കോട്ടയം: മണർകാട് സ്വദേശിനിയെ കബളിപ്പിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത് യുവതിക്കൊപ്പം ഒളിവിൽ കഴിഞ്ഞ പാസ്റ്റർ അറസ്റ്റിൽ. കോട്ടയം നാട്ടകം മുളങ്കുഴ ജോസ് ആർക്കേഡിൽ പാസ്റ്റർ ‘നമ്പൂതിരി’ എന്ന് വിളിക്കുന്ന ടി പി ഹരിപ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്.
2023 മുതൽ ഇയാൾ കോട്ടയം മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രാർത്ഥനാ സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ നിരവധിപേരുടെ പണവും സ്വർണ ഉരുപ്പടികളും തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.
മണർകാട് സ്വദേശിനിയുടെ പണവും സ്വർണവും തട്ടയെടുത്തശേഷം കോട്ടയം കുറുമ്പനാടം സ്വദേശിനിയായ യുവതിക്കൊപ്പം എട്ടുമാസമായി തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിലും ഒളിവിൽ കഴിയുകയായിരുന്നു.കൊല്ലം കപ്പലണ്ടിമുക്കിലെ ഫ്ലാറ്റിൽനിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
















