ലഖ്‌നൗ: നേപ്പാളിലെ രാഷ്‌ട്രീയ അശാന്തിയുടെ പശ്ചാത്തലത്തിൽ, സമാനമായ പ്രക്ഷോഭം ഭാരതത്തിലും വേണമെന്ന് സൂചിപ്പിച്ച് സാമൂഹ്യ മാധ്യമത്തിൽ എഴുതിയ സമാജ്വാദി പാർട്ടി നേതാവ് വിവാദത്തിൽ. എസ്പി നേതാവ് ഐ.പി. സിംഗാണ് എക്‌സിൽ ഇങ്ങനെ എഴുതിയത്: ”കുട്ടികൾ നീങ്ങുന്ന ദിശയിലേക്കാണ് ലോകം നീങ്ങുന്നത്”, ്എന്നാണ് ട്വീറ്റിൽ സിങ് അവകാശപ്പെട്ടത്. നേപ്പാളിലെ അക്രമാസക്തമായ പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട്, സ്വേച്ഛാധിപത്യം അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് എസ്.പി. നേതാവ് കുറിച്ചു. നേപ്പാൾ പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട്, 73 കാരനായ വ്യക്തി അധികാരം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല” എന്ന് സിംഗ് എഴുതി.
സിംഗിന്റെ അഭിപ്രായം വിവാദമായി. ഇതോടെ സമാജ് വാദി പാർട്ടിയും സിംഗിനെ തള്ളിയിരിക്കുകയാണ്.
ഭാരതത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ നേപ്പാൾ സംഭവത്തോടുള്ള പ്രതികരണം അക്രമത്തെ അനുകൂലിച്ച്, ജനാധിപത്യ സംവിധാനത്തിന് വിരുദ്ധമായ തരത്തിൽ ആകുന്നുണ്ടോ എന്ന് സംസ്ഥാന സർക്കാരുകൾ നിരീക്ഷിക്കുന്നുണ്ട്.
കെ.പി. ശർമ്മ ഒലി സർക്കാർ രാജ്യത്ത് 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ചതിന് ശേഷമാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളും കുപ്രാചരണങ്ങളും ശക്തമായതിനെ തുടർന്നാണ് സാമൂഹ്യ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടിവന്നതെന്ന് നേപ്പാൾ സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിരുന്നു.
ബംഗ്ലാദേശിൽ ജനക്കൂട്ടം ഷെയ്‌ക് ഹസീനാ സർക്കാരിനെതിരേ പ്രക്ഷോഭം നടത്തിയത് 2024 ജൂലൈ മാസത്തിലായിരുന്നു. അന്ന് അവിടെ 1400 പേർ കൊല്ലപ്പെട്ടതായാണ് ധാക്കാ ട്രബ്യൂൺ പത്രം അവസാനം റിപ്പോർട്ട് ചെയ്ത്. വിവിധ ഏജൻസികൾ നടത്തിയ അന്വേഷണത്തിലും പഠനത്തിലും നൂറുകണക്കിന്‌പേർ കൊല്ലപ്പെട്ടതിന്റെ കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ ഒരു വർഷം ആയപ്പോഴാണ് ഭാരതത്തിന്റെ അയൽ രാജ്യമയ നേപ്പാളിൽ ജനപ്രക്ഷോഭം നടക്കുന്നത്. അന്താരാഷ്‌ട്ര തലത്തിൽ ചില രാഷ്‌ട്രീയ നിരീക്ഷകർ ഈ സംഭവങ്ങൾക്കു തമ്മിൽ ബന്ധം അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
















