ന്യൂദൽഹി : പാക് അധിനിവേശ കശ്മീർ (പിഒകെ) ഇന്ത്യയുടെ ഭാഗമാണെന്നും അത് തിരികെപ്പിടിക്കണമെന്നും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് . സത്‌നയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ഈ പ്രസ്താവന വലിയ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്.
“നിരവധി സിന്ധി സഹോദരന്മാർ ഇവിടെ ഇരിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അവർ പാകിസ്ഥാനിലേക്ക് പോയിട്ടില്ല; അവർ അവിഭക്ത ഇന്ത്യയുടേതായിരുന്നു. സാഹചര്യങ്ങൾ ഞങ്ങളെ ഈ വീട്ടിലേക്ക് നിർബന്ധിച്ചു, പക്ഷേ ആ വീടും ഈ വീടും വ്യത്യസ്തമല്ല. ഇന്ത്യ മുഴുവൻ ഒരു വീടാണ്; ഞങ്ങളുടെ വീട്ടിലെ ഒരു മുറി മാത്രമേ ആരോ കൈവശപ്പെടുത്തിയിട്ടുള്ളൂ. എന്റെ മേശ, കസേര, വസ്ത്രങ്ങൾ എന്നിവ അവിടെ സൂക്ഷിച്ചിരുന്നു. ഇനി ആ മുറി തിരികെ എടുക്കേണ്ട സമയം വരും” മോഹൻ ഭാഗവത് പറഞ്ഞു.
പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ജനങ്ങൾ പാക് ഭരണത്തിനെതിരെ പ്രതിഷേധം ആരംഭിച്ച സമയത്താണ് ഭഗവതിന്റെ പ്രസ്താവന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, സാമ്പത്തിക മാറ്റങ്ങളിം രാഷ്‌ട്രീയ പരിഷ്കാരങ്ങളും ആവശ്യപ്പെട്ട് ആയിരക്കണക്കിന് തദ്ദേശവാസികൾ അവാമി ആക്ഷൻ കമ്മിറ്റി (എഎസി) യുടെ ബാനറിൽ തെരുവിലിറങ്ങിയിരുന്നു.
















