Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാന് നേരേ ഉപയോഗിക്കേണ്ടി വന്നത് വെറും 50ൽ താഴെ ആയുധങ്ങള്‍ മാത്രം- വൈസ് എയർ ചീഫ് നര്‍മേദശ്വര്‍ തിവാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 04:29 pm IST
in India

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യൻ വ്യോമസേനയ്‌ക്ക് (IAF) 50 ൽ താഴെ ആയുധങ്ങൾ മാത്രമേ പ്രയോഗിക്കേണ്ടി വന്നുള്ളൂവെന്ന് ഇന്ത്യയുടെ വൈസ് ചീഫ് ഓഫ് ദി എയര്‍ സ്റ്റാഫ് എയര്‍ മാര്‍ഷല്‍ നര്‍മേദശ്വര്‍ തിവാരി. ഓപ്പറേഷൻ സിന്ദൂരിന്റെ പുതിയ ദൃശ്യങ്ങളും വിശദാംശങ്ങളും അദ്ദേഹം പങ്കുവെച്ചു. എന്‍ഡിടിവി സംഘടിപ്പിച്ച ‘ഡിഫന്‍സ് സമ്മിറ്റി’ലായിരുന്നു അദ്ദേഹം ഓപ്പറേഷന്‍ സിന്ദൂറിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

ഒരു യുദ്ധം തുടങ്ങാന്‍ വളരെ എളുപ്പമാണ്. പക്ഷേ, അത് അവസാനിപ്പിക്കല്‍ എളുപ്പമല്ല. അത് പ്രധാന കാര്യമായിരുന്നു. നമ്മുടെ സേനകളെ വിന്യസിക്കുമ്പോള്‍ ഈ കാര്യം മനസിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഞങ്ങള്‍ ചെയ്തതെല്ലാം ഞങ്ങളുടെ കഴിവിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. തിരിച്ചടിക്കായി തിരഞ്ഞെടുക്കാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ ഞങ്ങള്‍ക്ക് ഒട്ടേറെ ലക്ഷ്യകേന്ദ്രങ്ങളുണ്ടായിരുന്നു. ഒടുവില്‍ അത് ഒന്‍പതെണ്ണമായി ചുരുക്കി.

ഇന്ത്യയുടെ ‘ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം(IACCS)” ആണ് ഇന്ത്യയുടെ പ്രതിരോധ, പ്രത്യാക്രമണങ്ങളുടെ നട്ടെല്ലായി പ്രവര്‍ത്തിച്ചതെന്നും എയര്‍ മാര്‍ഷല്‍ നര്‍മദേശ്വര്‍ തിവാരി വ്യക്തമാക്കി. പ്രാഥമികഘട്ടത്തിലെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും കനത്ത തിരിച്ചടി നല്‍കാനും ഈ സിസ്റ്റം ഇന്ത്യയെ സഹായിച്ചെന്നും ഇതോടെ സംഘര്‍ഷത്തില്‍നിന്ന് പിന്മാറാന്‍ പാക്കിസ്ഥാൻ നിര്‍ബന്ധിതരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് മൂന്ന് ഉന്നത നിര്‍ദേശങ്ങളാണ് ദല്‍ഹിയില്‍നിന്ന് ലഭിച്ചത്. എതിരാളികള്‍ക്കുള്ള ശിക്ഷാ നടപടി ദൃശ്യമായിരിക്കണം, ഭാവിയിലുണ്ടാകുന്ന ആക്രമണങ്ങള്‍ തടയാനുള്ള സന്ദേശമായിരിക്കണം, പരമ്പരാഗതമായ യുദ്ധത്തിലേക്ക് നീങ്ങുമെന്ന സാധ്യത കണക്കിലെടുത്ത് സായുധസേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം എന്നിവയായിരുന്നു അത്. ശത്രുവിന്റെ നീക്കങ്ങള്‍ക്ക് ഏതുരീതിയിലും തിരിച്ചടി നല്‍കാനുള്ള പൂര്‍ണസ്വാതന്ത്ര്യം ഞങ്ങള്‍ക്ക് ലഭിച്ചു എന്നതാണ് പ്രധാനകാര്യം. അതൊരു വലിയ പോസിറ്റീവായിരുന്നു. അത് ഞങ്ങളുടെ തീരുമാനങ്ങളെടുക്കാനുള്ള കാലയളവ് ചുരുക്കി”, എയര്‍ മാര്‍ഷല്‍ നര്‍മദേശ്വര്‍ തിവാരി പറഞ്ഞു.

ലഷ്‌കര്‍ ആസ്ഥാനങ്ങളായ മുരിദ്‌കെയും ബഹാവല്‍പുരുമായിരുന്നു വ്യോമസേനയ്‌ക്ക് നല്‍കിയിരുന്ന രണ്ട് പ്രധാന ലക്ഷ്യകേന്ദ്രങ്ങള്‍. ഇതിനുപുറമേ നിയന്ത്രണ രേഖയോട് ചേര്‍ന്ന മറ്റ് ഏഴ് കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിനും നല്‍കി. മുരിദ്‌കെയില്‍ ലഷ്‌കര്‍ ആസ്ഥാനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് നേരേയും അവരുടെ തലവന്മാരുടെ രണ്ട് വസതികള്‍ക്ക് നേരേയും ബോംബുകള്‍ വര്‍ഷിച്ചു. ഡ്രോണ്‍ ദൃശ്യങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ ചെറിയ ദ്വാരങ്ങള്‍ മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാല്‍, പ്രാദേശികമായി അവിടെനിന്ന് ലഭിച്ച മറ്റുവീഡിയോകളില്‍ തകര്‍ച്ചയുടെ വ്യാപ്തി സ്ഥിരീകരിച്ചു.

ബഹാവല്‍പുരില്‍ അഞ്ച് കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. ലഷ്‌കറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കേഡര്‍മാരുടെ താമസസ്ഥലം, നേതാക്കളുടെ ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെട്ടിരുന്നു. രണ്ട് കൃത്യമായ ആയുധങ്ങള്‍ കെട്ടിടങ്ങളുടെ വിവിധ നിലകളിലൂടെ തുളച്ചുകയറി. അവരുടെ കമാന്‍ഡ് സംവിധാനങ്ങളെയെല്ലാം നശിപ്പിച്ചു. ആയിരം വാക്കുകളെക്കാളും ചിത്രങ്ങള്‍ സംസാരിക്കുമെന്നും എയര്‍ മാര്‍ഷല്‍ തിവാരി പറഞ്ഞു.

Tags: NDTVoperation sindhoorVice Chief of the Air Staff Air MarshalNarmedeshwar Tiwariindiapakisthan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.