തൃശൂര്‍::ശ്രീരാമനെ അറിയില്ലെന്നും താന്‍ രാവണന്റെ ആളാണെന്നും വീമ്പിളക്കിയ വേടന്‍ എന്ന റാപ്പര്‍ രാമായണമാസക്കാലം മുഴുവന്‍ ഒളിവില്‍ കഴിയേണ്ടിവന്നു. അതിന് പിന്നാലെ ശ്രീരാമനിഷേധിയായ വേടന് തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് സ്വീകരണം നല്‍കിയ ഷാഫി പറമ്പിലും ടിഎന്‍ പ്രതാപനും ദൈവശാപം കാരണം മനപ്രയാസമനുഭവിക്കുകയാണെന്ന് സോഷ്യല്‍ മീഡിയില്‍ കമന്‍റുകള്‍.
സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചാരണം ലഭിച്ച ഒരു പരിപാടിയായിരുന്നു വേടന്റെ ടി.എന്‍. പ്രതാപനും ഷാഫി ഫറമ്പിലും ചേര്‍ന്ന് തളിക്കുളത്ത് വേടന് നല്‍കിയ സ്വീകരണം. ആ പരിപാടിക്ക് ശേഷമാണ് ഷാഫിയുടെ രാഷ്‌ട്രീയ ജീവിതത്തില്‍ വെല്ലുവിളിയുയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രണയ-ലൈംഗികഅരാജകത്വ വാര്‍ത്തകള്‍ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങിയത്. ടി.എൻ. പ്രതാപനെതിരെയും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടതും ഇതിന് ശേഷം തന്നെ.
തലപൊക്കാന്‍ കഴിയാത്ത വിധം ഈ രണ്ട് കോണ്‍ഗ്രസ് നേതാക്കളും ബുദ്ധിമുട്ടുന്നു. അല്ലെങ്കില്‍ കേരളരാഷ്‌ട്രീയത്തിലെ ചാണക്യന്മാരായി അറിയപ്പെടുന്നവരാണ് ഷാഫി പറമ്പിലും ടി.എന്‍.പ്രതാപനും. പക്ഷെ അവര്‍ക്കുപോലും കൈകാര്യം ചെയ്യാന്‍ പറ്റാത്ത പ്രതിസന്ധിയില്‍ ഉഴലുകയാണ് രണ്ടുപേരും. ശ്രീരാമകോപത്തിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ മര്‍ത്ത്യനാകുമോ? ഇനിയും എന്തൊക്കെ അനര്‍ത്ഥങ്ങളുണ്ടായേക്കാമെന്നും ആശങ്കപ്പെടുകയാണ് ശ്രീരാമഭക്തര്‍. കാരണം ശ്രീരാമദേവന്റെ ശക്തി അവര്‍ക്കറിയാമല്ലോ? പണ്ട് ഗണപതിയെ കുറ്റംപറഞ്ഞതിന് ഇപ്പോഴത്തെ സ്പീക്കര്‍ ഷംസീര്‍ അനുഭവിച്ച കുഴപ്പങ്ങള്‍ അത്രയേറെയായിരുന്നല്ലോ.
ഇനി വേടന്റെ കാര്യം എടുക്കാം. ശ്രീരാമനെ അറിയില്ലെന്നും രാവണനാണ് തന്റെ നായകന്‍ എന്നും പ്രഖ്യാപിച്ച വേടന് ഉടനെ പണി കിട്ടി. രാമായണമാസം മുഴുവന്‍ വേടന് ലൈംഗിക പീഢനത്തിന്റെ പേരില്‍ ഒളിവില്‍ കഴിയേണ്ടിവന്നു. രാവണനെ കുറിച്ച് പത്ത് തല എന്ന പാട്ട് ഇറക്കുമെന്ന് പറഞ്ഞ് അത് ഒന്ന് അവതരിപ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല ഇതുവരെ.
ഇനി തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലോ അതുപോലുള്ള ഏതെങ്കിലും ശ്രീരാമക്ഷേത്രത്തില്‍ സര്‍വ്വാപരാധവും പൊറുക്കാന്‍ ആവശ്യപ്പെട്ട് വഴിപാടുകള്‍ നടത്തിയാല്‍ ഷാഫിയോടും പ്രതാപനോടും ശ്രീരാമന്‍ പൊറുത്തേയ്‌ക്കുമെന്നും ചില വിശ്വാസികള്‍ പ്രതികരിക്കുന്നു.
















