേസിലെ ഒരു മുഖ്യ പ്രതിയും പോപ്പുലർ ഫ്രണ്ട് ഭീകരനുമായിരുന്ന സവാദിനെ 13 വർഷങ്ങൾക്ക് ശേഷം മാത്രമാണ് 2024 ൽ കണ്ണൂരിലെ മട്ടന്നൂരിൽവച്ച് എന്‍ഐഎയ്‌ക്ക് പിടികൂടാന്‍ കഴിഞ്ഞത്. ഒളിവിൽ പോയ സവാദ് പിന്നീട് വിവാഹം കഴിച്ച് മട്ടന്നൂർ ബേരകത്തെ ഒരു വാടകവീട്ടിൽ പേരുമാറ്റി താമസിക്കുകയായിരുന്നു. ഇവിടെ ആശാരിപ്പണിയെടുത്ത് ജീവിക്കുകയായിരുന്നു. ഒളിവിൽ പോകുന്ന സമയത്ത് തെളിവുകൾ നശിപ്പിക്കുന്നതിനായി അദ്ധ്യാപകന്റെ കൈ വെട്ടാൻ ഉപയോ​ഗിച്ച മഴുവും സവാദ് ഒപ്പം കൊണ്ടുപോയിരുന്നു.

 

 

Tags: murderNIAJoseph masterpolitical murderSeditionAmbur Biriyani hotelKodaikkanal Ambur Biriyani hotelhand chopping casePMK Ramalingam murder
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

India

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

News

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

Kerala

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

Kerala

പി എ മുഹമ്മദ് റിയാസിന് കൈക്കൂലി കിട്ടിയത് 20.5 കോടിരൂപ; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക് എത്തിച്ചു: ഇഡിയുടെ ഞെട്ടിക്കുന്ന കത്ത് പുറത്ത്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.