Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാളയം ശ്രീ ശക്തിവിനായക ക്ഷേത്രത്തിന്റെ 83 സെന്റ് കയ്യേറി; ഇപ്പോഴുള്ളത് വെറും 9 സെൻ്റ്, പ്രദക്ഷിണത്തിന് പോലും സ്ഥലമില്ല

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Oct 13, 2025, 10:51 am IST
in Thiruvananthapuram, Kerala
1)ക്ഷേത്ര ഗോപുരം പുതുക്കിപ്പണിയുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്ര നട, 2)പാളയം ശ്രീശക്തി മഹാഗണപതി ക്ഷേത്രം

1)ക്ഷേത്ര ഗോപുരം പുതുക്കിപ്പണിയുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്ര നട, 2)പാളയം ശ്രീശക്തി മഹാഗണപതി ക്ഷേത്രം

തിരുവനന്തപുരം: പാളയം ശ്രീ ശക്തിവിനായക ക്ഷേത്രത്തിന് രേഖകളിലുള്ളത് 92 സെന്റ്. ഇപ്പോഴുള്ളത് 9 സെൻ്റ്. വിശ്വാസികള്‍ക്ക് ക്ഷേത്രത്തിനകത്ത് പ്രദക്ഷിണത്തിനും ചടങ്ങുകള്‍ക്കും ആവശ്യത്തിന് സ്ഥലമില്ല. ഹിന്ദുവിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ച് ക്ഷേത്രത്തോട് ചേര്‍ന്നുകിടന്ന 83 സെന്റ് ഭൂമി കയ്യൂക്കുള്ളവര്‍ കയ്യേറി. കണ്ണടച്ച് ദേവസ്വംബോര്‍ഡും സര്‍ക്കാരും. നഷ്ടമായ വസ്തു കണ്ടെടുക്കണമെന്ന ഭക്തരുടെ ആവശ്യത്തോട് മുഖം തിരിക്കുന്നു. കയ്യേറിയ വസ്തു ഇഷ്ടക്കാര്‍ക്ക് അധികൃതര്‍ പതിച്ചുനല്‍കി. റോഡുവികസനത്തിന് പോയതൊഴികെ ബാക്കി കയ്യടക്കിവച്ചിരിക്കുന്നത് മറ്റുമതസ്ഥര്‍. ഭൂമി അളന്നു തിട്ടപ്പെടുത്താനോ നഷ്ടമായത് കണ്ടെടുക്കാനോ നാളിതുവരെ നടപടിയില്ല. ക്ഷേത്രം അവഗണനയുടെ പടുകുഴിയില്‍. ജനം ടിവി ചെയര്‍മാനും വ്യവസായ പ്രമുഖനുമായ ചെങ്കല്‍ രാജശേഖരന്‍ നായര്‍ അടുത്തകാലത്ത് ഗോപുരം പുനര്‍നിര്‍മിച്ചതുമാത്രമാണ് അല്പമെങ്കിലും ആശ്വാസം.

തലയുയര്‍ത്തി നില്‍ക്കുന്ന മറ്റ് ആരാധനാലയങ്ങള്‍ക്ക് ചോട്ടില്‍ മുസ്ലീം പള്ളിയുടെ മതിലിനോട് ഞെരുങ്ങി ഇത്തിരിപ്പോന്ന സ്ഥലത്ത് വീര്‍പ്പുമുട്ടുന്ന അവസ്ഥയിലാണ് ക്ഷേത്രത്തിന്റെ നിലനില്‍പ്പ്. ക്ഷേത്രത്തോടുള്ള അവഗണന മാറ്റുന്നതിനും ക്ഷേത്രം പുനര്‍നിര്‍മിക്കാനുമായി സ്വാമി സത്യാനന്ദസരസ്വതിയുടെ നേതൃത്വത്തില്‍ വലിയൊരു മുന്നേറ്റം നടന്നുവെങ്കിലും ഇഷ്ടക്കാരുടെ സ്വത്ത് നഷ്ടമാകുമെന്ന പരിഭ്രാന്തിയാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ദേവസ്വം ബോര്‍ഡ് തടയിടുകയായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ട വര്‍മ്മയുടെ കാലശേഷം കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവായി സ്ഥാനമേറ്റപ്പോള്‍ പദ്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തെക്ക് തലസ്ഥാനം മാറ്റി. അക്കാലത്ത് ട്രാവന്‍കൂര്‍ നായര്‍ ബ്രിഗേഡിയറില്‍പ്പെട്ട പട്ടാളക്കാരും കുതിരപ്പട്ടാളക്കാരും തങ്ങള്‍ ആരാധിച്ചിരുന്ന രണ്ടു ഗണപതി വിഗ്രഹങ്ങളും ഒരു ഹനുമാന്‍ വിഗ്രഹവും കൂടെ കൊണ്ടു വന്നു. അതിലൊന്നാണ് ഇന്നത്തെ പഴവങ്ങാടി ക്ഷേത്രത്തില്‍ ഉള്ള വിഗ്രഹം. പഴവങ്ങാടി ക്ഷേത്രം ഇപ്പോഴും പാങ്ങോട് പട്ടാളക്യാമ്പിന്റെ ഉടമസ്ഥയിലും സംരക്ഷണത്തിലുമാണ്. രണ്ടാമത്തേത് അന്ന് പട്ടാളക്കാര്‍ തമ്പടിച്ചിരുന്ന പാളയത്തും പ്രതിഷ്ഠിച്ചു.

അതാണഇപ്പോഴത്തെ ശ്രീശക്തി വിനായക ക്ഷേത്രം. ഇത് ദേവസ്വംബോര്‍ഡിന്റെ കൈവശം വന്നുചേര്‍ന്നതിനുശേഷമാണ് ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെട്ടത്.
ഹനുമാന്‍ വിഗ്രഹം ഇപ്പോഴത്തെ നിയമസഭാ മന്ദിരത്തിന്റെ അടുത്താണ് പ്രതിഷ്ഠിച്ചത്. അതാണ് ഒടിസി(ഓഫീസേഴ്‌സ് ട്രെയിംഗ് ക്യാമ്പ്) ഹനുമാന്‍ ക്ഷേത്രം. 1814 ല്‍ സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് പാളയത്ത് ഒരു മുസ്ലീം പള്ളി ഉയരുന്നത്. പട്ടാള പള്ളി എന്നറിയപ്പെട്ടിരുന്ന ആ പള്ളിയാണ് ഇന്നത്തെ പാളയം ജുമാ മസ്ജിദ്. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് തൊട്ടടുത്ത് തന്നെ ഒരു ക്രിസ്ത്യന്‍ പള്ളി പണിതത്. അതാണ് ഇന്ന് കാണുന്ന സെന്റ് ജോസഫ്‌സ് പള്ളി. തുടക്കത്തില്‍ ഇതെല്ലാം ചെറിയ ആരാധനാലയങ്ങളായിരുന്നെങ്കിലും പില്‍ക്കാലത്ത് ക്രിസ്ത്യന്‍പള്ളിയും ജുമാമസ്ജിദും ഭരണസമിതികള്‍ പുതിക്കിപ്പണിത് വലുപ്പം കൂട്ടിയപ്പോള്‍ ഹിന്ദുക്ഷേത്രം ഭരിച്ചിരുന്ന ദേവസ്വംബോര്‍ഡാകട്ടെ ക്ഷേത്രത്തിന്റെ നാശത്തിന് ചരടുവലിക്കുകയായിരുന്നു.

Tags: DevoteesDevaswom BoardThiruvananthapuramritualsPalayam Sree Shakthi Vinayaka Temple92 cents (recorded land)9 cents (current area)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.