സീതാപുർ (യുപി): ‘ഐ ലവ് മൊഹമ്മദ്’ നിർബന്ധിച്ച് സ്‌കൂളിൽ കുട്ടികളെ കൊണ്ട് എഴുതിപ്പിച്ച സംഭവം പലയിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തിൽ കർശന നടപടികൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. പുസ്തകവും പേനയും പിടിക്കേണ്ട കൊച്ചുകുട്ടികളുടെ കൈയിൽ അപകടം പിടിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ കർശനമായി നേരിടുമെന്നാണ് പ്രഖ്യാപനം.
നബിദിന ഘോഷയാത്രയിൽ മുമ്പ് ഉണ്ടാകാത്തവിധം ‘ഐ ല്‌വ് മൊഹമ്മദ്’ എന്ന പോസ്റ്ററും ബാനറും ബോർഡും മറ്റും ചിലർ ഉപയോഗിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഐ ലവ് മൊഹമ്മദ് ചിലർ സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്.
ഉത്തർപ്രദേശിലെ സീതാപുരിലെ മഹ്‌മൂദാബാദിലെ ബൻവീർപൂരിലുള്ള അമർ ബാപ്പു ശിക്ഷാ നികേതൻ സ്‌കൂളിൽ ഹിന്ദു വിദ്യാർത്ഥികളെ ചാർട്ടിൽ ‘ഐ ലവ് മുഹമ്മദ്’ എന്ന് എഴുതാൻ നിർബന്ധിച്ചു. അത് പ്രദർശിപ്പിച്ചുള്ള ചിത്രങ്ങളും പ്രചരിപ്പിച്ചു. ഇതാണ് തുടക്കം. സംഭവം ജില്ലയിൽ ചർച്ചാ വിഷയമായി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു, വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തി. സ്‌കൂളിൽ ‘ഐ ലവ് മുഹമ്മദ്’ എന്ന് എഴുതാൻ നിർബന്ധിച്ചതായി മാതാപിതാക്കളോട് കുട്ടികൾ പറഞ്ഞു. ഇതേത്തുടർന്നുണ്ടായ പ്രതിഷേധം ചിലർ ചെറുത്തു. പോലീസ് സംഘർഷം ഒഴിവാക്കാൻ ഇടപെട്ടപ്പോൾ പോലീസിനെ സംഘടിതമായി ആക്രമിച്ചു. ചില ആരാധനാലയങ്ങളും മദ്രസകളും കേന്ദ്രീകരിച്ചായിരുന്നു ആൾക്കൂട്ടത്തിന്റെ ആക്രമണം. തുർന്ന് ഐ ലവ് മൊഹമ്മദ് എന്ന വലിയ ബാനർ പിടിച്ച് നഗരത്തിൽ പലയിടങ്ങളിലും പ്രകനങ്ങൾ നടന്നു.
മഹ്‌മൂദാബാദിലെ ബൻവീർപൂരിലുള്ള അമർ ബാപ്പു ശിക്ഷ നികേതൻ സ്‌കൂൾ സ്‌കൂൾ മാനേജർ ഷൗക്കത്ത് അൻസാരിയാണ്. ഇയാളുടെ നിർദ്ദേശപ്രകാരം, പ്രിൻസിപ്പൽ സന്തോഷ് കുമാർ ‘ഐ ലവ് മൊഹമ്മദ്’ എന്ന മുദ്രാവാക്യമെഴുതുന്ന ചാർട്ട് മത്സരം സംഘടിപ്പിച്ചു.
ചാർട്ടുകൾ അധ്യാപകർ കൃത്യമായി പരിശോധിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും മാർക്കിടുകയും ചെയ്തു. സ്‌കൂൾ വിട്ടുവീട്ടിൽ ചെന്ന മറ്റു മത വിഭാഗത്തിലുള്ള വിദ്യാർത്ഥികൾ വീട്ടുകാരെ കാര്യങ്ങൾ ധരിപ്പിച്ചു. വീട്ടുകാർ പോലീസിൽ പരാതി നൽകി.
വിവരം പുറത്തറിഞ്ഞതോടെ പ്രതിഷേധം പടർന്നു, മാതാപിതാക്കൾ സ്‌കൂളിലെത്തി. സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്തു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, പോലീസ് സ്‌കൂളിലെത്തി അന്വേഷണം ആരംഭിച്ചു, വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തി.
ഉത്തർപ്രദേശിലെ കാൺപൂരിൽ, ബറാവാഫാത്ത് ഘോഷയാത്രയ്‌ക്കിടെ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ഒരു ബോർഡ് സ്ഥാപിച്ചു. ചില ഹിന്ദു സംഘടനകൾ ഇതിനെ പുതിയ പരിഷ്‌കാരം എന്ന് വിളിച്ച് പ്രതിഷേധിച്ചു, എതിർകക്ഷികൾ തടസംചെയ്തു. തുടർന്ന് ആൾക്കൂട്ടം പോലീസുമായി ഏറ്റുമുട്ടി.
ബറേലിയിൽ, മൗലാന തൗഖീർ റാസയുടെ ‘ഐ ലവ് മുഹമ്മദ്’ കാമ്പെയ്നിനെ പിന്തുണച്ച് നടത്തിയ പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധങ്ങളും സംഘർഷങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഉത്തർപ്രദേശിലെ അന്നൗൺ, കാസ്ഗഞ്ച്, ഷാജഹാൻപൂർ, കൗശാമ്പി തുടങ്ങിയ ജില്ലകളിലും ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകൾ/ഘോഷയാത്രകൾ സംബന്ധിച്ച് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ കാശിപൂരിൽ, ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകൾ ഉൾപ്പെടെയുള്ള അനധികൃത ഘോഷയാത്ര നീക്കം ചെയ്തു, പോലീസ് ഇടപെട്ടു.
ഗാസിയാബാദിൽ, മാലിക് നഗർ കോളനിയിൽ ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകൾ ഒട്ടിച്ചതിനെച്ചൊല്ലി ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടു. പോലീസിന് ഇടപെടേണ്ടി വന്നു.
















