Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായി സര്‍ക്കാരിന്റെ പട്ടികജാതി വഞ്ചന

പട്ടികജാതി വഞ്ചന പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ മുഖമുദ്രയാണ്. അര്‍ഹതപ്പെട്ട അനുകൂല്യങ്ങള്‍ പലതും ഇവര്‍ക്ക് നല്‍കുന്നില്ലെന്നു മാത്രമല്ല, അധികൃതരുമായി ഒത്തുകളിച്ച് സിപിഎമ്മുകാര്‍ ഈ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 01:22 pm IST
in Editorial, Vicharam

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നാലുഗ്രാം തൂക്കമുള്ള സ്വര്‍ണമെഡല്‍ നല്‍കുന്നത് ഇടതുമുന്നണി സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നു. അഞ്ചുവര്‍ഷമായി ഈ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണ മെഡല്‍ നല്‍കുന്നില്ല. അഞ്ചുവര്‍ഷത്തിനിടെ ഇരുപതിനായിരം വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ആനുകൂല്യം നിഷേധിച്ചിരിക്കുന്നത്. 2019 ലാണ് സ്വര്‍ണ്ണ മെഡല്‍ അവസാനമായി നല്‍കിയതെന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ വെളിപ്പെട്ടിരിക്കുന്നു. 2023 മുതലുള്ള ഇതു സംബന്ധിച്ച കണക്കുകള്‍ പട്ടികജാതി വികസന വകുപ്പിന്റെ ഓഫീസില്‍ ഇല്ലെന്നാണ് അറിയുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പട്ടികജാതി വിഭാഗത്തിലെ പ്രതിഭകള്‍ക്ക് നല്‍കേണ്ട പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും തടഞ്ഞു വച്ചിരിക്കുകയാണ്. 2019 മുതല്‍ ഇത് നല്‍കുന്നില്ലെന്നു മാത്രമല്ല, അതിനുശേഷം അപേക്ഷ പോലും പട്ടികജാതി വികസന വകുപ്പ് സ്വീകരിക്കുന്നില്ല.

വില കൂടിയതിനാലാണ് സ്വര്‍ണ്ണ മെഡല്‍ നല്‍കല്‍ തടസപ്പെട്ടിരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ല. മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കാനും, മന്ത്രിമാര്‍ക്ക് ആഡംബര വാഹനങ്ങള്‍ വാങ്ങാനും, മന്ത്രിമാര്‍ക്കും പരിവാരങ്ങള്‍ക്കും അനാവശ്യ വിദേശയാത്രകള്‍ നടത്താനും, സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ നടത്താനുമൊക്കെ കോടിക്കണക്കിന് രൂപ ധൂര്‍ത്തടിക്കുന്ന സര്‍ക്കാരാണ് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ കാര്യം വരുമ്പോള്‍ പണമില്ലെന്നു പറഞ്ഞ് കൈമലര്‍ത്തുന്നത്. ഈ വിഭാഗത്തെ അവഗണിച്ചാല്‍, വഞ്ചിച്ചാല്‍ ചോദിക്കാനും പറയാനും ആരും വരില്ലെന്നു കരുതിയാണോ സര്‍ക്കാര്‍ ഇങ്ങനെ പെരുമാറുന്നത്? പട്ടികജാതി വികസന വകുപ്പിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

പട്ടികജാതി വഞ്ചന പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ മുഖമുദ്രയാണ്. അര്‍ഹതപ്പെട്ട അനുകൂല്യങ്ങള്‍ പലതും ഇവര്‍ക്ക് നല്‍കുന്നില്ലെന്നു മാത്രമല്ല, അധികൃതരുമായി ഒത്തുകളിച്ച് സിപിഎമ്മുകാര്‍ ഈ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വ്യാജ രേഖ ചമച്ച് പട്ടികജാതിക്കാരുടെ ജോലി സിപിഎമ്മുകാര്‍ തട്ടിയെടുത്തത് വലിയ വിവാദമായി. പക്ഷേ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തതായി അറിവില്ല. ഭരിക്കുന്നത് ഞങ്ങളാണെന്നും, ഇങ്ങനെയൊക്കെ ചെയ്യാന്‍ ഞങ്ങള്‍ക്ക് അധികാരം ഉണ്ടെന്നുമുള്ള ധാര്‍ഷ്ട്യമാണ് സിപിഎമ്മിനും സര്‍ക്കാരിനുമുള്ളത്. ഭരിക്കുന്നവര്‍ ഇതിനൊക്കെ ഒത്താശ ചെയ്യുന്നു.

ഐക്യ കേരളം രൂപീകരിക്കപ്പെട്ടിട്ട് ഏഴ് പതിറ്റാണ്ടായി. ഇത്രയും കാലത്തിനിടെ ആറേഴ് മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാരുകള്‍ വന്നു. എന്നിട്ടും പട്ടികജാതി വിഭാഗങ്ങളുടെ ദുരിത ജീവിതത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല. ഒരോ ജില്ലയിലുമുള്ള ഡസന്‍ കണക്കിന് പട്ടികജാതി കോളനികള്‍ ഇതിന് തെളിവാണ്. ഇടതുപക്ഷ കേരളത്തില്‍ ഇങ്ങനെയൊന്ന് ഉള്ളതായി പോലും പലരും നടിക്കാറില്ല. കേരള മോഡല്‍ വികസനത്തില്‍ ഇതുകൂടിയുണ്ട് എന്ന അപ്രിയ സത്യം തന്ത്രപൂര്‍വ്വം മൂടിവയ്‌ക്കുകയും ചെയ്യുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പട്ടികജാതി വിഭാഗങ്ങളെ നിരന്തരം വഞ്ചിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളും. എല്ലാവരെയും ഒപ്പം നിര്‍ത്തുന്നു എന്നാണല്ലോ മുഖ്യമന്ത്രി അവകാശപ്പെടുന്നത്. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അവരെ വഞ്ചിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്നു മാത്രം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു.

Tags: Left Front governmentFour-gram gold medalSSLC and Plus Two examinationsNo gold medals for five years20000 students denied benefitEducational incentiveScheduled Caste students
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ കൊടും വഞ്ചന; വിദ്യാര്‍ത്ഥികളുടെ പതിനായിരം പവന്‍ മുക്കി, അരപ്പവന്‍ മെഡലും കാത്ത് 20,000 പട്ടികജാതി വിദ്യാര്‍ത്ഥികള്‍

Kerala

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സംഗ്രാന്റ് നിഷേധിക്കുന്നു; കേന്ദ്രഫണ്ട് ചെലവഴിക്കുന്നില്ല

Kerala

പട്ടികജാതി വിദ്യാര്‍ത്ഥികളോട് ഇടതു സര്‍ക്കാര്‍ കാണിച്ചത് കൊടും ക്രൂരത: പട്ടികജാതി മോര്‍ച്ച

പുതിയ വാര്‍ത്തകള്‍

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.