Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്വര്‍ണക്കൊള്ള തെളിയിക്കാന്‍ കോടതിക്കേ കഴിയൂ

ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള സമഗ്രമായ അന്വേഷണം നടന്നാല്‍ ഇപ്പോഴത്തെ ആരോപണ വിധേയര്‍ കുടുങ്ങും എന്ന കാര്യത്തില്‍ സംശയമില്ല. 2019 നു മുന്‍പും പിന്‍പുമുള്ള ദ്വാരപാലക സ്വര്‍ണ്ണപ്പാളിയുടെ ചിത്രങ്ങളടക്കം ഒത്തുനോക്കാന്‍ ദേവസ്വം വിജിലന്‍സിന് കോടതി അനുമതി നല്‍കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2025, 04:02 pm IST
in Editorial, Vicharam

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഹൈക്കോടതിയുടെ തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഇടതു സര്‍ക്കാരിന്റെയും കാപട്യവും കള്ളക്കളികളും പൊളിക്കാന്‍ പോന്നതാണ്. സ്വര്‍ണ്ണപ്പാളി കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. സ്വര്‍ണ്ണപ്പാളി ഒരു സുപ്രഭാതത്തില്‍ ചെമ്പായി മാറിയത് തട്ടിപ്പിലേക്ക് കൃത്യമായി വിരല്‍ചൂണ്ടുന്നതാണെന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. സ്വര്‍ണ്ണക്കടത്തല്ല, സ്വര്‍ണ്ണക്കവര്‍ച്ച തന്നെ ശബരിമലയില്‍ നടന്നിട്ടുള്ളതായി കോടതി കരുതുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ദ്വാരപാലക ശില്‍പ്പത്തിലും മറ്റും സ്വര്‍ണം പൂശിയതിന്റെ രേഖകള്‍ ഒന്നും ദേവസ്വം ബോര്‍ഡിന്റെ കയ്യില്‍ ഇല്ലാത്തത് ഇക്കാര്യത്തില്‍ വലിയ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവാണ്. ഇതിനോടകം പുറത്തുവന്നിട്ടുള്ള വിവരങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരന്‍ അഭിപ്രായപ്പെട്ടതുപോലെ, പിണറായി ഭരണത്തില്‍ ശബരിമലയിലെ സ്വര്‍ണ്ണം കടത്തുന്നതിലും കേരളം ഒന്നാമതാണ്.

കോടതി പ്രഖ്യാപിച്ച അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു, നിയമസഭയില്‍ ഏതു ചര്‍ച്ചയ്‌ക്കും തയ്യാറാണ് എന്നൊക്കെ സിപിഎമ്മും സര്‍ക്കാരും ദേവസ്വം ബോര്‍ഡിലെ മുന്‍പത്തെയും ഇപ്പോഴത്തെയും പാര്‍ട്ടി പ്രതിനിധികളും പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെയാണ് കോടതി നിയോഗിച്ചിട്ടുള്ളത്. തല്‍ക്കാലം അന്വേഷണത്തെ സ്വാഗതം ചെയ്യുക. പിന്നീട് അധികാരം ഉപയോഗിച്ച് അട്ടിമറിക്കുക. ഇതാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഉള്ളിലിരിപ്പ്. ഏത് അന്വേഷണത്തെയും അട്ടിമറിക്കാന്‍ വൈദഗ്ധ്യമുള്ളയാളാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനുമുന്‍പ് പലവട്ടം തെളിയിച്ചിട്ടുള്ളതാണല്ലോ. ശബരിമലയിലെ സ്വര്‍ണ്ണക്കടത്തിന്റെ കാര്യത്തിലും മുഖ്യമന്ത്രിക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിട്ടുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സിപിഎമ്മുമായും പിണറായി വിജയനുമായും ബന്ധമുണ്ട്. പിണറായി എന്ന മുഖ്യ അവതാരത്തെ ചുറ്റിപ്പറ്റിയാണ് പോറ്റിയെപ്പോലുള്ള അംശാവതാരങ്ങള്‍ ഭരണത്തിന്റെ തണലില്‍ വിലസുന്നത്. പോറ്റിക്ക് മാത്രമായി ഇങ്ങനെയൊരു തട്ടിപ്പ് നടത്താനാവുമെന്ന് ആരും കരുതുന്നില്ല.

ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള സമഗ്രമായ അന്വേഷണം നടന്നാല്‍ ഇപ്പോഴത്തെ ആരോപണ വിധേയര്‍ കുടുങ്ങും എന്ന കാര്യത്തില്‍ സംശയമില്ല. 2019 നു മുന്‍പും പിന്‍പുമുള്ള ദ്വാരപാലക സ്വര്‍ണ്ണപ്പാളിയുടെ ചിത്രങ്ങളടക്കം ഒത്തുനോക്കാന്‍ ദേവസ്വം വിജിലന്‍സിന് കോടതി അനുമതി നല്‍കിയിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോങ് റൂമില്‍ മുദ്രവച്ച് സൂക്ഷിച്ചിട്ടുള്ള ദ്വാരപാലക പാളികള്‍ പരിശോധിക്കാനും അനുമതി നല്‍കിയിട്ടുള്ളത് ശ്രദ്ധേയമാണ്. തട്ടിപ്പിന്റെ സ്വഭാവവും വ്യാപ്തിയും ഇതുവഴി പുറത്തുവരും. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം ഏതെങ്കിലുമൊരു സംഭവത്തില്‍ മാത്രമായി ഒതുങ്ങാന്‍ പാടില്ല. സിപിഎം- കോണ്‍ഗ്രസ് ഭരണകാലത്ത് വര്‍ഷങ്ങളായി ശബരിമലയില്‍ പകല്‍കൊള്ള നടന്നുകൊണ്ടിരിക്കുകയാണ്. ദ്വാരപാലക ശില്‍പ്പത്തിലും മറ്റും സ്വര്‍ണ്ണം പൂശാന്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം മുഴുവന്‍ ഉപയോഗിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ബാക്കി സ്വര്‍ണം എന്തു ചെയ്തു? പതിനെട്ടാം പടി സ്വര്‍ണം പൂശുന്ന കാര്യത്തിലും ലഭിച്ച സ്വര്‍ണ്ണം മുഴുവനായി ഇതിന് ഉപയോഗിച്ചോ? ഈ ചോദ്യങ്ങള്‍ക്കൊക്കെ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലൂടെ ഉത്തരം കണ്ടെത്തണം. എങ്കില്‍ മാത്രമേ ശബരിമലയിലെ സ്വര്‍ണക്കടത്തിന്റെയും സ്വര്‍ണക്കവര്‍ച്ചയുടെയും യഥാര്‍ത്ഥ ചിത്രം വെളിപ്പെടുകയുള്ളൂ.

കോടതിയെ കബളിപ്പിക്കാന്‍ പിണറായി സര്‍ക്കാരിന് പ്രത്യേക മിടുക്കുണ്ട്. അയ്യപ്പ ഭക്ത സംഗമത്തിന് കോടതിയുടെ വിലക്ക് മറികടന്ന് ദേവസ്വത്തിന്റെ പണം ചെലവഴിച്ചതിലൂടെ അത് കണ്ടതാണല്ലോ. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാന്‍ ആരെ വേണമെങ്കിലും വിലക്കെടുക്കും. ഹൈക്കോടതി അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമേ അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോകൂ. ഇങ്ങനെ സംഭവിക്കട്ടെയെന്നാണ് ഭക്തരുടെ പ്രാര്‍ത്ഥന.

Tags: SABARIMALAGold smuggleAllegations against Devaswom Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

Kerala

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.