മുംബൈ : മഹാരാഷ്‌ട്രയിൽ വരാഹജയന്തി ആഘോഷിക്കുന്നതിനെതിരെ വാദങ്ങൾ ഉയരുമ്പോൾ സനാതനധർമ്മം പഠിക്കണമെന്ന് ആഹ്വാനം ചെയ്ത് മന്ത്രി നിതീഷ് റാണെ . മഹാരാഷ്‌ട്രയിൽ സനാതനധർമ്മത്തിന് പ്രാധാന്യം നൽകുമെന്നും , ഔറംഗസേബിനെ പോലെയുള്ള മുഗൾ ഭരണാധികാരികൾക്ക് പകരം കുട്ടികൾക്ക് ഹിന്ദു സംസ്ക്കാരത്തെയും, പുരാണത്തെയും പറ്റി പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“നമ്മുടെ കുട്ടികൾ എന്തിനാണ് ഔറംഗസേബിനെക്കുറിച്ച് പഠിക്കേണ്ടത്?… ഇതൊരു ഹിന്ദു രാഷ്‌ട്രമാണ്, ഇവിടെ നമ്മൾ സനാതന ധർമ്മത്തെക്കുറിച്ച് പഠിപ്പിക്കും. ഇത് പഠിപ്പിക്കാൻ നമ്മൾ പാകിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും പോകില്ല. അതിനാൽ, നമ്മുടെ മുഖ്യമന്ത്രി ഹിന്ദു സമൂഹത്തെ ശ്രദ്ധിക്കും, എല്ലാവരും വരാഹ ജയന്തിയെക്കുറിച്ച് പഠിക്കേണ്ടിവരും… ശരിയ നിയമമല്ല, ഡോ. ബാബാസാഹേബ് അംബേദ്കറുടെ ഭരണഘടനയാണ് ഈ രാജ്യത്ത് നടപ്പിലാക്കുന്നത്.“ അദ്ദേഹം പറഞ്ഞു.
















