Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയില്‍ മോദിക്ക് ലഭിച്ചത് ഇന്ത്യയിലെ ഒരു പ്രധാമന്ത്രിക്കും ഇതുവരെ കിട്ടാത്ത ഊഷ്മള റെഡ് കാര്‍പറ്റ് സ്വീകരണം

ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയ്‌ക്കും ഇതുവരെ കിട്ടാത്ത ഊഷ്മള സ്വീകരണമാണ് ഇക്കുറി പ്രധാനമന്ത്രി മോദിക്ക് ലഭിച്ചിരിക്കുന്നത്. തുടക്കത്തില്‍ ടിന്‍ജിയനില്‍ ചെന്നിറങ്ങുമ്പോള്‍ നല്‍കിയ റെഡ് കാര്‍പറ്റ് സ്വീകരണം മാത്രമല്ല, ഉടനീളം ഭാരതീയ സംസ്കാരത്തെ വാഴത്തുന്ന പരിപാടികള്‍ അവതരിപ്പിച്ചും എങ്ങിനെയെല്ലാം മോദിയെ സന്തോഷിപ്പിക്കാമോ അത്രയും ചെയ്യാന്‍ ചൈനയും ഷീ ജിന്‍പിങ്ങും ഇക്കുറി തയ്യാറായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 12:44 am IST
in India, World
മൂന്ന് ചൈനീസ് യുവതികള്‍ തബല, സന്തൂര്‍, സിത്താര്‍ എന്നിവയില്‍ തീര്‍ത്ത വാന്ദേമാതരം കേട്ട് മതി മറന്ന് ആസ്വദിക്കുന്ന മോദി

മൂന്ന് ചൈനീസ് യുവതികള്‍ തബല, സന്തൂര്‍, സിത്താര്‍ എന്നിവയില്‍ തീര്‍ത്ത വാന്ദേമാതരം കേട്ട് മതി മറന്ന് ആസ്വദിക്കുന്ന മോദി

ന്യൂദല്‍ഹി: ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയ്‌ക്കും ഇതുവരെ കിട്ടാത്ത ഊഷ്മള സ്വീകരണമാണ് ഇക്കുറി പ്രധാനമന്ത്രി മോദിക്ക് ലഭിച്ചിരിക്കുന്നത്. തുടക്കത്തില്‍ ടിന്‍ജിയനില്‍ ചെന്നിറങ്ങുമ്പോള്‍ നല്‍കിയ റെഡ് കാര്‍പറ്റ് സ്വീകരണം മാത്രമല്ല, ഉടനീളം ഭാരതീയ സംസ്കാരത്തെ വാഴത്തുന്ന പരിപാടികള്‍ അവതരിപ്പിച്ചും എങ്ങിനെയെല്ലാം മോദിയെ സന്തോഷിപ്പിക്കാമോ അത്രയും ചെയ്യാന്‍ ചൈനയും ഷീ ജിന്‍പിങ്ങും ഇക്കുറി തയ്യാറായി. എവിടെത്തിരിഞ്ഞാലും വന്ദേമാതരം എന്നത് പോലെയായിരുന്നു കാര്യങ്ങള്‍. ചൈനയിലെ ഇന്ത്യക്കാര്‍ മാത്രമല്ല, ചൈനീസ് പെണ്‍കുട്ടികള്‍ ഇന്ത്യന്‍ വാദ്യോപകരണങ്ങളായ തബല, സന്തൂര്‍, സിത്താര്‍ എന്നിവ ഉപയോഗിച്ച് തീര്‍ത്ത വന്ദേമാതരം കേട്ട് മോദിയുടെ മനസ്സ് അലിഞ്ഞുപോയി. അത്രയ്‌ക്ക് മധുരോദാരമായിരുന്നു ആ ഗാനം. ഇതെല്ലാം മോദിയെ സന്തോഷിപ്പിക്കുക എന്നതിന് ചൈന നല്‍കിയ അമിതമായ പ്രാധാന്യം അല്ലാതെ മറ്റെന്താണ്.

അതിര്‍ത്തിതര്‍ക്കവും ഈയിടെ നടന്ന ഓപ്പറേഷന്‍ സിന്ദൂറും എല്ലാം പിന്തള്ളി പുതിയൊരു ഊഷ്മള ബന്ധം ഉണ്ടാക്കാന്‍ തന്നെയാണ് ചൈനയുടെ ശ്രമമെന്നാണ് കരുതപ്പെടുന്നത്. ടിയാന്‍ജിനില്‍ മോദിയും ഷീ ജിന്‍പിങ്ങും തമ്മില്‍ ഒരു കൂടിക്കാഴ്ച ഞായറാഴ്ച രാവിലെ നടന്നു. അതിന് പിന്നാലെ എസ് സിഒ സമ്മേളനത്തിലേക്ക് മോദിയെ ക്ഷണിച്ചതും ഷീ ജിന്‍പിങ്ങ് തന്നെ.

പരസ്പരബഹുമാനത്തില്‍ അധിഷ്ഠിതമായിരിക്കണം നമ്മുടെ ബന്ധം എന്നാണ് മോദി ഇവിടെ ഊന്നിപ്പറഞ്ഞത്. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും നല്‍കാത്ത ആ തുല്യത ഇവിടെ ലഭിക്കണം എന്ന സൂചന തന്നെയാണ് മോദി നല്‍കിയത്. ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കണം എന്നാണ് ആവശ്യമാണ് മോദി ആദ്യം ഉയര്‍ത്തിയത്. മാത്രമല്ല, ഭാവിയിലും അതിര്‍ത്തിയില്‍ പ്രശ്നമുണ്ടായേക്കാം, അപ്പോള്‍ അത് സൈനിക ഏറ്റുമുട്ടലിലൂടെയല്ല, രാഷ്‌ട്രീയമായി പരിഹരിക്കണം എന്നും മോദി സൂചിപ്പിച്ചു. ഇതെല്ലാം ഷീ ജിന്‍പിങ്ങ് തലയാട്ടി സമ്മതിച്ചു എന്ന് മാത്രമല്ല, ഇതിനായി ഒരു ടീമിനെ തന്നെ അദ്ദേഹം രൂപീകരിച്ചിരിക്കുകയാണ്.

അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദം ഇല്ലാതാക്കാന്‍ തയ്യാറാവണമെന്ന മോദിയുടെ രണ്ടാമത്തെ ആവശ്യവും തത്വത്തില്‍ ചൈന സമ്മതിച്ചിട്ടുണ്ട്. പാകിസ്ഥാനും കൂടി പങ്കെടുക്കുന്ന സമ്മേളനമായതിനാല്‍ പഹല്‍ഗാം എന്ന വാക്ക് ഇന്ത്യ മനപൂര്‍വ്വം ഒഴിവാക്കി. മോദിയുടെ മൂന്നാമത്തെ ആവശ്യം ഇന്ത്യ-ചൈന വ്യാപാരത്തില്‍ നിലനില്‍ക്കുന്ന 100 മില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി പരിഹരിക്കാമെന്നതായിരുന്നു. ഇതും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും അതിനുള്ള നടപടികള്‍ എടുക്കാമെന്നും ഷീ ജിന്‍ പിങ്ങ് പറഞ്ഞിരിക്കുന്നു. അതായത് മോദി എന്തൊക്കെ ആവശ്യപ്പെട്ടോ അതിനെല്ലാം അനുകൂലമായ നിലപാടാണ് ഷീ ജിന്‍പിങ്ങ് എടുത്തത് എന്നത് ചൈനയ്‌ക്ക് ഇന്ത്യയെ അത്യാവശ്യമാണെന്ന സൂചനയാണ് നല്‍കുന്നത്. ഒരു പക്ഷെ അമേരിക്കയെ നേരിടാന്‍ ഇന്ത്യയുടെ സഹായം അത്യന്താപേക്ഷിതമാണെന്ന് ചൈന കരുതുന്നു.

ഇന്നത്തെ ഇന്ത്യ ഒരു നിസ്സാരശക്തിയല്ല എന്ന് ഷീ ജിന്‍പിങ്ങിനറിയാം. അതുകൊണ്ടാകാം ചൈനയില്‍ ഷീ ജിന്‍ പിങ്ങിന് ശേഷം ഉയര്‍ന്നുവരാന്‍ പോകുന്ന നേതാവായ ഗാങ്ങ്ചിയുമായി നരേന്ദ്രമോദിയെ ചര്‍ച്ച ചെയ്യാന്‍ പോലും ഷീ ജിന്‍പിങ്ങ് അനുവദിച്ചത്. ഇത് വളരെ അതിശയത്തോടെയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. ഇന്ത്യയുടെയും ചൈനയുടെയും അമേരിക്കയുമായുള്ള തീരുവ പ്രശ്നങ്ങളില്‍ ബ്രിക്സ് രാജ്യങ്ങളും എസ് സിഒ രാജ്യങ്ങളും നിലപാടെടുക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ആരുടെയും തിട്ടൂരത്തിനനുസരിച്ച് വ്യാപാരത്തീരുവ ഏര്‍പ്പെടുത്താന്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാട് എസ് സിഒ സമ്മേളനത്തില്‍ ഉയര്‍ന്നുവരുന്നു. ഇത് എന്തായാലും ട്രംപിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും എന്നതില്‍ സംശയമില്ല.

ഇന്ത്യയും ചൈനയും തമ്മിലുള്ള തീര്‍ത്ഥാടനം പുനരാരംഭിക്കാന്‍ പോവുകയാണ്. മതടൂറിസവും ഇന്ത്യ കൂടുതല്‍ പുനരുജ്ജീവിപ്പിക്കും. ഇന്ത്യ-ചൈന വിമാനസര്‍വ്വീസ് ശക്തമാക്കാന്‍ പോവുകയാണ്. ഏഷ്യയിലെ തെക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം സുഗമമാക്കാനുള്ള നീക്കങ്ങളും ശക്തിപ്പെടുത്താന്‍ പോവുകയാണ്.

Tags: Xi ModiIndiaUS Trade warchinaBRICSSCO summitModi XiTrump Modi warTianjin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.