Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെസിലെ ഇന്ത്യയുടെ ലോകകിരീടത്തെ വിമര്‍ശിച്ച് പാശ്ചാത്യരാജ്യങ്ങള്‍;ഗുകേഷ് യോഗ്യനല്ലെന്ന് കാള്‍സന്‍, ഇന്ത്യക്കാര്‍ പോരെന്ന് കരുവാന; കാസ്പറോവിനും അസൂയ

ചതുരംഗം പണ്ടേ ഇന്ത്യയുടെ കളിയാണ്. ആറാം നൂറ്റാണ്ടില്‍ ഇന്ത്യയിലാണ് ചെസ് ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ചതുരംഗം എന്നത് സംസ്കൃതപദമാണ്. നാല് വിഭാഗങ്ങള്‍ എന്നാണ് ഇതിനര്‍ത്ഥം. പണ്ടത്തെ സൈന്യത്തിലെ നാല് വിധമായ സൈനികവിഭാഗങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. പിന്നീട് പേഴ്സ്യ വഴി ചതുരംഗം മധ്യേഷ്യയിലേക്ക് പോയി. പിന്നീട് പല വിധ മാറ്റങ്ങളിലൂടെ ഇന്നത്തെ ആധുനിക ചെസ്സായി അത് രൂപപ്പെട്ടു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Aug 26, 2025, 07:38 pm IST
in India, Sports, Chess
ഇടത്ത് നിന്നും വലത്തോട്ട് - ഗുകേഷ്, നിഹാല്‍ സരിന്‍, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍

ഇടത്ത് നിന്നും വലത്തോട്ട് - ഗുകേഷ്, നിഹാല്‍ സരിന്‍, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍

ന്യൂദല്‍ഹി: ചതുരംഗം പണ്ടേ ഇന്ത്യയുടെ കളിയാണ്. ആറാം നൂറ്റാണ്ടില്‍ ഇന്ത്യയിലാണ് ചെസ് ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ചതുരംഗം എന്നത് സംസ്കൃതപദമാണ്. നാല് വിഭാഗങ്ങള്‍ എന്നാണ് ഇതിനര്‍ത്ഥം. പണ്ടത്തെ സൈന്യത്തിലെ നാല് വിധമായ സൈനികവിഭാഗങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. പിന്നീട് പേഴ്സ്യ വഴി ചതുരംഗം മധ്യേഷ്യയിലേക്ക് പോയി. പിന്നീട് പല വിധ മാറ്റങ്ങളിലൂടെ ഇന്നത്തെ ആധുനിക ചെസ്സായി അത് രൂപപ്പെട്ടു.

ചെസിന്റെ ചരിത്രത്തിലെ മികച്ച താരങ്ങളായിരുന്നു റഷ്യയുടെ ഗാരി കാസ്പറോവും നോര്‍വ്വെയുടെ മാഗ്നസ് കാള്‍സനും. 15 വര്‍ഷത്തോളം ചെസില്‍ ആധിപത്യം നേടിയ താരമാണ് ഗാരി കാസ്പറോവ്. കഴിഞ്ഞ 14 വര്‍ഷമായി ചെസ്സിലെ റാങ്കിങ്ങില്‍ കാള്‍സന്‍ ഒന്നാമനാണ്. ചരിത്രം നോക്കിയാല്‍ പണ്ടത്തെ സോവിയറ്റ് യൂണിയനും ഇപ്പോഴത്തെ റഷ്യയും ഏറെക്കാലം ചെസില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. മിഖായേല്‍ ബോട് വിനിക്, മിഖായേല്‍ താള്‍, ടിഗ്രാന്‍ പെട്രോസിയന്‍, ബോറിസ് സ്പാസ്കി, അനറ്റോലി കാര്‍പോവ്, ഗാരി കാസ്പറോവ്, വിക്ടര്‍ കോര്‍ച്ച് നോയി എന്നിവരെല്ലാം ചെസ്സിലെ സോവിയറ്റ് യൂണിയന്‍, റഷ്യ ആധിപത്യത്തെ ഓര്‍മ്മിപ്പിക്കുന്നു. വാസ്തവത്തില്‍ 1940 മുതല്‍ 1991 വരെ സോവിയറ്റ് യൂണിയന്‍ ആധിപത്യമായിരുന്നു ചെസില്‍.

ചെസ്സില്‍ ആധിപത്യം ഏറെക്കാലം പുലര്‍ത്തിയ മറ്റൊരു രാജ്യം അമേരിക്കയായിരുന്നു. പോള്‍ മോര്‍ഫിയും ബോബി ഫിഷറും ആദ്യകാല അമേരിക്കന്‍ താരങ്ങളായിരുന്നു. ചെസില്‍ ആധിപത്യം പുലര്‍ത്തിയ മറ്റൊരു ശക്തി യൂറോപ്പായിരുന്നു. യൂറോപ്പില്‍ തന്നെ ജര്‍മ്മനി, നെതര്‍ലാന്‍റ്സ്, പോളണ്ട് എന്നീ രാജ്യങ്ങളാണ് പ്രമുഖര്‍. അക്കിബ റൂബിസ്റ്റീന്‍, നജോഫ് എന്നിവരെല്ലാം മികച്ച പോളിഷ് താരങ്ങളായിരുന്നു. അഡോള്‍ഫ് ആന്‍ഡേഴ്സന്‍, ഇമ്മാനുവല്‍ ലാസ്കര്‍ എന്നിവരെല്ലാം മികച്ച ജര്‍മ്മന്‍ താരങ്ങളായിരുന്നു.

ചെസ്സില്‍ ഏറെക്കാലം ഉണ്ടായിരുന്ന റഷ്യ (സോവിയറ്റ് യൂണിയന്‍), അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ മേല്‍ക്കോയ്‌മയ്‌ക്ക് ശേഷം ചൈന അതിവേഗം ചെസ്സില്‍ കുതിച്ചുയരുകയാണ്. ചെസ്സില്‍ ഇന്ത്യയെ ആഗോളശക്തിയാക്കി മാറ്റിയത് വിശ്വനാഥന്‍ ആനന്ദ് എന്ന കളിക്കാരനാണ്. 2000ല്‍ ആണ് ആദ്യമായി വിശ്വനാഥന്‍ ആനന്ദ് ലോക ചാമ്പ്യനായത്. അതിന് ശേഷം 2012 വരെ നീളുന്ന ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ ആനന്ദ് അഞ്ച് തവണ ലോകചാമ്പ്യന്‍ പട്ടം നേടി. ഇക്കാലം ഇന്ത്യയുടെ ആധിപത്യമായിരുന്നു പുരുഷ ചെസ്സില്‍.

അതിന് ശേഷം വീണ്ടും നോര്‍വ്വെയുടെ കൈകളിലേക്ക് ചെസ്സിന്റെ കടിഞ്ഞാണ്‍ പോയി. യൂറോപ്പിന്റെ മേധാവിത്വം ഉറപ്പിച്ചത് മാഗ്നസ് കാള്‍സനാണ്. ആനന്ദിന്റെ ആധിപത്യം തകര്‍ത്ത് 2013 മുതല്‍ 2021 വരെ മാഗ്നസ് കാള്‍സന്‍ അഞ്ച് തവണ ഫിഡെ ലോക കിരീടം ചൂടി. പിന്നീട് എതിരാളിയില്ലെന്ന് പ്രഖ്യാപിച്ച് ആറാം തവണ ലോകകിരീടത്തിന് വേണ്ടി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് പിന്‍മാറി. അങ്ങിനെയാണ് 2023ല്‍ ചൈനയുടെ ഡിങ്ങ് ലിറന്‍ ലോകചാമ്പ്യനായത്. പക്ഷെ 2024ല്‍ ചൈനയുടെ മേധാവിത്വം തകര്‍ത്ത് ഇന്ത്യ ഫിഡെ ലോകകിരീടം നേടി. ഡിങ്ങ് ലിറനെ തോല്‍പിച്ച് ഇന്ത്യയുടെ വെറും 18 വയസ്സുള്ള ഗുകേഷാണ് ലോകചാമ്പ്യനായത്. പക്ഷെ ഇതിന് ശേഷം മാഗ്നസ് കാള്‍സന്‍ പല തവണ ഗുകേഷിന് ലോകചാമ്പ്യനാകാന്‍ യോഗ്യതയില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അത് അമേരിക്കയുടെ ഫാബിയാനോ കരുവാനയും ഏറ്റുപിടിച്ചിരിക്കുന്നു. ഗുകേഷിനോടോ മറ്റ് ഇന്ത്യന്‍ താരങ്ങളോടോ കളിക്കുമ്പോള്‍ തനിക്ക് ഭയമില്ലെന്നായിരുന്നു ഫാബിയാനോ കരുവാന ഈയിടെ നടത്തിയ പ്രസ്താവന. ഇപ്പോഴിതാ പഴയ റഷ്യന്‍ ചെസ് ചാമ്പ്യന്‍ ഗാരി കാസ്പറോവും ഗുകേഷിന്റെ കഴിവില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത് ചെസ്സിലെ ഇന്ത്യയുടെ ആധിപത്യം ഇവരെ അസ്വസ്ഥരാക്കുന്നു.

വാസ്തവത്തില്‍ ഇന്ത്യയില്‍ പുതിയൊരു കൗമാര താരനിര തന്നെ ചെസ്സില്‍ കുതിച്ചുയര്‍ന്ന് വന്നിരിക്കുന്നു. വിശ്വനാഥന്‍ ആനന്ദ് വളര്‍ത്തിയെടുത്തതാണ് ഈ പുതിയ തലമുറയെ.. ഇതില്‍ ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, നിഹാല്‍ സരിന്‍, അരവിന്ദ് ചിതംബരം, റൗണക് സാധ്വനി എന്നിവര്‍ ഉണ്ട്. നാളെ ഇവര്‍ ചെസ്സില്‍ ആധിപത്യം പുലര്‍ത്തും എന്നുറപ്പാണ്. ക്ലാസിക്കല്‍ ഗെയിമില്‍ മാത്രമല്ല, റാപ്പിഡിലും ബ്ലിറ്റ്സിലും ഇവര്‍ ഒരുപോലെ തിളങ്ങുന്നു. ഇവരെല്ലാം 22 വയസ്സും അതിന് താഴെയും ഉള്ള ചെറുപ്പക്കാരാണ്. മാഗ്നസ് കാള്‍സന് 37 ആയി. ഫാബിയാനോ കരുവാനയ്‌ക്ക് 33 വയസ്സായി. ഹികാരു നകാമുറയ്‌ക്കും 37 വയസ്സായി.

പക്ഷെ ഇന്ത്യക്കാരില്‍ അര്‍ജുന്‍ എരിഗെയ്സിയാണ് പ്രായം കൂടുതലുള്ള താരം. 21 വയസ്സ്. പ്രജ്ഞാനന്ദയ്‌ക്ക് 20 വയസ്സും ഗുകേഷിന് 19 വയസ്സുമാണ്. ബ്ലിറ്റ്സിലും റാപ്പിഡിലും മാഗ്നസ് കാള്‍സനെ വരെ വെല്ലുവിളിക്കുന്ന താരമാണ് ഇന്ത്യയുടെ നിഹാല്‍ സരിന്‍. പ്രായം 21 മാത്രം. അതായത് ഇവരെല്ലാം നാളെ ചെസ്സില്‍ ഒരു ഇന്ത്യന്‍ യുഗം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഗുകേഷ് പൊതുവേ ക്ലാസിക്കല്‍ ചെസ്സില്‍ ശ്രദ്ധ ചെലുത്തിയിരുന്ന താരമാണ്. ഇപ്പോഴാണ് കുറെശ്ശെയായി ബ്ലിറ്റ്സിലും റാപ്പിഡിലും കൂടുതലായി ശ്രദ്ധ കേന്ദ്രകീരിച്ചുതുടങ്ങുന്നത്. ഇനിയുള്ള താരങ്ങളെ ചെസ്സിലെ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ ഒരുക്കണമെന്ന അഭിപ്രായക്കാരനാണ് ആനന്ദ്. അതിനുള്ള ശ്രമങ്ങളും ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ലോകകിരീടത്തില്‍ മാഗ്നസ് കാള്‍സനും ഗാരി കാസ്പറോവും ഫാബിയാനോ കരുവാനയും സംശയം പ്രകടിപ്പിച്തുകൊണ്ടായില്ല. നാളെ ചെസ്സില്‍ ഭാരതത്തിന്റെ യുഗം തന്നെയായിരിക്കും.

14 വര്‍ഷമായി ലോക ചെസില്‍ ഒന്നാം റാങ്കുകാരനായി, 2839 എന്ന ഇഎല്‍ഒ റേറ്റിംഗോടെ അരങ്ങ് വാഴുന്ന മാഗ്നസ് കാള്‍സന്റെ യുഗം അസ്തമിക്കാറായി എന്നതിന്റെ സൂചനകള്‍ പുറത്തുവരികയാണ്. ഇന്ത്യന്‍ കൗമാരക്കാരായ ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എന്നിവരും കേരളത്തില്‍ നിന്നുള്ള മറ്റൊരു കൗമാരപ്രതിഭയായ നിഹാല്‍ സരിനും ഇടയ്‌ക്കിടെ മാഗ്നസ് കാള്‍സനെ തോല്‍പിക്കുന്നത് പതിവായിരിക്കുന്നു. ലാസ് വെഗാസില്‍ നടന്ന ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ നാണം കെട്ടു. ഇന്ത്യയുടെ പ്രജ്ഞാനന്ദയോട് 39 നീക്കത്തില്‍ പരാജയം ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ ടൂര്‍ണ്ണമെന്‍റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. ഇന്ത്യയുടെ ഗുകേഷുമായി നോര്‍വ്വെ ചെസ്സിലും സാഗ്രെബിലെ ഗ്രാന്‍റ് ചെസ് ടൂര്‍ണ്ണമെന്‍റിലും മൂന്ന് തവണയാണ് തോറ്റത്. ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും നിഹാല്‍ സരിനും പല തവണ കാള്സനെ തോല്‍പിച്ചു. അതെ, കാള്‍സന്‍ എന്ന ലോക ഒന്നാം നമ്പര്‍ താരം തോല്‍ക്കുന്നത് വാര്‍ത്തയല്ലാതായിരിക്കുന്നു. ഇന്ത്യയിലെ 19കാരന്‍ പ്രജ്ഞാനന്ദയും 18 കാരന്‍ ഗുകേഷും 21 കാരായ അര്‍ജുന്‍ എരിഗെയ്സിയും നിഹാല്‍ സരിനും 34 കാരനായ മാഗ്നസ് കാള്‍സനെ ചോദ്യം ചെയ്യാവുന്ന കളിക്കാരായി മാറിയിരിക്കുന്നു. അതെ, ലോക ചെസ്സില്‍ മാഗ്നാസ് കാള്‍സന്റെ അജയ്യത അവസാനിക്കാറായി. ഇനി ചെസ് ഉലകം കീഴടക്കാന്‍ പോകുന്നത് ഭാരതത്തിലെ പോരാളികളാണ്. പണ്ടും ചതുരംഗം ഭാരതത്തിന്‍റേതായിരുന്നു. ആ ചതുരംഗപ്പെരുമയിലേക്ക് ഭാരതം തിരിച്ചെത്തിയിരിക്കുന്നു. ചെസ്സില്‍ ലോകത്തിലെ ആദ്യ പത്ത് റാങ്കുകാരില്‍ 4,5,6 സ്ഥാനങ്ങളില്‍ മൂന്ന് ഇന്ത്യക്കാരുണ്ട്. അവര്‍ ഇനി 1,2,3 സ്ഥാനങ്ങള്‍ കയ്യടക്കുന്ന കാലം വിദൂരമല്ല.

Tags: GukeshDGarry KasparovNihal SarinindiaPraggnanandhaaArjun ErigaisiMagnus carlsenChessIndian chess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.