കൊട്ടാരക്കര: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ്് സർക്കാരിന്റെ ഭരണത്തിൽ ക്ഷേത്രങ്ങളെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ഏത് വിശ്വാസിയേയും ഞെട്ടിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളകളുടെ കൂടുതൽ ചുരുളുകൾ അഴിഞ്ഞുകൊണ്ടിരിക്കെ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിന്നുള്ള വാർത്തകൾ വിശ്വാസികളെ രോഷാകുലരാക്കുക മാത്രമല്ല, കടുത്ത പ്രതിഷേധത്തിംലേക്ക് അവരെ തള്ളിവിടുന്നതുമാകുന്നു.
പ്രസിദ്ധമായ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പവിത്രമായ കരി പ്രസാദവും ചന്ദനവും നിർമ്മിക്കുന്നത് സ്വകാര്യ വ്യക്തിയുടെ വീട്ടിലാണെന്ന് തെളിയുന്നു. മാത്രമല്ല, ഏറ്റവും വൃത്തിഹീനമായ സാഹചര്യത്തിൽ ദേവസ്വം ബോർഡിന്റെയോ ക്ഷേത്ര നടത്തിപ്പു സംവിധാനത്തിന്റെയോ ഔദ്യോഗിക നിയന്ത്രണമില്ലാതെയലാണ് ഈ വ്യാജ-രഹസ്യഎ ഇടപാടുകൾ. ക്ഷേത്രത്തോട് ചേർന്ന ശുദധവും പവിത്രവുമായ തിടപ്പള്ളിയിൽ നിർമ്മിക്കേണ്ട പ്രസാദമാണ് തൊട്ടടുത്ത വാടക വീട്ടിൽ വൃത്തിഹീനമായ സാഹചര്യത്തിൽ നിർമ്മിക്കുന്നതായി കണ്ടെത്തിയത്. വൃത്തിഹീനമായ ശുചിമുറിക്ക് സമീപം ക്ഷേത്രത്തിൽ പ്രസാദം വിതരണം ചെയ്യുന്ന ഇല കൂട്ടിയിട്ടിരിക്കുന്നു. ഈ രഹസ്യ ‘നിർമ്മാണശാല’യിൽനിന്ന് നൂറുകണക്കിനാണ് മദ്യക്കുപ്പികളും മറ്റും കണ്ടെത്തിയത്.
ബിജെപി-ഹിന്ദു ഐക്യവേദി – പ്രവർത്തകരാണ് വിവരം പുറത്തുകൊണ്ടുവന്നത്. സംഭവസ്ഥലത്തെത്തിയ ദേവസ്വം അസി. കമ്മീഷണറെ പ്രവർത്തകർ തടഞ്ഞുവച്ചിരുന്നു.
കൊട്ടാരക്കര ദേവസ്വം ഓഫീസിലേക്ക് ബിജെപി- ഹിന്ദു ഐക്യവേദി പ്രതിഷേധ മാർച്ച് നടത്തി.
ക്ഷേത്രം കേന്ദ്രീകരിച്ച് നടക്കുന്ന ആചാര-അനുഷ്ഠാന വിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുമ്പേ പരാതി ഉയർത്തിയിട്ടുള്ളതാണ്. ഭക്തർക്ക് കൃത്യമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി- ഹിന്ദു ഐക്യവേദി പ്രവർത്തകർ വാടക വീട്ടിൽ പരിശോധനയ്‌ക്ക് എത്തിയത്. അപ്പോൾ വീട്ടിലുണ്ടായിരുന്ന ഇതര സംസ്ഥാന സംസ്ഥാന തൊഴിലാളികൾ മുറിപൂട്ടി ഓടി. തുടർന്ന് പൊലീസ് സഹായത്തിലാണ് മുറി തുറന്ന് പരിശോധിച്ചത്. ക്ഷേത്രത്തിൽ നടത്തുന്ന ഗണപതി ഹോമത്തിൽ നിന്ന് ലഭിക്കുന്ന കരിപ്രസാദം കൂടുതലായി ആവശ്യമാണെങ്കിൽ തിടപ്പള്ളിയിലാണ് തയ്യാറാക്കേണ്ടത്. ദർഭപ്പുല്ല് പോലുള്ള ഹോമദ്രവ്യങ്ങൾ കരിച്ചാണ് ഇവയുണ്ടാക്കേണ്ടത്. എന്നാൽ ഉപയോഗ ശൂന്യമായ വാഴയില കത്തിച്ചാണ് ഇവിടെ തയ്യാറാക്കിയിരുന്നത്. മാത്രമല്ല ക്ഷേത്രത്തിൽ വിതരണം ചെയ്യാനായി ഇവിടെയുണ്ടാക്കിയ ചന്ദനവും ഇത്തരത്തിൽ വ്യാജമായി നിർമ്മിക്കുന്നതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ക്ഷേത്രത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇത് ആദ്യ സംഭവമല്ല. എന്നാൽ ഇത്രമാത്രം വിപുലമായി, ആസൂത്രിതമായി ക്ഷേത്രാചാരങ്ങൾ പരസ്യമായി ലംഘിച്ച് നടത്തുന്ന തട്ടിപ്പ് ആദ്യമാണ് പുറത്തുവരുന്നത്. ഇതിനെല്ലാം ഉന്നത തലത്തിലുള്ളവരും ദേവസ്വം ബോർഡ് അധികൃയതരും സർക്കാർസംവിധാനത്തിലുള്ളവരും കൂട്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആദ്യമാണ്. ക്ഷേത്ര മുതൽ കൊള്ളയടിക്കുക മാത്രമല്ല, ക്ഷേത്ര ആചാരങ്ങൾ ലംഘിച്ച് വിശ്വാസികളെ വെല്ലുവിളിക്കുകകൂടിയാണ് ഈ നടപടികളിലൂടെ എന്നാണ് വ്യക്തമാകുന്നത്.
















